അരയന്നം

നനഞ്ഞു മെലിഞ്ഞൊരു അരുവിയിലൊരു 

തടിച്ച് ചീർത്തൊരു അരയന്നം

ഇന്നലെ പെയ്ത മഴയിലൊന്ന് ചൊടിച്ച്

കാലമുറപ്പിച്ചൊരുക്കിയ കുമ്മായ കല്ല്ക്കൂട്ടത്തെ

കവച്ച് വച്ചൊഴുക്കുന്ന  അരുവിയിൽ

ചളിയിൽ പൂണ്ട് നിൽക്കുന്ന

പ്ലാസ്റ്റിക്ക് കൂടുകൾക്കിടയിലെ

പാഴ്വസ്തുക്കൾ തിന്നു രസിക്കുന്ന അരയന്നം

ഇന്നലത്തെ രാത്രിയിൽ തീൻമേശമേൽ  കവിഞ്ഞൊഴുകിയ

അതി ഊർജ്ജ രതികൾ അടർത്തിവീഴ്ത്താൻ ആയ്യാസ്സപെട്ടു

നടപ്പാതയിലൂടെ ആഞ്ഞു നടക്കുന്ന പെണ്ണുങ്ങളെ

തടിച്ചു വീർത്ത തൻ്റെ കഴുത്തു ഒന്നു ചെരിച്ച്

ഇടം കണ്ണിട്ടു നോക്കുന്ന അരയന്നം

എല്ലാ കവിതകളും വാഴ്തും പോലെ

ഈ രജഹംസവും അതി സുന്ദരി തന്നെ

സുന്ദരി  എന്നു പറഞ്ഞാൽ

കരിമിഴിയിൽ തുലാവർഷം നിറച്ച്

ചുണ്ടിൽ  മധുര മഴതുള്ളികൾ കിനിയുന്ന

പതിനെട്ടു വയസ്സിൻ നിറവിലെ

അമലയെ പോലെ അല്ല ഈ അരയന്നം

അത്മനിർവൃതിയിൽ തൻ പാദങ്ങൾ

ജീവിത വീഥിയിൽ അമർത്തി ചവിട്ടി 

മുഖത്തു ഇന്ദ്രധനുസ്സു  ധരിക്കുന്ന 

ഇരുപതിനാലിലെ അമലയും അല്ല ഇവൾ

ഇരുൾ തിന്നു തീർന്ന, ഈർപ്പം നിറഞ്ഞ അടുക്കളയിൽ 

തിളച്ച് മറിയുന്ന വെള്ളപാത്രത്തിൻ്റെ അടപ്പു തൊട്ടു കൈപൊള്ളിയ

ഈ മുപ്പതുകളിൽ,

ആസ്മ ബാധിച്ച് കിടക്കുന്ന മകന് ആവിപിടിപ്പിക്കാൻ വെള്ളമെടുക്കുന്ന അമല

കുന്നായി കിടക്കുന്ന വൃത്തികെട്ട തീൻപാത്രങ്ങൾ

കണ്ണ് മറക്കുന്ന വരണ്ടുണങിയ  മുടി

ഇടം കൈയ്യാൽ ഒതുക്കി

പിന്നെ വലം കൈയ്യാൽ അമർത്തി തുടക്കുന്ന അമല

ചീർത്ത വയർ തടവി, സോഫയിൽ ചെരിഞ്ഞു കിടന്ന്

അർദ്ധസുഷുപ്തിയിലും റ്റിവിയിൽ കണ്ണും നട്ടു കിടക്കുന്ന

ഭർത്താവിനു ഇന്നത്തെ ആറാമത്തെ കാപ്പിയും ഉണ്ടാക്കി

കൊണ്ടു കൊടുക്കുന്ന അമല

അരുവിക്കു ഈ അരയന്നമൊരു അലങ്കാരം

ഈ വീടിന്നു അമലയൊരു അലങ്കാരം

എല്ലാ കവിതകളും വാഴ്തും പോലെ

ഈ രജഹംസവും അതി സുന്ദരി തന്നെ

ഒരു പെൻസിലിൻ്റെ കഥ

ഇളം പച്ചച്ഛായംപൂശി  മിനുക്കിയെടുത്ത ഇരുബു പെട്ടിയിൽ,
പുതു കടലാസ്സിൻ്റെ  മധുര അമ്മ്ല മണമുള്ള ദിനപത്ര താളിന്മേൽ,
കഞ്ഞിവെള്ളത്തിൽ മുക്കി വടിവാക്കിയെടുത്തു,
കരിങ്കനൽക്കല്ലിൻ്റെ പെട്ടിയാൽ തേച്ചെടുത്ത്,
രൂപയോഗത്തോടെ അടുക്കിവെച്ച സാരികളുടെ ഇടയിൽ സൂക്ഷിച്ച,
കണ്ണക്കു  പുസ്തകത്തിൻ്റെ കർപ്പൂരമണമുള്ള ഒറ്റവരി പേജുകളിൽ

അമ്മ

ദിവസ്സ ജീവിതത്തിൻ്റെ വരവുചിലവുകൾ കുറിച്ചിട്ടത്
ഒരു നടരാജ പെൻസിലു കൊണ്ടായിരുന്നു.

നീണ്ടു മെലിഞ്ഞു, ആറുമുഖങ്ങളും കറുപ്പായും വെളുപ്പായും സ്വരൂപം തിരയുന്ന
കള്ള സ്വർണ്ണ ലിപികളിൽ സ്വന്തം പേരെഴുത്തുന്ന 
എഴുത്താണി വശം പാതി ഒടിഞ്ഞ
ഒരു നടരാജ പെൻസിലു കൊണ്ടായിരുന്നു
അമ്മ, ദിവസ്സ ജീവിതത്തിൻ്റെ വരവുചിലവുകൾ കുറിച്ചിട്ടത്

അമ്മ മൂളിയ തോറ്റം പാട്ടുകളിൽ കയറി യുദ്ധം ചെയ്യുന്ന ഉറക്ക രാത്രികളിൽ
പേടിച്ചു പുറം തിരിഞ്ഞോടിയ പരുത്തി പുതപ്പിനെ 
എൻ്റെ കഴുത്തോളം വലിച്ചു കയറ്റി, എൻ്റെ മുടിയിൽ തഴുകി 
അതിരാവിലെ എഴുന്നേറ്റു പണിയെടുക്കാൻ പൊകുന്ന അമ്മ

മുറ്റം അടിച്ച്, ചാണകം തെളിയിച്ച്, 
അടുക്കളയുടെ വായുവിൽ അപ്പം നിറച്ച്, 
എന്നെ വന്നു കുലുക്കിയുണർത്തി, 
ഉമിക്കരിയിൽ സ്വല്പം ഇഞ്ചി കലർത്തി, നീളൻ വിരലുകളാൽ എൻ്റെ പല്ലിൽനൊപ്പം
ഉശിരോടെ ശിരസമദോലനം ചെയ്യുന്ന അമ്മ!

അപശ്രുതിയിൽ കരയുന്ന കപ്പിയിൽ കയറിട്ടു ആഞ്ഞുവലിച്ച് 
പാതളക്കിണറിൻ്റെ അമുദം എൻ്റെ ശിരസ്സിലൊഴിച്ച്
തലതോർത്തി അതിൽ രാസ്നാദി പൊടി അമർത്തി അമർത്തി തിരുബുന്ന അമ്മ

വൈകുന്നേരം കളിച്ചു ചളിപിടിച്ച കാൽ വെള്ളം നനച്ചെന്നു വരുത്തി ഉള്ളിലേക്കോടുബോൾ, 
പിടിച്ചു നിർത്തി, വെള്ളമൊഴിച്ചു, കണം കാൽ തിരുമ്മി കഴുകി
ചീപോതിയെ തടുത്തു നിർത്തുന്ന അമ്മ

ചൂടുള്ള പാലിൽ അല്പം അതിൽ മഞ്ഞൾ നനച്ച് തന്നു, 
പിന്നെ ഗുരുവായൂരപ്പനു വിളക്കു വെച്ച്, 
ഉമ്മറ കോലായിൽ തിരി വിളക്കു വെച്ച്, 
“ഞാനപ്പാന” പകുതിയോളമെങ്കിലും നനുത്തു പാടി 
(“ഉണ്ണികൃഷ്നൻ മനസിൽ കളിക്കുബോൾ…” എന്ന ഭാഗം വരുംബോൾ കുറുംബരിശ്ശത്തോടെ തലയുയർത്തി നോക്കുന്ന എന്നെ  ഇളം ചിരിയിൽ തഴുകി),
വിളക്കിൻ തിരി തൊട്ടു തലയിൽ വെച്ച്

കർപൂരമണമുള്ള ഒറ്റവരി പേജുകളിൽ
ആ ദിവസ്സത്തെ വരവു ചിലവുകൾ എഴുതാൻ തുനിഞ്ഞപ്പോൾ ആണു 
അമ്മയ്ക്ക് തൻ്റെ പെൻസിൽ കണാതെ പോയത് ഓർമ്മ വന്നതു.

വരവുചിലവുകളുടെ പാവകൂട്ടത്തിൽ ഇഴപിരിഞ്ഞു നിൽക്കുന്ന നൂൽകൂട്ടത്തിനടയിൽ
സംഭ്രമിച്ചു നിന്ന വിരലുകൾ,
വിറളിവെളുത്ത പേജിൽ അമർത്തി വച്ച് അമ്മ ചോദിച്ചു:

“നിൻ്റെ ആ പെൻസിലൊന്ന് കടം തരാമോ”

കൊബൻ മീശക്കാരൻ ബാലൻ മാഷു തന്ന രണ്ടക്ക ഗുണനത്തിൻ്റെ 
വഴി വിട്ടുപോയ കൊടുക്കൽ വാങ്ങലുകളിൽ നിന്നും തലയുയർത്തി,
അശ്വമേത്ഥം കഴിഞ്ഞു വന്ന വിജുഗീഷുവായ രാജാവിനെ പോലെ,
എൻ്റെ ജ്യാമതി പെട്ടി മെല്ലെ തുറന്നു, ആ നടരാജ പെൻസിൽ തിരഞ്ഞു എടുത്തു,
സാമൂതിരിയുടെ ദാന ലാഘവത്തോടെ ഞാനത് അമ്മക്കു കൊടുത്തു

അതു വാങ്ങി, ചിത്രപഠന ക്ലാസ്സിൻ്റെ മനഃപീഡയിൽ ഞാൻ ചവച്ചു പൊട്ടിച പെൻസിലിൻ്റെ പിൻഭാഗം ഒന്നു തൊട്ടറിഞ്ഞു, 
ചിതറി വിരിച്ച പഠനപുസ്തകത്തിന്മേൽ കശ്ശക്കി എറിഞ്ഞ 
കടലാസ്സുകേക്കിൻ്റെ മിനുത്ത മെഴുകു കടലാസ്സിനെ ഒന്നു നോക്കി, 

അമ്മ എഴുതി: “ദാമുവിൻ്റെ ബേക്കറി പറ്റ്”. 
പിന്നെ “ബാലേട്ടൻ്റെ പലചരക്കു കട”, “അയിസ്സുവിൻ്റെ ആട്ടിൻ പാൽ”, ….. 

അവസാനം “ഇന്നത്തെ ചിലവ്” നെ തെല്ലാശ്ചര്യനിശ്വാസത്താൽ ഒതുക്കി, 
“ബാക്കി” ഉടെ ഓരത്തു നിന്ന കുരുത്തം കെട്ട സംഖ്യക്കുട്ടികളെ ഒന്നമർത്തി മൂളി
മൂലക്കു നിലക്കു നിർത്തി, 
നോട്ടുബൂക്കിൻ്റെ ഇടുപ്പിൽ ശ്രദ്ഡാപൂർവം ആ നടരാജ പെൻസിലിനെ ഭദ്രം വെച്ച്, 
നോട്ടുബുക്ക്,  പെട്ടിയിൽ തിരികെ വെച്ച് —

ആ പെൻസിൽ എനിക്കു തരാതെ

ആ പെൻസിൽ എനിക്കു തിരികെ തരാതെ —
(ഞാൻ കൊടുത്തു തീർക്കേണ്ട എല്ലാ കടങ്ങളും തീർത്ത മാതിരി)

ആ പെൻസിൽ എനിക്കു ഒരിക്കലും തിരികെ തരാതെ —
അമ്മ അടുക്കളയിലേക്കു തിരികെ പോയി

കുത്തികുറിപ്പിൻ്റെ ഇയ്യൊരു യാത്രാവിഗതിയിൽ, 
ഇപ്പോൾ തട്ടിതടഞ്ഞു നിൽക്കുന്ന നിങ്ങളുടെ മുഖത്ത് 
അല്പം രസമില്ലാത്ത ഒരു തരം ചിരി പടരുന്നില്ലേ എന്നു എനിക്കു തേന്നുന്നുണ്ട്.

“മാതാവിൽ ഋണം തീർത്ത മാനുഷനൊരുത്തനും 
ഈ  വെറും ധരിത്രിയിൽ ഇല്ലായെന്നത്  ന്യൂനം” എന്ന വരട്ടു ലോകതത്ത്വം 
കുറ്റപെടുത്തൽ നിറഞ്ഞു കവിഞ്ഞൊഴുകുന്ന നിങ്ങളുടെ കണ്ണിൽ നിന്നും
ഈ പേജിലേക്കു ഊറി വീഴുന്നതും ഞാൻ കാണുന്നുണ്ടു.

പക്ഷെ….  എനിക്കിതേ നിങ്ങളോട് ഇപ്പോൾ പറയാനുള്ളൂ….

പച്ച ചായം പൊളിഞ്ഞു, നിറം മങ്ങി തിരുബിച്ച ആ പെട്ടിയിൽ, 
ശ്വാസവായു ഗതി തടസ്സം വന്നമ്മറുന്ന ഇരുബിൻ്റെ  കൂർത്ത മണത്തിനുളിൽ
വരണ്ടു പൊളിഞ്ഞു നുറുങ്ങിയ ദിനപത്രത്താളിന്മേൽ,
കഞ്ഞിവെള്ളത്തിൽ മുക്കി വടിവാക്കിയെടുത്തു,
കരിങ്കനൽക്കല്ലിൻ്റെ പെട്ടിയാൽ തേച്ചെടുത്ത്,
രൂപയോഗത്തോടെ അടുക്കിവെച്ച സാരികളുടെ ഇടയിൽ സൂക്ഷിച്ച കണക്കുപുസ്തകത്തിൽ
കാലത്തിൻ്റെ ശിശിരവസന്തങളിൽ ദ്രവിച്ചു നശിച്ച് മറയാൻ തുനിയുന്ന
മഞ്ഞിച്ചു നാറുന്ന പേജുകൾക്കിടയിൽ

ആ നടരാജ പെൻസിൽ  ഇപ്പോഴും ഉണ്ട്.
ചവച്ചരഞ്ഞു പൊട്ടിയ പിൻഭാഗത്തിൽ, കറുത്തുറഞ്ഞു കല്ലിച്ച ഈയ്യഎല്ലു പുറത്തുകാട്ടി 
എൻ്റെ ആ നടരാജ പെൻസിൽ  ഇപ്പോഴും അവിടെണ്ടു.



Illume : The Conversationalist

 messenger_code_1753216425003551

Start the Conversation

Illume is an AI based chat bot with whom you can discuss anything you like. It will try to educate, and inspire you to live a better life

Basically you start the conversation and based on the derived topics and emotional content, the Illume will provide with appropriate quotes selected from a breadth of thinkers, poets, sports personalities, and people from many walks of life to illuminate and may be inspire your life.

 An example is below:

Illume an example
Illume an example

തീര്‍ത്ഥയാത്ര In TarJani Magazine

Tarjani  Magazine

(http://www.chintha.com/epublish/1/v12n12)  ല്‍ കഥ വായിക്കുക

 

A guided tour through Usman: The Life of a Martyr

Reflections on Usman: The Life of a Martyr by P. Gangadharan. 
Production of this book was supported by PK Usman Memorial Trust, Chalakkara.

Subtitled as “A biographical sketch of P K Usman who dies a martyr to Mahe’s freedom”, Usman: The Life of a Martyr, has 114 pages and is priced at 125 rupees. It has a forward written by Dr. K.K.N Kurup, former Vice Chancellor of University of Calicut and a well-respected historian of Kerala, especially of Malabar. There are eleven chapters; most of them can stand independently as small essays, second chapter being longest with 20 pages. Appendix include an extract from a letter written by PK Usman to his mentor and colleague Mangalat Raghavan (A key figure in Mahe’s independence movement, leader of Mahe Socialist Party, a well-known journalist and writer in his later part of life after Mahe’s independence.). There is a set of old photographs under “A saga remembered” as an addendum to the book.

A crisply written forward by Dr.K.K.N Kurup captures the growth of political and social awareness in Mahe by tracing formation various political organizations within Mahe in the context of nationalist movements outside French Mahe. He finds this book relevant and he says that it must be something to be written, otherwise Dr. Kurup feels, rightly so, that “future generations will think that our freedom was free gift…”

Author’s preface, in a way set the tone for the book to come. A Martyr is a mystery, author states in the preface, and “… he suffers and suffering is his destiny. He is unbeaten because he has great capacity of endurance”. It’s this almost indescribable endurance that author wants to capture from the life of his hero. Author feels that “… everything is forgotten now…” (Now means today and forgotten by younger generations) and author firmly believes that “Unforgivable is will be our thanklessness…” not to remember and understand the lives like PK Usman in the fast changing snacking world of today. The book is a way for author to say “thank you”, not only to PK Usman, but to all those brave soldiers of freedom, who tirelessly worked to bring in a new dawn for their society, sometimes paying the ultimate price with their own life. This feeling of gratefulness aptly colors the rest of the text of the book throughout.

The main text of the book starts at evening of 3rd Nov 1948, almost in the middle of PK Usman’s political life, just after the first success of Mahe’s freedom was thwarted. After a brief, mostly ceremonial trial at the Administrative office, Usman Master is being taken to jail just a short walk away from the Office. Fictionalized with imagination taking its own pace, author provides first glimpse of his subject in this chapter named “A Martyr in the Making”.

Chapter 2, “The socio-political situation that creates a nationalist” is the longest chapter in the book. This chapter succinctly traces French rule in Mahe and Mahe’s freedom movement and provides national and social forces that will determine the way Usman’s personality will be molded. This chapter details the various political parties and movements that were active in Mahe, the intriguing formation and dissolution of the short lived first Administrative Council formed by the people of Mahe, and the mass exodus of people that followed.

Chapter 3 “Usman – birth and early life”, explains how Usman’s world view was formed at an early stage. His love of books, Gandhiji’s influence on his life, becoming an activist in Socialist Student Union at a tender age, deep connection with IK Kumaran Master and above all his love for Hindi is painted briefly in this chapter. The episodes relating Usman Master’s relationship with N N Kurupu and Pappu Master is very heart-warming.

The main focus of the chapter 4, “Engagements in social activities” is Usman’s social activities and leadership, especially its crowning achievement in the form of Mohammad Abdu Rahiman Smaraka Mandiram (MASM), for a long time Chalakkara’s center of social enlightenment. (This writer has many nostalgic memories about the Reading Place, especially about the “strip of rocks under a cluster of banyan tree”. And this is also place where this writer read a newspaper first time)

The fifth chapter, “First arrest and imprisonment”, takes us back to the events just before the scene described in first chapter. Usman master was arrested in school where he was teaching and taken to Administrative office for the trial. Written in “eye witness” point of view, here we see Usman being arrested amidst his students at Palloor and being walked to Mahe, passing villages on the way including MASM library at Chalakkara. At the end of the trial, he was sentenced to jail for five years and spend those 5 years in Mahe Jail. After a long 5 years, almost 29 now, Usman came out of jail and walked right into the thick of gathering storm of Mahe independence movement and put himself forward to carry on Individual Sathyagraha that was planned as final push for independence.

Chapter 6: “Individual Sathyagraha”, mainly describes that fateful set of events occurred in the month of April of 1954:- the individual Sathyagraha in Mahe and Palloor, Operation Cherukkalai where two nationalists were killed, and eventual liberation of almost all pockets of Mahe, except the Mahe town. Usman and Kannan were beaten by thugs on Mahe road and later at Mahe Police station and were put into jail for almost a month. The effect of brutal beating that he suffered during this time later will become so serious and eventually will lead him to his untimely death at the age of 34.

The Chapter 7 (“Final March for liberation”) describes the final march of freedom by Mahajanasabha to capture the Mahe town and its eventual success and formation of a care taker government. Usman was one of the council members and though physically devastated, participated in the care taker government and its deliberations.

Next four small chapters describes the post independent life of PK Usman, his deteriorating health, harrowing battle to save his life, his continued activities in social life of Chalakkara and his eventual death at Vellur hospital. There is a digression of sorts about the cultural and literature activities at MASM where he was involved which will become a hallmark of Challakara for a long time to come.

Structural incompleteness of the book is not such an impediment to proper reading, but is worth mentioning here briefly. Author seems to be deriving his material from very many oral histories available to him, especially to reconstruct the personal history of Usman Master. But if they are properly documented, compared and cross checked is not evident from the text, as a good historical analysis is supposed to do. Digitizing those oral histories and creating an online repository of all primary sources would have been a good companion site to this book. A well edited index would have been useful as wells as a list of detailed references sources that author used for the curious students to go further than the text. Given that almost non-liner narration technique is used in the book, a well created timeline that linearly show Mahe’s main events super imposed with Usman master’s personal history time line that is added either to the beginning or at the end of the text would have made reading this book far more easier. There are good photographs; I think rare ones, at the end of the book. Publishing team could have taken care to add proper captions to these photos. For individual photos captioned with name and birth year and if not alive, year of death would have anchored the actors in the book properly into reader’s mind. It would have been nice if all the individuals in the group photos are identified in caption, placing the main character visually in context of local and national political landscape of the time. Cover photo is very attractive and memory inspiring, but I was wondering if an icon of colonial rule (Administrative building of French Mahe) was an appropriate cover for life history of Usman master, especially when author focus on the sacrifice Usman Master made instead of work of Usman master as a member of ad-hoc government formed after the independence.

Nevertheless, the book indeed tells an unlikely story of an ordinary person confronted with extraordinary circumstances of history of his place and time. And that story of PK Usman is told with uncommon empathy and fluency by author is laudable. Focusing intensely on a short period of history of Mahe, instead laboring on details of large span of time of its history, narrative gifts of the author ( and his love and respect to his subject) as he unreels the awe-inspiring story of PK Usman is evident in almost every page of this book. You should read this book.

 

Usman: The Life Of A Martyr  : By P. Gangadharan: With Photos. 114 pp. Olive Publications (Pvt.) Ltd. 120 India Rupees. Production of this book was supported by PK Usman Memorial Trust, Chalakkara.
 
Production of this book was supported by PK Usman Memorial Trust, Chalakkara.

To remember is to live

Reflections on Usman: The Life of a Martyr by P. Gangadharan. Published by Olive Books, Calicut. Supported by  PK Usman Memorial Trust, Chalakkara.

Reflections on Usman: The Life of a Martyr by P. Gangadharan.

Unlike in many vibrant democracies, political biographies are not yet a forte in Indian literature. Except in the case of Gandhiji- good, detailed and objective biographies of Indian political figures are seldom available. The hegemony of freedom movement against British in Indian historical writings, almost always overshadow, equally intense and emotional histories of freedom movements against other colonial masters who ruled many parts of India, including freedom movement against French. Just as an example, there is no good biography of I K Kumaran Master (who was fulcrum point of people’s movement against colonial rule of French in the town of Mahe), yet available. It is against this backdrop, the Usman: The Life of a Martyr by P Gangadharan comes as a solace to this reader who wants to understand and connect with history of the village and town he grew up.

P K Usman (8th September 1924 – 23rd March 1958) was a freedom fighter, social worker who died at the age of 34 due to harsh punishments he received from French rulers of Mahe. The book under review is a small, but detailed biography of P K Usman (Master). Written by a retired lecturer in English, P Gangadharan, this book, subtitled as “A biographical sketch of P K Usman who died a martyr to Mahe’s freedom”, is welcome addition to scarce political biographies in non-British history of Indian independence movement and is gift to Mahe’s younger generation.

There is an extract from a letter that Usman Master wrote to his political mentor Mangalat Raghavan added as an appendix to this book. I started reading the book at the appendix and it was a serendipitously right decision to do so. It’s a direct window into the mind of PK Usman. In between the lines of that empathically written mail, you will clearly see a man of deep curiosity with unquenchable thirst for knowledge. You will meet a man who is aware of his limitations, yet willing to do what he can and a man who seeks social enlightenment. You will see, above all. a decent human being who loves books, Hindi and socialist ideals, who is thinking of his friends even though he is behind bars, and at the same time being well aware of cleverness of his own captors. It is this decency of PK Usman, rarely found nowadays in politicians, towards his people and his place that author captures through the rest of the 114 or so pages by interweaving the history of Mahe’s independent movement with personal history of Usman Master. The book is published by Olive Books and partially supported by PK Usman Memorial Trust, Chalakkara.

The book has couple of structural deficiencies, when compared to similar political biographies of freedom fighters published in India and abroad. But what is lacking in structural comprehensiveness, author well compensates by bringing out into these pages sense of immediacy and deep feeling of emotional connection that he has with subject of his book.

 

[Thanks to Sulaimanikka (Thanttandavida) for gifting this book to me. I know, I should have bought this book]
Also see a book review in The Hindu: An unsung martyr’s life and Mahe’s tryst with freedom  by Mohamed Nazeer
Usman: The Life Of A Martyr  
By P. Gangadharan
With Photos. 114 pp. Olive Publications (Pvt.) Ltd. 120 India Rupees

Supported by  PK Usman Memorial Trust, Chalakkara.

കൂട്ടുപ്രതികള്‍: ഭാഗം മൂന്ന്: വിധി

കൂട്ടുപ്രതികള്‍: ഭാഗം മൂന്ന്:വിധി

ഒരു നാലഞ്ച് ആഴ്ച  എടുത്തു രേവതിക്ക് കോടതി വിധിയുടെ അര്‍ത്ഥം മനസിലാക്കാന്‍.മാധവേട്ടനാണ് മരിച്ചെതെന്ന് കോടതിക്ക് നല്ല ഉറപ്പുണ്ട്. കൊന്നതെങ്ങനെ എന്നും. എന്നാല്‍ ആരാണ് മാധവേട്ടനെ കൊന്നതെന്നതില്‍ കോടതിക്ക് ഭയങ്കര സംശയം!. മനസ്സിലാകാത്തത് താന്‍ കണ്ടത് എങ്ങനെ കോടതിക്ക് തീരെ വിശ്വാസമായില്ല എന്നതാണ്. തീരെ മനസിലാകാത്തത് എലിസ്സബത്ത് അക്ക എങ്ങനെ അയാളെ അവരുടെ ഷാപ്പില്‍ കണ്ടു എന്നതാണു. ഒരു പക്ഷേ, മനശാത്രഞ്ജന്മാര്‍ കോടതിയില്‍ പറഞ്ഞ പോലെ, തന്‍റെ ഓര്‍മ്മകള്‍ കലങ്ങി മറിഞ്ഞതാവാം.

സുഭദ്രേടത്തിയുടെ മക്കളുടെ സ്കൂള്‍ യൂണിഫോര്‍മ് തുന്നിയത് കൊടുക്കാന്‍ പോയപ്പോളാണ് അടുത്തു തന്നെയുള്ള എലിസബത്ത് അക്കയുടെ വീട്ടിലേക്ക് രേവതി പോയത്. വരാന്തയില്‍ കാത്തുനില്‍ക്കാതെ നേരെ അവരുടെ അടുക്കളയിലേക്ക് രേവതി കയറി. അക്ക അപ്പോള്‍ അടുപ്പില്‍ ചായക്ക് വെള്ളം തിളപ്പിക്കുകയായിരുന്നു. രേവതിയെ കണ്ടപ്പോള്‍ ചിരിച്ചു, “മോളിരിക്ക് , ഒരുക്ലാസ്സ് ചായവെള്ളം കുടിക്കാലോ” എന്നു പറഞ്ഞു, അവര്‍ അടുക്കളയിലെ ബെഞ്ച് ഒന്നു തുടച്ചു, ഇരിക്കാന്‍ ആഗ്യം കാട്ടി. ബെഞ്ചില്‍ ഇരുന്നു, ഒരു വിമ്മിഷ്ടത്തോടെ രേവതി തുടങ്ങി:

“അക്ക എന്നെ അടിച്ചു പുറത്താക്കുമെന്നാ കരുതിയെ.. അന്ന് കോടതി മുറ്റത്ത് നിന്നു ഞാനങ്ങനെയൊന്നും പെരുമാറരുതായിരിന്നു…”.

അക്ക തന്‍റെ മുണ്ടിന്‍റെ കോന്തല കൊണ്ട് മുഖം തുടച്ചു, “എന്‍റെ മോളെ അതൊക്കെ നീം പറയണോ” എന്നു ചോദിച്ചു, തിളക്കുന്ന വെള്ളത്തിലേക്ക് കുറച്ചു കണ്ണന്‍ ദേവന്‍ പൊടിയിട്ടു.

“എന്നാലും എങ്ങനെ ഗോപാലന്‍ നിങ്ങളുടെ ഷാപ്പില്‍ ഉണ്ടായിരുന്നൂ എന്നു എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നേയില്ല..”, ബെഞ്ചിന്‍റെ പുറകിലെ ചുമരില്‍ ഒന്നു ചാരി ഇരുന്ന്‍, രേവതി ചിരിച്ചു കൊണ്ട് ചോദിച്ചു.

“നിനക്കു പ്രാകാ മോളെ.. ഗോപാലനൊന്നും അന്ന് ഷാപ്പില് വന്നിട്ടൂല്ല.  ഭാസ്കരനുമായി തല്ല് കൂടീട്ടുല്ല. അന്ന് ഷാപ്പിലെ കള്ള് കുപ്പികള്‍ ആരും ഉടച്ചിട്ടൂല്ല!.”

അത്ഭുതം കൊണ്ട് ബെഞ്ചില്‍ മുന്നോട്ടാഞ്ഞു തന്നെ തന്നെ നോക്കുന്ന രേവതിയെ ഒന്നു നോക്കി, അടുപ്പിലെ ചായ പത്രം വാങ്ങി വച്ച്, അക്ക പറഞ്ഞു

“മാധവനോട് ഇങ്ങനെ ഞാന്‍ ചെയ്തല്ലോ എന്നു വിചാരികുമ്പോള്‍ വല്യ വെഷമം തോന്നും. എന്താ ചെയ്യക മോളെ, ഇതെല്ലാം പോലീസും, പാര്‍ട്ടികളും തമ്മിത്തമ്മിലെ ഒത്തുകളിയാന്നു എല്ലാര്‍ക്കും അറിയാം. ഒരു പാര്‍ട്ടി മറ്റെ പാര്‍ട്ടിക്കാരെ കൊല്ലും. പോലീസ് പരക്കം പായുമ്പോള്‍, കൊന്ന പാര്‍ട്ടിക്കാര്‍ പൊലീസിന് ആരാ കൊന്നെന്നതെന്ന് പറഞ്ഞു ഒരു ലിസ്റ്റ് കൊടുക്കും. ലിസ്റ്റിലുളോര് കോടതീല് വരുമ്പോള്‍ ആര്‍ക്കും ആരെയും തിരിച്ചറിയാന്‍ പറ്റൂല. കേസ് കെട്ടു ചത്തുപോവും. ഇതല്ലേ ഇബിടെ എന്നും നടക്കുന്നത് മോളെ..”

പറഞ്ഞതൊന്നും അത്ര മനസ്സിലാകാതെ രേവതി നില്‍കുമ്പോള്‍, ഒരു നല്ല കുപ്പി ഗ്ലാസില്‍ പകര്‍ന്ന ചായ അക്ക രേവതിക്ക് കൊടുത്തു. ചായ ഒരിറക്ക് കുടിച്ചു തന്നെ നോക്കുന്ന രേവതിയോട് അക്ക പറഞ്ഞു, “പക്ഷേ നീ കണ്ട മാലോകരോടെല്ലാം:- പത്രക്കാരോടും, വന്ന പോലീസുകാരോടും, എല്ലാരോടും – ഗോപാലന്‍റെ പേര് വിളിച്ച് പറഞ്ഞപ്പോള്‍, പോലീസിന് അയാളുടെ പേരു കേസില്‍ ചേര്‍ക്കാതെ വയ്യാതായി. ബാക്കി എട്ട് പേരും ഗോപാലന്‍റെ പാര്‍ട്ടിക്കാര്‍ കൊടുത്ത ലിസ്റ്റിലേയാ.. അപ്പോ ഗോപാലന്‍റെ പാര്‍ട്ടിനേതാവും സംഘവും ഷാപ്പില് വന്നു പറഞ്ഞു, “അക്ക ഗോപാലന്‍ ഇവിടെ ഈ ഷാപ്പില്‍ ഉണ്ടായിരുന്നൂ” എന്നു പറയണം എന്നു. ബാക്കി എല്ലാം ഭാസ്കരന്‍ – ഓന്‍ ആ പാര്‍ട്ടിക്കാരനാളല്ലോ – പറഞ്ഞോളും എന്നു.” ഒരു പഴയ പാട്ടയില്‍നിന്ന് നിന്നു രണ്ടു റസ്കെടുത്ത് രേവതിക്ക് മുന്‍പില്‍ ഒരു വസ്സിയില്‍ വച്ച്, അക്ക , കണ്ണില്‍ പെട്ടെന്നു കോപം നിറച്ചു, തല രണ്ടു വശത്തേക്കും വെട്ടിച്ചു തുടര്‍ന്നു:

“ഞാന്‍ പറഞ്ഞു, “മക്കളെ ഇങ്ങനെയൊക്കെ പറഞ്ഞാല്‍ മാധവന്‍റെ പാര്‍ട്ടിക്കാര്‍ എന്നെ വന്നു തല്ലും, ഈ ഷാപ്പ് പൊളിക്കും. എനിക്ക് വയ്യ പൊല്ലാപ്പിന്” എന്ന്. ഒന്നു രേവതിയെ നോക്കി, അടുത്തു വന്നു ഇരുന്ന്‍: “അപ്പോളേ വന്നവന്‍മാര്‍ ഒന്നു ചിരിച്ചു, എന്നാ പിന്നെ കാണാം അക്ക എന്നു പറഞ്ഞു വേഗം പോയി. ഞാന്‍ വിചാരിച്ചു ആ പൊല്ലാപ്പോഴിഞ്ഞു കിട്ടീന്ന്”.

ഒന്നു രേവതിയുടെ അടുത്തേക്ക് വീണ്ടും നീങ്ങി, ഒച്ച വളരെ താഴ്ത്തി, “എന്നാല്‍ വൈന്നേരം, നിന്‍റെ മാധവന്‍റെ പാര്‍ട്ടിക്കാര്‍ എന്നെ വന്നു കണ്ടൊപ്പോഴാ മോളെ, ഇതിന്‍റെയൊക്കെ ഗുട്ടന്‍സ് അക്കാക്കു തിരിഞ്ഞത്..”. എന്തേ എന്നു ചോദിച്ചു നോക്കുന്ന രേവതിയോട് അക്ക ഒരു വിഷാദത്തോടെ പറഞ്ഞു:

”മാധവന്‍റെ ആള്‍ക്കാര്‍ വന്നിട്ട് പറഞ്ഞു, അക്കാ, നിങ്ങള് ഗോപാലന്‍റെ പാര്‍ട്ടിക്കാര്‍ പറെന്നപോലെ ചെയ്തോളീ. ഞാന്‍ ഒന്നു ഞെട്ടിപ്പോയീ മോളെ… ഞാന്‍ പറഞ്ഞു , “എല്ലാ മക്കളെ, അപ്പോ നിങ്ങളെ ചങ്ങായീനെ കൊന്നൊന്‍മാര്‍ രക്ഷപ്പെടൂലെ..” അപ്പൊ അവര്‍ പറയാ, ഞങ്ങള്‍ അവറ്റകളിലൊന്നിനെ കൊന്നാല്‍ ഇങ്ങോട്ടും അവര്‍ അഡ്ജസ്റ്റ് ചെയ്യൂന്ന്.” അക്കാ ഒന്നു നെടുവീര്‍പ്പിട്ടു. “മോളെ കള്ളുഷാപ്പാ ഞാന്‍ നടത്തുന്നേ.. എനിക്കു രണ്ടു പാര്‍ട്ടിക്കാരും വേണം. രണ്ടാളും പറഞ്ഞപ്പോ ഞാനെന്തൊകയോ പറഞ്ഞൂ കോടതീല്.”

ചൂടുള്ള ചായ ഊതി ഊതി കുടിക്കുന്ന രേവതിയെ, അമ്മയുടെ വല്‍സല്യത്തോടെ തലോടി, അക്കാ പറഞ്ഞു “മോളെ നീയോരു പാവാ.. അമ്മൂന് നീയോരാളെ ഉള്ളൂ. ഇതൊക്കെ മറന്നു നീ നല്ലോണം ജീവിക്കണം.” എല്ലാം ഒരു പുഞ്ചിരിയില്‍ കേട്ടു നിന്ന രേവതിയോട്, വീണ്ടും സ്നേഹത്തോടെ അക്കാ പറഞ്ഞു

“നിനക്കൊരു പണിയും വേണം. വെറും തുന്നലുകൊണ്ടു നിനക്കു എങ്ങനെ ജീവിക്കാം. നീയെന്‍റെ കൂടെ ഷാപ്പിലെ അടുക്കളേല് കൂട്. ദിവസം ഒരു മൂന്നോ നാലോ മണിക്കൂര്‍. നല്ല പൈസായാ മോളെ..”

“ആലോചിക്കാം അക്കാ” എന്നു പറഞ്ഞു, രേവതി ചായ മട്ടുതട്ടുവോളം കുടിച്ചു. ഗ്ലാസ്സ് താഴെ വെച്ചു അക്കയോട് സ്നേഹത്തോടെ വിട പറഞ്ഞു രേവതി ഇറങ്ങി. നടക്കുമ്പോള്‍, അവളുടെ മനസ്സ് നല്ല നീലാകാശം പോലെയായിരുന്നു. തന്‍റെ മനസ്സ്, കോടതി പറഞ്ഞപോലെ കലങ്ങി മറിഞ്ഞിട്ടൊന്നുമില്ല. ഭാഗ്യം!

 

തുന്നലുകൊണ്ടു മാത്രം ജീവിക്കാന്‍ പറ്റില്ല എന്നു രേവതി തീരുമാനിച്ചു. രണ്ടാഴ്ച കഴിഞ്ഞു ജോലി വേണമെന്നു പറഞ്ഞു ചെന്നപ്പോള്‍, അക്ക ഒരുപാട് സന്തോഷത്തോടെ ആണവള്‍ക്കു കള്ളുഷാപ്പിലെ അടുക്കള കാണിച്ചു വിവരിച്ചു കൊടുത്തതു. മോളേശ്ശനും, കപ്പയും, പുഴ മീന്‍ പൊരിച്ചതും, നത്തോലി വറുത്തതും വെക്കണം. ചിലപ്പോള്‍ കൊഞ്ചനും, കല്ലുമ്മകായും വേണം. നല്ല എരുവില്‍ വെക്കണം, “അതാണ് കുടിയന്‍മാര്‍ക്ക് ഇഷ്ടം”, ഒരു രഹസ്യം പോലെ അക്ക രേവതിയോട് പറഞ്ഞു. പിന്നെ ആയ കറികള്‍ ഒരു ചെബു വസ്സിയിലാക്കി, “കസ്റ്റമേര്സിന്” കൊടുക്കണം. “ കുടിയന്‍മാരാ, അധികം അടുപ്പമൊന്നും കാട്ടേണ്ട..”  അക്ക ഉപദേശിച്ചു.

 

മഞ്ഞളും മുളകും ഇട്ടു, വെളുത്തുള്ളിയും തേങ്ങയും ചതച്ചരച്ചിട്ടുണ്ടാക്കിയ കപ്പയില്‍, പുഴമീന്‍ മോളേശ്ശന്‍ ഒഴിച്ച്, രേവതി ഗോപാലന്‍റെ മുന്നില്‍ കൊണ്ട് വച്ചു. രണ്ടുമൂന്നു കുപ്പി കള്ള് ഇപ്പളെ തീര്‍ത്തിരിക്കുന്നു അയാള്‍. ഗോപാലന്‍ ഒട്ടുമിക്ക ദിവസങ്ങളിലും ഷാപ്പിലെത്തും. ഒരഞ്ച് മണിക്ക് വന്നാല്‍ പിന്നെ ഒബത്ത് പത്തു മണി വരെ അയാളുണ്ടാവും ഷാപ്പില്‍. ഷാപ്പിനുള്ളില്‍, അടുക്കളക്ക് അടുത്തായി അയാള്‍ക്കു മാത്രമായി ഒരു ബെഞ്ചുണ്ട്. ആരവിടെ ഇരുന്നാലും, അയാള്‍ വന്നാല്‍ എഴുന്നേറ്റ് ഒഴിഞ്ഞുമാറി മറ്റ് ബെഞ്ച്കളിലേക്ക് പോകും.

കള്ളുകുപ്പി മേലോട്ടാക്കി, നാക്കുകൊണ്ട് കുപ്പിയുടെ മുഖദ്വാരം ഇടക്കിടക്ക് ഇളക്കി, കുപ്പിയിലേക്ക് ഇരച്ചു കയറുന്ന കുമിളകള്‍ കണ്‍ താഴ്ത്തി നോക്കികൊണ്ടു ഗോപാലന്‍ കള്ള് മോന്തുന്നതിന്നിടക്കാണ് രേവതി ഉപദംശങ്ങള്‍ അയാളുടെ മുന്നില്‍ മേശപ്പുറത്ത് വെച്ചത്തു. “പുതിയാളാ?”, എന്നു തുടങ്ങി തുടരവേയാണയാള്‍ രേവതിയെ ശരിക്ക് കണ്ടത്. ഒന്നു പകച്ചു നിറുത്തി. “നീയാ മാധവന്‍റെ ഭാര്യ അല്ലേ?”, എന്നയാള്‍ ചോദിച്ചു. ഗോപാലനെ നോക്കി ഒന്നു ചിരിച്ചു, അയാള്‍ മേശപ്പുറത്ത് വച്ച കള്ള് കുപ്പി ഒന്നരികിലേക്ക് മാറ്റി, തിന്നാനുള്ളത്ത് അയാള്‍ക്ക് എടുക്കാന്‍ സൌകര്യത്തില്‍ മുന്നിലേക്ക് വച്ച്, അവള്‍ ഒന്നു മെല്ലെ തലകുലുക്കി. അവളുടെ കൈകളുടെ ഒതുക്കമുള്ള ചലനങ്ങളില്‍ നിന്നു കണ്ണെടുക്കാതെ അത്ഭുതത്തോടെ ഗോപാലന്‍  ചോദിച്ചു: ”നീയെന്താ ഇവിടെ പണിക്ക്?”. “എന്‍റെ മീങ്കറിയും കപ്പയും തിന്നാല്‍ തന്നെ ഗോപാലേട്ടന് അത് ബോദ്യാവും”, ഒരു കുസൃതി കലര്‍ത്തി രേവതി പറഞ്ഞു. “പിന്നെ ജീവിക്യെം വേണ്ടേ”. ആകസ്മികമായ ഒരു ചങ്ങാത്തം രേവതിയുടെ വാക്കില്‍ മണത്ത ഗോപാലന്‍, സാധ്യതകളുടെ ഒരുപാട് വഴികള്‍ മനസ്സില്‍ കണ്ടു, ഒന്നും പറയാതെ, തന്‍റെ കള്ള് കുപ്പിയിലേക്ക് തിരിഞ്ഞു. അടുക്കളയിലേക്ക് തിരിഞ്ഞു നടക്കുന്ന രേവതിക്ക്, അയാളുടെ കണ്ണുകള്‍ തന്‍റെ ശരീരം പരതിനടക്കുന്നത് നന്നായി അറിയാമായിരുന്നു.

 

നാലഞ്ച്  ദിവസം കഴിഞ്ഞൊരുനാള്‍, ഗോപാലന്‍ കള്ളുഷാപ്പിലിരുന്നു മീന്‍ വറുത്തതിന് കാത്തിരിക്കുമ്പോഴാണ്, കുഞ്ഞിരാമേട്ടന്‍ കുടിക്കാന്‍ വന്നത്. പത്തെഴുപത് വയസ്സായിരിക്കും അദ്ദേഹത്തിന്. രേവതി വേഗം അവര്‍ക്കുള്ള നത്തോല്‍ വറുത്തത് ഉണ്ടാക്കാന്‍ തുടങ്ങി. “ഒന്നാ ഗോപാലന്‍റെ മീന്‍ വറുത്തത് ഒന്നു കൊടുത്തേക്കണേ” എന്നു അക്കയോടു അവള്‍ വിളിച്ച് പറഞ്ഞു. മുന്നില്‍ മത്തി വറുത്തത് കൊണ്ടുവച്ചത് ഒരു വയസ്സന്‍ കൈയ്യാണെന്നു പെട്ടെന്നു മനസിലാക്കി, കാളുന്ന കണ്ണോടെ ഗോപാലന്‍ അക്കയോടലറി: ”രേവതിയെവിടെ.. നിന്നോടാണോ നായിന്‍റെമോളെ ഞാന്‍ ഇതിന് ചോദിച്ചതു”. അക്കാക്ക് ശരിക്കും കലി കയറി, “ഓ ഓള്‍ മാത്രം തെന്നാലെ തോണ്ടെന്നിറങ്ങൂ”. കുഞ്ഞിരമേട്ടന് കറിയുമായി വരുന്ന രേവതി കണ്ടത്, പെട്ടെന്നു കത്തിക്കയറി എഴുന്നേറ്റു, ബെഞ്ച് മാറ്റി തെറിപ്പിച്ചു, അക്കയുടെ അടുത്തേക്ക് പാഞ്ഞുചെല്ലുന്ന ഗോപാലനെയാണ്. ഓടിച്ചെന്നു, ഇരുവര്‍ക്കിടയിലും നിന്നു, “എന്‍റെ ഗോപാലേട്ടാ, നിങ്ങളും ഇങ്ങനെയായാലോ” എന്നു ചോദിച്ചവള്‍ നിന്നു. പതച്ചു കയറുന്ന ഗോപാലന്‍, തന്‍റെ കൈത്തണ്ടയില്‍ അമര്‍ത്തി പിടിക്കുന്ന രേവതിയുടെ കൈയുടെ ചൂടറിഞ്ഞപ്പോള്‍, ഒന്ന്‍ ശാന്തനായി. “ഗോപാലേട്ടന്‍ ഇരിക്ക്, ഞാന്‍ കൊണ്ട് വരിലേ എല്ലാം” എന്നു പറഞ്ഞു രേവതി അടുക്കളയിലേക്ക് നീങ്ങി. “അതേ അതേ , ഓള്‍ടെ കെട്ടിയോനെ കൊന്നതും പോര, ഇപ്പോ അവന് ഓളുതന്നെ വെച്ചു വിളംബണം..” അക്ക മൂക്കു ചീറ്റി, വെറളി പിടിച്ച് പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് പോയി. ഗോപാലന്‍റെ മത്തിക്കറിയുമായി രേവതി വന്നപ്പോള്‍, അയാളുടെ കണ്ണില്‍ സംശയതിന്‍റെയും, ഒരുതരം പേടിയുടെയും നിഴലുകള്‍ രേവതി കണ്ടു. “ഞാനൊന്നും അയാളെ കൊന്നിട്ടില്ല, കോടതിയൂം അത് തന്നെയല്ലേ പറഞ്ഞത്” അവള്‍ വച്ച പ്ലേറ്റില്‍നിന്നും, ഒരു മത്തിയെടുത്ത് കടിച്ചു, ഒന്നുച്ചത്തില്‍ തന്നെ അയാള്‍ പറഞ്ഞു. “പിന്നെ എനിക്കറിയില്ലേ ഗോപാലേട്ടാ, ഇങ്ങള് പറേണോ.. കോടതീല്‍ ഞാന്‍ ഓരോന്ന് വിളിച്ച് പറഞ്ഞതിന്, എന്നോടു ഇങ്ങല്‍ക്ക് കലമ്പു ഉണ്ടാവുമോ എന്നാ എന്‍റെ പേടി”, ഒന്നു ഗോപാലനെ നോക്കി പുഞ്ചിരിച്ചു, അല്പം ജാളൃതയോടെ അവള്‍ പറഞ്ഞു. മേശയുടെ അറ്റത്ത് വിരിഞ്ഞു നില്‍ക്കുന്ന അവളുടെ നീണ്ട വിരലുകള്‍ ആര്‍ത്തിയോടെ നോക്കി, അവളുടെ നിഷ്കളങ്കമായ ഉത്തരത്തില്‍ ധൈര്യം കണ്ടെത്തി, അയാള്‍ അവളുടെ ആ വിരലുകള്‍ ഒന്നു മെല്ലെ തൊട്ടു. ഗോപാലന്‍റെ വിരലുകള്‍ക്ക് വേണ്ടത്ര സമയം അനുവദിച്ചു, ഗോപാലനെ നോക്കി വശ്യമായി ചിരിച്ചു, “ ഓ ഈ ഗോപാലേട്ടന്‍!” എന്നു കുണുങ്ങി, അവള്‍ മെല്ലെ തന്‍റെ കൈ പിന്‍വലിച്ചു, ഒരു കള്ളചിരിയോടെ അടുക്കളയിലേക്ക് വേഗം നടന്നു. ഗോപാലന്‍, തന്‍റെ മദിച്ചുയരുന്ന ഹൃദയം ഒരു കുപ്പി കള്ളില്‍ പൊതിര്‍ത്തു, അടുക്കളയില്‍ അടുപ്പില്‍ കറികള്‍ വെക്കുന്ന രേവതിയുടെ മുടി വീണു മറഞ്ഞ കവിളുകളില്‍, വിയര്‍ത്ത് മിന്നുന്ന കഴുത്തില്‍, ഉയര്‍ന്നമരുന്ന മാറിടത്തില്‍, അവളുടെ നേര്‍ത്ത വയറിന്‍റെ കയറ്റിറക്കത്തില്‍ കണ്ണാല്‍ കാമം കൊണ്ട് വരച്ചു, വരുമൊരു കാലം എന്നു മനസ്സില്‍ മന്ത്രിച്ചു അടുത്തുള്ള കള്ള് കുപ്പി തന്‍റെ തൊണ്ടയിലേക്ക് കമഴ്ത്തി.

 

പിറ്റെന്നു ഷാപ്പിലേക്ക് പോകും വഴി, രേവതി രഘുവേട്ടന്‍റെ കടയില്‍ ഒന്നു കയറി. കുറെനാളായി അമ്മുവിന് ഒരു പുതിയ അപ്പുവിനെ വാങ്ങണം എന്നു വിചാരിച്ചിട്ടു. കടയില്‍ അപ്പോള്‍ മനുവും ഉണ്ടായിരുന്നു. രഘുവേട്ടന്‍റെ മൂത്ത മോനാണ് മനു. ഇപ്പോള്‍ ഒന്നാം വര്‍ഷ എഞ്ജിനീറിങ്നു തൃശൂരില്‍ പഠിക്കുന്നു. തന്‍റെ മോനോരു എഞ്ജിനീയരാണെന്ന് കടയില്‍ വരുന്നവരോടെല്ലാം ഒരു രണ്ടു പ്രാവശ്യമെങ്കിലും പറയണം രഘുവേട്ടന്. പുതിയ അപ്പുവിനെ കടലാസ്സില്‍ പൊതിഞ്ഞത് വാങ്ങി, മനുവിനു അതിന്‍റെ പൈസ കൊടുക്കുമ്പോള്‍ രേവതി ചോദിച്ചു: ”മനുവെ, ഞാന്‍ കൈയിലുള്ള പഴയ ഒരു പാവയും കൊണ്ട് വന്നിട്ടുണ്ട്. അപ്പു തന്നെ, പക്ഷേ അതിന്‍റെ പീപ്പി പൊട്ടിപ്പോയിരിക്കുന്നു. നിനക്കതൊന്ന് നന്നാക്കാന്‍ പറ്റ്വോ?”. രേവതി കൊണ്ടുവന്ന ആ പഴയ അപ്പുവിനെ നോക്കി, അവന്‍റെ വയറില്‍ ഒന്നമര്‍ത്തി, തുംബികൈയുന്നുള്ളില്‍ കണ്ണിറുക്കി നോക്കി, “ഏച്ചി, ഇതിന്‍റെ പീപ്പി ഒന്നു മാറ്റിയാല്‍ മതി, ഞാനിതിപ്പോ ശരിയാക്കി തരാം” എന്നു പറഞ്ഞു മനു, മേശവലിപ്പില്‍ നിന്നും ഒരു ബലൂണ്‍ പീപ്പിയെടുത്ത്, അതിന്‍റെ ഉള്ളിലെ പീപ്പി ഒരു മെലിഞ്ഞ കത്തിമുനബ് കൊണ്ടു പുറത്തേക്കു എടുത്തു. പീപ്പിയുടെ കുഴലിന് പുറത്തു കുറച്ചു ഫെവികോള്‍ പുരട്ടി, അവനത് അപ്പുവിന്‍റെ തുംബികൈക്കുള്ളില്‍ കൂടി മെല്ലെ തിരുകി കയറ്റി. അതിന്‍റെ തുംബിക്കൈ തന്‍റെ കൈയ്യാല്‍ ഒന്നാഞ്ഞു അമര്‍ത്തി പിടിച്ച്, അപ്പുവിന്‍റെ വയറ്റില്‍ മനു മെല്ലെ അമര്‍ത്തി. “ക്രീ”, അപ്പു ഛിന്നം വിളിച്ചു. “വെറുതെയല്ല മോനേ നീ എഞ്ജിനീര്‍ ആവുന്നത്, എത്രകാലം കഴിഞ്ഞിട്ടാ ഇതൊന്നു ഒച്ച വച്ചേ”. അപ്പുവിനെ വാങ്ങി, അവന്‍റെ ഛിന്നം വിളിക്കാന്‍ വീണ്ടും പഠിച്ച തുംബിക്കൈ തലോടി, രേവതി വേഗം ഷാപ്പിലേക്ക് തിരിച്ചു.

 

ഗോപാലന്‍ രണ്ടു കുപ്പികള്‍ തീര്‍ത്തു കഴിഞ്ഞിരിന്നു, രേവതി രണ്ടാമത്തെ പ്രാവശ്യവും കപ്പയും മീനും കൊണ്ട് കൊടുക്കുമ്പോള്‍. “നീ വേറെ പണിക്കൊന്നും പൊണിലെ..” എന്നു ഗോപാലന്‍ ചോദിച്ചപ്പോള്‍, “വീട്ടില്‍ കുറച്ചു തുന്നലും ഉണ്ട്.”, എന്നവള്‍ പറഞ്ഞു. ”പിന്നെ ഞാന്‍ നല്ലവണ്ണം തയ്യല്‍ ചെയും കേട്ടോ”. എന്നു പറഞ്ഞോന്ന് നിറുത്തി അവള്‍ തുടര്‍ന്നു: “ഈ ഗോപാലേട്ടനൊക്കെ ഒന്നു സഹായിച്ചാല്‍ നല്ല തുന്നല്‍ പണി കിട്ടുമായിരുന്നു.. നിങ്ങള കുപ്പായൊക്കെ ആരാ തുന്നുന്നേ..?”. ഒരു നല്ല സംഭാഷണത്തിന്നു ആക്കം കണ്ടു: “ഓ, അതാ ശങ്കരനാ, അവന്‍റെ തുന്നലൊന്നും ഒന്നിന്നും കൊള്ളില്ല”, രേവതിയെ ഒന്നു ആശയോടെ നോക്കി അയാള്‍ പറഞ്ഞു. “എന്നാ എനിക്കു തരരുതോ എല്ലാം, നല്ല ആദായവിലക്ക് തുന്നി തരാലോ..”, രേവതി ഒന്നു കണ്‍ വിടര്‍ത്തി പറഞ്ഞു. ഗോപാലനൊന്നലോചിച്ചു, പെട്ടെന്നു ഉത്തരം കിട്ടിയമാതിരി, “എന്നിക്കേ ഇല്ലിപരബിന്‍റെ അടുത്താണ് നാളെ പേയിന്‍റ് പണി. ഞാന്‍ ഒന്നു രണ്ടു തുണികള്‍ അപ്പോ കൊണ്ടതരാം, നിന്‍റെ വീട്ടില്‍”, ഒരു കള്ള ചിരിയോടെ അയാള്‍ പറഞ്ഞു. “നാളെ പ്രഭേട്ടന്‍റെ വീട്ടില്‍ പൂജയാ. ഓര്‍ക്ക് മക്കളുണ്ടാവാന്‍.. ഞാന്‍ അമ്മൂനെ അവിടെ വിട്ടിട്ട് ഒരു പതിനൊന്നു മണിക്ക് വീട്ടിലെത്തും” ഒന്നു ശബ്ദം തെല്ലിട കുറച്ചു, ഒരു രഹസ്യമെന്നോണം അവള്‍ അയോളോട് പറഞ്ഞു. ഗോപാലന്‍ ഒരിട എടുത്തു അവള്‍ പറയുന്നതിന്‍റെ ഗതി മനസ്സിലാക്കാന്‍. മനസിലായതു ശരിതന്നെ ആകണമേ എന്നു പ്രാര്‍ഥിച്ച്, “ഞാന്‍ വരും നാളെ , ഒരു പതിനൊന്നു മണിക്ക്”, എന്നയാള്‍ ഒരു ആണിന്‍റെ ഔദത്യത്തോടെ പറഞ്ഞു.

 

പിറ്റെന്നു രാവിലെതന്നെ രേവതി അമ്മുവിന്‍റെ പുതിയ അപ്പുവിനെയും, അമ്മുവിന്‍റെ നാലഞ്ച് കുപ്പായങ്ങളും ഒരു പാക്കറ്റിലാക്കി പൊതിഞ്ഞു വച്ചു. കുളിപ്പിക്കുമ്പോള്‍,”എന്താ അമ്മേ ഞാന്‍ മാമന്‍റെ വീട്ടില് പാര്‍ക്കാന്‍ പോവാനോ?”, എന്ന അമ്മുവിന്‍റെ ചോദ്യത്തിന് “ഉം, കുറച്ചു ദിവസം അമ്മാവന്‍റെയും അമ്മായിയുടെയും ചക്കര കുട്ടിയായി അവിടെ താമസിക്ക് കേട്ടോ. “, എന്നവളുടെ മുടിയില്‍ തഴുകി, പിന്നെ അമ്മുവിനെ ഒന്നു കെട്ടി പിടിച്ച്, അവള്‍ക്കൊരുമ്മ കൊടുത്ത് രേവതി പറഞ്ഞു. ഒരിയ്ക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരാര്‍ദ്രത ഉണ്ടായിരിന്നു രേവതിയുടെ വാക്കുകളില്‍.

പുതിയ അപ്പുവിനെയും ലാളിച്ചു നടക്കുന്ന അമ്മുവിനെ പ്രഭേച്ചിയുടെ വീട്ടിലാക്കി തിരികെ വരവേ, പ്രഭേച്ചി ഒരുപാടു പറഞ്ഞു പൂജ കഴിഞ്ഞു പ്രസാദം വാങ്ങി തിരികെ പോകാന്‍. ഒരു കുഞ്ഞി കാലു കാണാന്‍ എത്രയോ കാലമായി നടത്തുന്ന പൂജയാണ്. ഒരുപാടു തുന്നല്‍ പണി തീര്‍ക്കാനുണ്ടെന്ന്  ഒഴിവുകഴിവ് പറഞ്ഞു പുറത്തേക്കിറങ്ങുമ്പോള്‍ രേവതി ഒന്നു കൂടി അമ്മുവിനെ തിരിഞ്ഞു നോക്കി. പതിനാല് കൊല്ലങ്ങള്‍ക്കപുറം, പ്രഭേട്ടന്‍റെയും പ്രഭേച്ചിയുടെയും ഇടയില്‍, തന്‍റെ മണവാളനുമൊത്ത്, സര്‍വാഭരണഭൂഷിതയായി ഒരുങ്ങി, നാണം കുണുങ്ങി, നടക്കുന്ന അമ്മുവിനെ ഓര്‍ത്തപ്പോള്‍ രേവതിയുടെ കണ്ണു ഒന്നു നിറഞ്ഞു പോയി.

 

വീട്ടിലെത്തിയപ്പോള്‍ രേവതി ആദ്യം പോയത് പുതിയ വീട്ടിലെ, പടിഞ്ഞാറ്റയിലെ “നമ്മുടെ മുറിയിലെ”, തെക്കേ കോണിലേക്കാണ്. പോകും മുന്‍പെ, അംബലത്തിലുല്‍സവത്തിന് വാങ്ങിച്ച ഒരു  മുള കൂടും അവള്‍ എടുത്തിരുന്നു. “മാധവേട്ടാ”, എന്നു വിളികേട്ടപ്പോള്‍ തന്നെ, തന്‍റെ മണ്‍കൂനയില്‍ നിന്നു മാധവേട്ടന്‍ സാവധാനം പുറത്തു വന്നു. “ഇന്ന് നമ്മള്‍ക്ക് നമ്മുടെ പഴയ വീട്ടില്‍ കിടക്കാം”, എന്നു കൂടയുടെ മൂടി തുറന്നു വച്ച്, മാധവേട്ടന് കയറി കിടക്കാന്‍ പാകത്തില്‍ കൂട ചെരിച്ച് വച്ച് രേവതി പറഞ്ഞപ്പോള്‍, തന്‍റെ സംവൃതമായ കണ്ണുകളാല്‍ രേവതിയെ സ്നേഹപൂര്‍വം നോക്കി, മാധവേട്ടന്‍ സാവധാനം ആ കൂടയിലേക്കു കയറി കിടന്നു.

വീട്ടിലെത്തി, നമ്മുടെ പടിഞ്ഞാറ്റയിലെ പഴയ വീട്ടിലെ മുറിയില്‍, കട്ടിലിന്നരികില്‍ മാധവേട്ടന്‍ ഒളിച്ചിരിക്കുന്ന മുളകൂട വച്ച്, കട്ടിലിനടിയില്‍ വെച്ച ഒരു മരപ്പെട്ടി രേവതി തുറന്നു. മുറിയില്‍ വച്ച മാധവേട്ടന്‍റെ ഫ്രെയിം ചെയ്തു വച്ച ഒരുപാട് ചിത്രങ്ങള്‍ അവള്‍ ഓരോന്ന്‍ ഓരോന്നായി മരപ്പെട്ടിയില്‍ വച്ചു. മാധവേട്ടന്‍റെ പണി സാധനങ്ങളും, ചെരിപ്പുകളും, മുണ്ടും ഷര്‍ട്ടുകളും അവള്‍ ആ പെട്ടിയില്‍ ഭംഗിയായി അടക്കി വച്ചു. “ഇനി ഈ മാധവേട്ടന് ഇതൊന്നും വേണ്ട.. “, കൂട നോക്കി, എന്തെങ്കിലും ഉത്തരം കിട്ടും എന്നു പ്രതീക്ഷിച്ചു അവള്‍ പറഞ്ഞു. ഒരു ഉത്തരവും ആ കൂടയില്‍ നിന്നു വന്നില്ല.

കട്ടില്‍, നല്ല വൃത്തിയുള്ള വെള്ളയും കറുപ്പും ഇട കലര്‍ന്ന ചതുരങ്ങളാല്‍ വരച്ചിട്ട ഷീറ്റിനാല്‍ വിരിച്ച്, അതിനുമുകളില്‍ അവളാ മാധവേട്ടന്‍റെ പഴയ തോര്‍ത്ത് മടക്കി വച്ചു. പിന്നെ തന്‍റെ മുടി നന്നായി കോതി, മുഖത്ത് വെള്ള പൌഡര്‍ ഇട്ടു. മഞ്ഞ നിറത്തിലുള്ള തന്‍റെ അര സാരി അണിഞ്ഞ്, കണ്ണില്‍ കുറച്ചു സുറുമ തേച്ചു. എന്നിട്ട് കണ്ണാടിയില്‍ തന്‍റെ രൂപം അവള്‍ നോക്കിനിന്നു. “ആരും ഒന്നു ആശിച്ചു പോകും അല്ലേ മാധവേട്ടാ.”, ഒളിപ്പിച്ചു വച്ച ഒരു കുസൃതിയില്‍ മാധവേട്ടന്‍റെ കൂടയെ നോക്കി അവള്‍ മന്ത്രിച്ചു. “വിഷമം വേണ്ട കേട്ടോ, ഇന്ന് ഞാന്‍ ഗോപാലന്‍റെ പെണ്ണാകാന്‍ പോകുകയാണെന്ന് വിചാരിച്ചിട്ടു” മാധവേട്ടനെ ഒന്നു ദ്യേഷ്യപ്പെടുത്താന്‍ തന്നെ ആണവള്‍ പറഞ്ഞത്. കൂട തുറന്നു തന്‍റെ നേരെ ശീല്‍ക്കാരത്തോടെ, അസൂയമൂത്ത് മാധവേട്ടന്‍ ചീറി അടുക്കുമെന്ന് അവള്‍ ആശിച്ചു പോയി. ഇല്ല കൂടയില്‍ നിന്നു ഒരൊച്ചയും വന്നില്ല. ഇന്ന് ഗോപാലന്‍ വരും. ഇവിടെ നമ്മുടെ ഈ മുറിയില്‍. ഒരു പെണ്ണിന്‍റെ സുഖം എന്താണെന്ന് അയാള്‍ ഇന്നറിയും, നിശ്ചയം. രേവതി മനസ്സില്‍ ആണയിട്ടു.

 

മുറ്റത്ത് നിന്നു ഗോപാലന്‍റെ വിളികേട്ടപ്പോളാണു രേവതി കണ്ണാടിയില്‍ നിന്നും തന്‍റെ മുഖം തിരിച്ചത്. കണ്ണാടി നോക്കി ഒന്നുകൂടി തന്‍റെ രൂപം നിരൂപണം ചെയ്തു അവള്‍ നടന്നു മെല്ലെ വാതില്‍ തുറന്നു. “ഗോപലേട്ടന്‍ വന്നോ, വരൂന്ന് ശരിക്കും വിചാരിച്ചെ ഇല്ല. വരൂ അകത്തേക്ക് ഇരിക്കൂ”. അവളുടെ സ്നേഹം സ്വീകരിച്ചു, തന്‍റെ കൈയുലുള്ള തുണി അവള്‍ക്ക് നീട്ടി, അയാള്‍ ഉള്ളിലേക്ക് വന്നു. “വാ അകത്തിരിക്കാം, അളവെല്ലാം ഒന്നു നോക്കണ്ടേ”, എന്നു പറഞ്ഞു അവള്‍ അയാളെ തന്‍റെ പടിഞ്ഞാറ്റയിലെ അവളുടെ മുറിയിലേക്ക് നയിച്ചു.

 

മുറിയുടെ വാതിലിന് പിന്നിലുള്ള തുന്നല്‍ മെഷീനിന്മേല്‍ ഗോപാലന്‍ കൊടുത്ത തുണി വെക്കാന്‍ രേവതി മുറിയുടെ വാതില്‍ മെല്ലെ ചാരി. തിരിഞ്ഞു നോക്കുമ്പോള്‍, കട്ടിലിനോടുത്ത് നിന്നു, തന്നെ തന്നെ നോക്കുന്ന ഗോപാലനെയാണവള്‍ കണ്ടത്. അയാളുടെ കണ്ണില്‍ ഒരാശയുടെ തീ എരിയുന്നുണ്ട്. വലംകൈകൊണ്ട് തന്‍റെ നെഞ്ചിലെ രോമസഞ്ചയം മെല്ലെ വലിച്ചുപിടിച്ചു രേവതിയുടെ അടുത്തേക്ക് നീങ്ങുന്ന അയാളോട്, “ഇനി ഗോപാലേട്ടന്‍റെ അളവൊന്നുഎടുക്കണം” എന്നു പറഞ്ഞു, തുന്നല്‍ മെഷീനു മുകളിലത്തെ ടേപ് എടുത്തുകൊണ്ടവള്‍ അയാളുടെ അടുത്തേക്ക് ചെന്നു. മനസ്സില്‍ മദജലം തിങ്ങി നിറഞ്ഞു, രേവതിക്കടുത്തേക്ക് നീങ്ങുന്ന ഗോപാലന്‍റെ കാലുകള്‍, നേരെ വീണു പതിച്ചത് താഴെ വീണുകിടക്കുന്ന അപ്പുവിന്‍റെ മേലായിരുന്നു. “ക്രീ”, അപ്പു അത്യുച്ചത്തില്‍ ഛിന്നം വിളിച്ചു. “ഛീ ഏത് ശവമിത്..”, എന്നലറി ഗോപാലന്‍ തന്‍റെ കാല്‍, ഇച്ഛയ്ക്ക് അപ്പുറത്തുള്ള വേഗത്തില്‍ പിന്‍വലിച്ചു, താഴെ കിടക്കുന്ന അപ്പുവിനെ ഒന്നു നോക്കി.

“ഈ നാശത്തിന്‍റെ കുരല്‍ ഞാനന്നുതന്നെ ചവിട്ടി പൊളിച്ചതല്ലെ..” അയാള്‍ ആക്രോശിച്ചു.

പെട്ടെന്നു ഇരച്ചു കയറിയ കോപത്തില്‍, എല്ലായിടത്തുനിന്നും താന്‍ ഒളിപ്പിച്ചുവച്ച ഘോര സത്യം തന്‍റെ പിടിവിട്ടു പോയത്തിന്‍റെ ജാളൃത ഗോപാലന്‍റെ മുഖത്ത് പടര്‍ന്ന് കയറവേ, വൈധവ്യത്തിന്‍റെ സപ്തവല്‍സരവഹ്നിയില്‍ കടഞ്ഞെടുത്ത ധൈര്യത്തില്‍ രേവതി ഒന്നു ചിരിച്ചു: “ആ പാവ ഞാനിന്നലെ വാങ്ങിച്ചതാണെന്നെ.., അമ്മൂന് വേണ്ടി”. അപ്പുവിനെ എടുത്തു മാറ്റി വച്ച്, അവള്‍ നൈസര്‍ഗീകമായ ഒരു ചലനത്തോടെ അളവെടുക്കാന്‍ ടേപ്പെടുത്ത് അയാളുടെ അടുത്തേക്ക് നീങ്ങി.

അവളുടെ നിഷ്കപടതയില്‍, മനസ്സ് കവരുന്ന നിഷ്കളങ്കതയില്‍, ഗോപാലന്‍റെ മനസ്സ് ആയിരം സ്വപങ്ങള്‍ വരയ്ക്കുമ്പോള്‍, ടേപ്പ് രണ്ടറ്റവും പിടിച്ച് അയാളുടെ കൈയ്യളവെടുക്കുന്ന രേവതിയുടെ  അരസാരി അവളുടെ തോളില്‍ നിന്നും മെല്ലെ വഴുതി വീണു. രേവതി അത് കാര്യമാക്കിയില്ല. അവളുടെ നനുത്ത മാറിടത്തിന്‍റെ ചൂട് അവളുടെ മുടിയിലെ കാച്ചിയ എണ്ണയില്‍ കുതിര്‍ന്നു അയാളെ മത്തു പിടിപ്പിക്കുമ്പോള്‍, “നീ ഇനി എന്‍റെതാണ്..” എന്നു മുരണ്ടു അയാള്‍ രേവതിയുടെ രണ്ടു കൈകളും പിടിച്ചവളെ അയാളുടെ മാറിലേക്കടുപ്പിച്ചു. തന്‍റെ കൈകള്‍ കൊണ്ട് അയാളുടെ മാറില്‍ കുസൃതിയായി അടിച്ചു, “ഓ ഈ ഗോപാലെട്ടന്‍റെ ശക്തി!” എന്നു മന്ത്രിച്ചു, അവള്‍ അയാളെ കട്ടിലേക്ക് മെല്ലെ തള്ളി. രേവതിയുടെ സന്നദ്ധതയില്‍ വീണ്ടും ഊര്‍ജ്ജം കണ്ടെത്തി, കട്ടിലില്‍ നേരെ കിടന്നയാള്‍ രേവതിയെ എത്തിപ്പിടിച്ചു. അയാളുടെ കണ്ണില്‍ ആശാപൂര്‍വം നോക്കി, രേവതി അവളുടെ ആ സാരി പൂര്‍ണ്ണമായും അഴിച്ചു. “ഗോപാലെട്ടന്‍റെ ഈ ശക്തി. എനിക്ക് താങ്ങാന്‍ വയ്യേ”, മൊഴി മുത്തില്‍ അയാളുടെ മനം കവര്‍ന്നു, അവള്‍ മെല്ലെ തന്‍റെ സാരി വലിച്ചെടുത്ത്, “ഈ രണ്ടു കയ്യും ഞാന്‍ കട്ടിലിന്‍റെ കുറ്റിയില്‍ കെട്ടാന്‍ പോവ്വാ കേട്ടോ..” എന്നവള്‍ മൊഴിഞ്ഞു.

കാമദേവന്‍റെ പുതിയമ്പുകളേറ്റെന്നപോലെ പോലെ ഗോപാലന്‍റെ ഹൃദയം അവളുടെ സ്പര്‍ശവും സാമീപ്യവും കൊണ്ട് ത്രസിക്കുമ്പോള്‍, രേവതി മെല്ലെ അയാളുടെ കൈകള്‍ കട്ടിലിന്‍റെ രണ്ടു തണ്ട് കുറ്റിയിലും കെട്ടി. “ഗോപാലേട്ടന് ഇങ്ങനെയൊക്കെ ചെയ്തു ശീലമുണ്ടോ ആവോ..”, അവള്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞത് കേട്ടു, താനൊരിക്കലും അറിഞ്ഞിട്ടിലാത്ത എന്നാല്‍ ആര്‍ത്തിയാല്‍ കണ്ടു തീര്‍ത്ത എത്രയോ നീലചിത്രങ്ങള്‍ കൊടുത്ത ഭാവനയില്‍, ഗോപാലെന്‍റെ മനസ്സു ഭ്രാന്തതപം കൊണ്ടു. വിധേയനായി അയാള്‍ തന്‍റെ രണ്ടു കൈകളും കട്ടിലിന്‍റെ കുറ്റിയില്‍ കെട്ടാന്‍ രേവതിക്ക് സൌകര്യം ചെയ്തു കൊടുത്തു.

 

കട്ടിലില്‍ നിന്നു മെല്ലെ അഴകായി എഴുന്നേറ്റ് രേവതി കട്ടിലിനടിയില്‍ വെച്ച മാധവേട്ടന്‍ ഒളിച്ചിരിക്കുന്ന കൂട മെല്ലെ എടുത്തു, ഗോപാലന്‍റെ നെഞ്ചില്‍ വച്ചു. എന്താണിതെന്ന് ഗോപാലന്‍റെ കണ്ണില്‍ അത്ഭുതം വരവേ, രേവതി മെല്ലെ കൂടയുടെ മൂടി തുറന്നു.

“മാധവേട്ടാ.. ഇതാരാണ് ഇവിടെ വന്നു കിടക്കുന്നത് എന്നു ഒന്നു നോക്കിയെ”, രേവതി മെല്ലെ വിളിച്ച് പറഞ്ഞപ്പോള്‍, കൂടയില്‍നിന്നും മാധവേട്ടന്‍ മന്ദമന്ദം പുറത്തേക്കിറങ്ങി.

“നായിന്‍റെ മോളെ..” തന്‍റെ നെഞ്ചില്‍ സാവധാനം ഇഴയുന്ന മൂര്‍ഖനെ കണ്ടു ഗോപാലനലറി. രേവതി മാധവേട്ടന്‍റെ തോര്‍ത്തെടുത്ത് അയാളുടെ പിടയ്ക്കുന്ന കാലുകള്‍ വിട്ടുമാറി, അയാളുടെ കൂര്‍ത്ത പല്ലുകളുടെ ആഘാതം കൈയിലേറ്റപ്പോള്‍ ഉള്ള വേദന സ്വയം മറന്നു, ആ തോര്‍ത്ത് അയാളുടെ വായിലേക്ക് തിരുകി കയറ്റി. അലര്‍ച്ച, ഒരു കടിച്ചു പിടിച്ച മുരള്‍ച്ചയില്‍ ഗോപാലന്‍റെ തൊണ്ടയില്‍ കുരുങ്ങി വീഴവേ, ചുറ്റുമുള്ള ചലനങ്ങളില്‍ അരിശം പൂണ്ട മാധവേട്ടന്‍, തന്‍റെ തലയിലെ മസ്സിലുകളില്‍ കോപം മൂര്‍ചിപ്പിച്ചു,  തന്‍റെ പത്തിയിലെ നീലിമയാര്‍ന്ന കണ്ണുകളില്‍ കഴിഞ്ഞ ജന്‍മങ്ങളുടെ അന്യായങ്ങളുടെ ആഗ്നേയം നിറച്ചു, ഗോപാലന്‍റെ നെഞ്ചിലേക്കൊന്നു ആഞ്ഞു കൊത്തി.

 

ഭയങ്കരമായ ഭയവും, സത്യത്തിന്‍റെ കഠിനമരണസ്പര്‍ശവവും, കൊത്തിന്‍റെ ആഘാതവും ഗോപാലന്‍റെ മുഖം പിരിച്ചു വക്രമാകവേ, അയാളുടെ നെഞ്ചില്‍ നിന്നും കിനിയുന്ന ചുടുചോരയുടെ ഗന്ധം മാധവേട്ടന്‍റെ സിരകളില്‍ ഒരു പ്രചണ്ഡവാതം തീര്‍ത്തു. മാധവേട്ടന്‍ വീണ്ടും അയാളുടെ നെഞ്ചിലേക്കു കൊത്തി. തന്‍റെ പത്തി മസ്സിലുകളില്‍ അറിഞ്ഞ പിന്നായത്തിന്‍റെ ശക്തിയില്‍ ഒന്നറച്ചു, മാധവേട്ടന്‍ വീണ്ടും വീണ്ടും ഗോപാലന്‍റെ നെഞ്ചിലേക്കു ആഞ്ഞു കൊത്തി.

ഗോപാലന്‍റെ പിടയുന്ന കാലുകളിലും, കട്ടിലിളക്കുന്ന കൈകളുടെ കെട്ടിലും, പേടിച്ച് പിടയുന്ന നെഞ്ചിലും, കോപവും, അവഞയും, ദയവായിപ്പിനായുള്ള കടിച്ച നിലവിളിയും മിന്നി മറയുന്ന കണ്ണുകളിലും നോക്കി കട്ടിലിനരികില്‍ രേവതി ഇരുന്നു. അയാളുടെ നാഡീകോശങ്ങളുടെ ഒരായിരം ദ്വീപുകളില്‍, രാസപദാര്‍ഥങ്ങളുമായി പോകുന്ന രാസവഞ്ചികള്‍ മാധവേട്ടന്‍റെ വിഷഭാരത്താല്‍ തകിടം മറിയുന്നതു അവള്‍ക്ക് അറിയാന്‍ കഴിയുന്നുണ്ട്. ഗോപാലന്‍റെ മുഖവും കഴുത്തും, വിഷം നിറച്ചു നീലിച്ച ഞാഡീഞരമ്പുകളില്‍ പൊതിരുന്നതും അവള്‍ കണ്ടു. അയാളുടെ ഹൃദയകവാടങ്ങള്‍, വിഷസര്‍പ്പചങ്ങലകളാല്‍ വളഞ്ഞു അമര്‍ന്ന് പൊട്ടിയപ്പോള്‍, തുണി നിറച്ച ഗോപാലന്‍റെ വായില്‍നിന്നു ഉഗ്രമിച്ച മരണ ശബ്ദം രേവതിയുടെ കാതുകളിലാണ് പൊട്ടിത്തെറിച്ചത്.

രേവതി മാധവേട്ടനുള്ള കൂടയും, കുരല്‍ വീണ്ടെടുത്ത അപ്പുവിനെയും മാറോടടക്കി പിടിച്ച്, പടിഞ്ഞാറ്റയിലെ “നമ്മുടെ മുറിയുടെ”തെക്കേ മൂലക്കു സാവധാനം ഇരുന്നു. എന്നിട്ടവള്‍ കാത്തിരുന്നു. വൈകുന്നേരത്തെ പാല് കൊണ്ടുവരാന്‍ വന്നപ്പോള്‍, കട്ടിലില്‍ കിടക്കുന്ന ശവം കണ്ടലറി വിളിക്കുന്ന നാണിയമ്മയെ, അവരുടെ നിലവിളി കേട്ടു കൂടുന്ന അയല്‍പക്കക്കാരെ, അയപക്കക്കാരുടെ ബഹളം കേട്ടു വരുന്ന നാട്ടുകൂട്ടത്തെ, ആ നാട്ടുകൂട്ടത്തിനിടയിലേക്ക് പാഞ്ഞു വരുന്ന പോലീസ് വണ്ടിയെ, അവള്‍ കാത്തിരുന്നു.

പോലീസ് വന്നാല്‍ മരിച്ചതാരെന്നും, പിന്നെ റിപോര്‍ട്ട് എഴുതുന്ന പോലീസ് സര്‍ജനു കൊന്നതെങ്ങനെയെന്നതിനെപ്പറ്റിയും ഒരു സംശയവും ഉണ്ടാവില്ല. പക്ഷേ കൊന്നതാരെന്നും, കൂട്ടുപ്രതികള്‍ ആരെന്നും എന്നതിനെപ്പറ്റി ബഹുമാനപ്പെട്ട കോടതിക്ക് യുക്തിസഹമോ അല്ലാത്തതോ ആയ ഒരു സംശയവും ഉണ്ടാവാന്‍ പാടില്ല എന്ന ഒരൊറ്റ നിര്‍ബന്ധബുദ്ധിയേ അപ്പോള്‍ രേവതിക്ക് ഉണ്ടായിരുന്നുള്ളൂ.

കൂട്ടുപ്രതികള്‍: ഭാഗം രണ്ട്: വിചാരണ

കൂട്ടുപ്രതികള്‍: ഭാഗം രണ്ട്: വിചാരണ

എല്ലാവരും എഴുന്നേറ്റുനില്‍കവേ ബഹുമാനപ്പെട്ട ജഡ്ജി ജയിംസ് ഇമ്മാനുവേല്‍ കോടതിയില്‍ പ്രവേശിച്ചു. കോടതിനടപടികള്‍ ആരഭിച്ചതായി ശിപായി വിളിച്ച് പറഞ്ഞു. എല്ലാവരെയും ഒന്നു നോക്കി, ഇരിക്കാന്‍ ആംഗ്യം കാട്ടി, ബഹുമാനപ്പെട്ട ജഡ്ജി, തന്‍റെ വിധി പ്രസ്താവനയിലേക്ക് തിരിഞ്ഞു.

ക്രൈം നബറും അതിന്‍റെ കൊല്ലവും വായിച്ച ശേഷം, കേരള സര്‍ക്കാറും(ക്രൈം ബ്രാഞ്ച് വഴി), മത്തിപറബില്‍ രാഘവന്‍ മകന്‍ ഗോപാലനും മറ്റു എട്ട് പ്രതികളും തമ്മിലുണ്ടായ കേസിന്‍റെ സംക്ഷിപ്ത രൂപം ജഡ്ജി വായിച്ചു. ഈ കുറ്റകൃത്യം അപഗ്രഥിക്കാന്‍ PW01 മുതല്‍ PW19 വരെ ഉള്ള സാക്ഷികളുടെ മൊഴികളും, Exts.P1 മുതല്‍ Exts.P22(e) വരെയുള്ള രേഖകളും, MO01 മുതല്‍ MO07(a) വരെയുള്ള തൊണ്ടി സാധനങ്ങളും സവിശേഷം പരിശോധിച്ചു പഠിച്ചതായി കോടതി വ്യക്തമാക്കി. പ്രതിഭാഗത്തിനായി ഹാജരായ DW01 മുതല്‍ DW03 വരെയുള്ള സാക്ഷികളുടെ മൊഴികളും, പ്രതിഭാഗം ഹാജരാക്കിയ Exts.D1 മുതല്‍ Exts.D(e) വരെയുള്ള രേഖകളും കോടതി സവിസ്തരം പരിശോധിച്ചിരുന്നു. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 143, 147, 148, 341, 506(II), 302 IPC r/w 149 ഉം സ്ഫോടകവസ്തു നിയന്ത്രണ നിയമത്തിലെ അഞ്ചാം വകുപ്പും ആണ് ഇപ്പേര്‍പ്പെട്ട പ്രതികള്‍ക്ക് എതിരെ ചുമത്തപ്പെട്ട കുറ്റം. ഇത്രയും വിശദീകരിച്ച ശേഷം, താഴെ പറയുന്ന നാല് കാര്യങ്ങളാണ് ഈ കോടതി നിരൂപിച്ചു നിര്‍ണയിക്കാന്‍ പോകുന്നതെന്നും കോടതി അറിയിച്ചു.

  1. ഇല്ലി പറമ്പില്‍ മാധവന്‍, വയസ്സു 32,  മരിക്കാനുള്ള കാരണം എന്തു?
  2. ഒന്നാം പ്രതി മത്തികരയില്‍ ഗോപാലനും മറ്റ് എട്ട്പേരും, നിയമം ലംഘിച്ച് കൂട്ടം ചേരുകയുണ്ടായോ, അങ്ങനെയെങ്കില്‍ ആ കൂട്ടം ചേരല്‍ മാധവന്‍റെ മരണത്തിലേക്ക് നയിച്ചോ?
  3. വാളും, കത്തിയും, ഇരുമ്പുവടിയും, ക്രിക്കെറ്റ് ബാറ്റുമായി, പ്രതികളായി പേര്‍ ചേര്‍ക്കപ്പെട്ടവര്‍ മരിച്ചയാളെ ഭീഷണിപ്പെടുത്തുകയും, ആക്രമിക്കയും ചെയ്തോ?
  4. ഇപ്പേര്‍പ്പെട്ട പ്രതികള്‍ മരിച്ചയാളെ കൊല്ലാനായി മുന്‍കൂട്ടി എടുത്ത നിശ്ചയത്തോടെ, മരിച്ചയാളെ ആക്രമിച്ചോ?

 

കോടതി മുറിയില്‍, കേസിന്‍റെ പരിണാമഗുപ്തിയുടെ ഇളം ചൂട് കനത്തു വരവേ, ജഡ്ജി പറയുന്ന ഓരോ വാക്കിലും കടിച്ചു തൂങ്ങുകയായിരുന്നു രേവതിയുടെ മനസ്സ്. “നിങ്ങളിലാണ് കേസിന്‍റെ വിധി” എന്നു ആദ്യം കണ്ടപ്പഴേ സര്‍ക്കാര്‍ വക്കീല്‍ സുകുമാരന്‍ സര്‍ പറഞ്ഞിരിന്നു. കൊലക്കു സാക്ഷി ഞാന്‍ മാത്രം. രാഷ്ട്രീയ കേസ്സായതിനാല്‍ മറ്റു സാക്ഷികള്‍ പലരും കൂറു മാറും. പക്ഷേ കൂറ് മാറാന്‍ പറ്റാത്ത ഒരാളെ സാക്ഷി പട്ടികയില്‍ ഉള്ളൂ. അത് ഞാന്‍ ആണു. അതുകൊണ്ടുതന്നെ പ്രതിഭാഗം വക്കീല്‍ സതീഷ്ചന്ദ്രയുടെ എതിര്‍വിസ്താര ദിവസം രേവതി മാധവേട്ടന്‍റെ അടുത്തു കുറെ നേരം ഇരുന്നു. ധൈര്യം വരാന്‍. സാക്ഷി കൂട്ടിലിരുന്നു, സതീഷ്ചന്ദ്ര അടുത്തു വരുന്നത് കണ്ടപ്പോള്‍ രേവതിക്ക് ഒരു കൂസലും ഉണ്ടായിരുന്നില്ല.

 

പ്രതിഭാഗം വക്കീല്‍: എത്ര വരെ പടിച്ചു നിങ്ങള്‍?

പ്രൊസീക്യൂഷന്‍ വിറ്റ്നെസ്സ് 01:          പ്രീഡിഗ്രീ വരെ

പ്ര.വ.: തോറ്റോ ജയിച്ചോ?

പ്രൊ.വി.01:     പരീക്ഷ ആവാന്‍ ആയപ്പോള്‍ കല്യാണം ആയി. അതുകൊണ്ടു പൂര്‍ത്തിയാക്കിയില്ല

പ്ര.വ.: ഒരു ചെറിയ ഉപദേശം.. ഞാന്‍ ചോദിക്കുന്ന മിക്ക ചോദ്യങ്ങള്‍ക്കും അതേ, എന്നോ അല്ല എന്നോ അറിയില്ല എന്നോ പറഞ്ഞാല്‍ മതി. (ഒന്നു പുഞ്ചിരിച്ച്) “പിന്നെ കേട്ടോ. സത്യം മാത്രമേ പറയാവൂ”

പ്രൊ.വി.01: സത്യമേ പറയൂ

“നിങ്ങള്‍ക്ക് എലിസബത് ഫിലിപ്പിനെ അറിയാമോ?”

“ആരാത്?”

“എലിസബത്ത് അക്ക, എന്ന എലിസബത്ത് ഫിലിപ്സ്”

“അറിയും”

“ആരാണവര്‍?”

“ഇടയന്തക്കര കള്ളുഷാപ്പില്‍ അടുക്കള നടത്തുന്നത് അവരാണ്”

“അവരോടു നിങ്ങള്‍ക്ക് എന്തെങ്കിലും പകയുണ്ടോ”

“എന്തിന്? അവര്‍ നല്ലവരാ”

“നിങ്ങളോടോ, നിങ്ങളുടെ ഭര്‍ത്താവിനോടോ, അവര്‍ക്ക് എന്തെങ്കിലും മുന്‍ വൈരാഗ്യം ഉണ്ടോ”

“ഇല്ല. ഏക്കത്തിന്‍റെ അസുഖമുള്ള ഓറെ മാധവേട്ടനാ പലപ്രാവശ്യം ഡോക്ടറുടെ അടുത്ത് കൊണ്ട് പോയത്… എന്തേ ഈ ചോദ്യങ്ങള്‍”

“oh! nothing. അവര്‍ സത്യം പറയുമ്പോള്‍ നിങ്ങള്‍ അത് മുന്‍ വൈരാഗ്യം കൊണ്ടാണ് എന്നു പറയരുതല്ലോ” (പെട്ടെന്ന് വിഷയം മാറ്റി) “നേരത്തെ നിങ്ങള്‍ പറഞ്ഞത്, കുറ്റവാളി എന്നു നിങ്ങള്‍ ആരോപിക്കുന്ന ഗോപാലന്‍, വാതില്‍ തള്ളി തുറന്നാണ് നിങ്ങളുടെ മുറിയില്‍ പ്രവേശിച്ചത് എന്നാണ് അല്ലേ?”

“അതേ.”

“അപ്പോള്‍ നിങ്ങളുടെ മുറി വാതില്‍ അടഞ്ഞാണു കിടന്നത്, അതെന്തേ ഇരുട്ടിന് മുമ്പെ മുറി വാതില്‍ അടച്ചത്?”

“മാധവേട്ടന്‍ അടച്ചതാണ്, ഞങ്ങള്‍ കൂടിയിരിക്കുമ്പോള്‍ വെറുതെ അമ്മയെ ബുദ്ധിമുട്ടികണ്ടായെന്ന് കരുതി”

“അപ്പോള്‍ ജനവാതിലുകളും അടച്ചിരുന്നു?”

“ഇല്ല”

“അതെങ്ങനെ”, (കുറച്ചു ജ്യാള്യതയോടെ) “ഒരു ഭാര്യയും ഭര്‍ത്താവും കതകടച്ചു ഇരിക്കുകയാണെങ്കില്‍, ജനവാതിലുകളും അടച്ചിരികില്ലേ?”

“ഇല്ല, ജനവാതില്‍ തുറന്നാണ് കിടന്നത്. വാളിന്മേല്‍ വെളിച്ചം തടയുന്നത് ഞാന്‍ ശരിക്കും ഓര്‍മിക്കുന്നുണ്ടു”

“പക്ഷേ,” (ഒരു ക്രൈം സീന്‍ ഫോട്ടോ തന്‍റെ മേശപ്പുറത്തുനിന്നു എടുത്ത്) “ഈ ക്രൈം സീന്‍ ഫോട്ടോയില്‍ ജനവാതിലുകള്‍ അടഞ്ഞാണല്ലോ കിടക്കുന്നതു?”

“ആള്‍ക്കാര്‍ കൂടിയപ്പോ ആരോ അടച്ചതാ ജനവാതില്‍. ഉള്ളിലെ മരിച്ചു കിടക്കുന്ന ആളെ ആരും കാണാതിരിക്കാന്‍”

“ഓ.. പക്ഷേ ഞാന്‍ ആ മുറിയില്‍ പരിശോധിക്കാന്‍ വന്നപ്പോള്‍ നല്ല ഇരുട്ടായിരുന്നു ആ മുറിയില്‍”

“അത് പുതിയ വീടിന്‍റെ ചുമര്‍ ജനവാതില്‍ മറച്ചത് കൊണ്ടാണു. അന്ന് പക്ഷേ ആ പുതിയ വീട് ചുമര്‍വരെയൊന്നും ഉയര്‍ന്നിരുന്നില്ല”

“അടഞ്ഞ ജനവാതിലുകള്‍ രണ്ട്! അതാണ് ഈ ക്രൈം സീന്‍ ചിത്രത്തില്‍. മുറിക്കുള്ളില്‍ അരണ്ട വെളിച്ചത്തില്‍ എങ്ങനെ കണ്ടു നിങ്ങള്‍ ഗോപാലനെ?”

“നല്ല വെളിച്ചം ഉണ്ടായിരുന്നു”

“എന്നിട്ടും എന്തുകൊണ്ടു ഗോപാലനെ മാത്രം നിങ്ങള്‍ തിരിച്ചറിഞ്ഞു?. മൂന്നുപേര്‍ കൂടെ ഉണ്ടായിരുന്നു ഗോപാലനോടപ്പം എന്നാണ് പ്രോസിക്യൂഷന്‍ കേസു..”

“ആ മൂന്നു പേരും ഈ പ്രതികള്‍ക്കിടയില്‍ ഇല്ല. എന്‍റെ മാധവേട്ടനെ കൊന്നവരില്‍ ഗോപാലന്‍ മാത്രമേ ഇവിടെ ഉള്ളൂ”

“ഓഹോ.. പക്ഷേ പോലീസ് പറയുന്നതു, നാല് പേര്‍ മുറിക്കുള്ളിലും, അഞ്ചു പേര്‍ പുറത്തുമായി നിന്നാണ് കൊല നടത്തിയത് എന്നാണ്”

“എനിക്കറിയില്ല. ഗോപാലനും കൂടിയാണ് മാധവേട്ടനെ കൊന്നത്. അയാളായിരുന്നു സംഘ തലവന്‍”

“കൊലയാളി സംഘം മുറിയില്‍ കയറി എത്ര സമയം കഴിഞ്ഞാണ് കൃത്യം കഴിഞ്ഞു പോയത്”

“എനിക്കറിയില്ല.. ഒരുപാട് സമയം കഴിഞ്ഞ പോലെ തോന്നി”

“ഒരുപാട് എന്ന്‍ പറഞ്ഞാല്‍ ഒരു മണിക്കൂര്‍, രണ്ടു മണിക്കൂര്‍ ….?”

“ഒരു യുഗം പോലെ തോന്നി”

(ഏതോ കോടതി ഡോക്യുമെന്‍റ് നോക്കി) “ഒരു യുഗം ഒന്നു എടുത്തില്ല. പോലീസ് സര്‍ജന്‍റെയും പോലീസിന്‍റെയും റിപോര്‍ട്ട് പ്രകാരം മാക്സിമം 10 മിനുറ്റാണു കൃത്യത്തിന്നു എടുത്തത്. അതില്‍ രണ്ടു മിനുറ്റ് പുറത്തുള്ള ബഹളം ഉണ്ടാക്കാന്‍. So, മുറിക്കുള്ളില്‍ കൊലയാളികള്‍ ഒരെട്ട് മിനുട്ടു എടുത്തിരിക്കും, അല്ലേ?”

“ആയിരിയ്ക്കും”

(വീണ്ടും വേറെ ഏതോ ഡോക്യുമെന്‍റ് നോക്കി) “പോലീസ് വന്നപ്പോള്‍ നിങ്ങളെ മ്പോധമില്ലാതെയാണ് കണ്ടത് എന്നു പറഞ്ഞു. ശരിയല്ലേ?”

“ആയിരിയ്ക്കും”

“എപ്പോഴാണ് നിങ്ങള്‍ക്ക് ബോധം പോയത്?”

“അറിയില്ല”

“നമ്മുക്ക് ഒന്നു ശ്രമിച്ചു നോക്കാം.” ( ഒരു ഡോക്യുമെന്‍റ് എടുത്തു വായിച്ചു, സമയമെടുത്ത്) എവിടെയാണ് മരിച്ചയാള്‍ക്കു ആദ്യം വെട്ടേറ്റത്?”

“മാധവേട്ടന്‍റെ കൈയിലാണെന്ന് തോന്നുന്നു”

(വളരെ സാവധാനം കൈയിലുള്ള ഡോക്യുമെന്‍റ് വായിച്ചു) “Incised wound of 7x 8 cms obliquely placed over right lower chest lateral side. ഇതായിരിക്കുമോ ആദ്യത്തെ വെട്ട്?” (ഒന്നു നിറുത്തി, pw01 നെ നോക്കി) “Fracture of 5th and 6th ribs and incised wound over supero lateral aspect of liver and penetrating to thoracic cavity and injuring the posterior surface or ventricular wall 2.5cm long. അല്ലേ?”

“അറിയില്ല”

“സര്‍ജന്‍ പറയുന്നതു 34 വെട്ടുകള്‍ ഉണ്ടായിരുന്നു എന്നാണ്. എത്രാമത്തെ വെട്ട് കണ്ടപ്പോഴാണ് നിങ്ങള്‍ക്ക് മ്പോധം പോയത്?”

(വിയര്‍ത്ത് തളര്‍ന്ന്) “അറിയില്ല”

“രണ്ടാമത്തെ മൂന്നാമത്തെ? നാലാമത്തെ?”

“ആയിരിയ്ക്കും”

“മൂന്നാമത്തെ വെട്ടിനെന്ന് നമ്മള്‍ക്കു പറയാം, അല്ലേ?” (ഉത്തരത്തിന് കാത്തു നില്‍കാത്തെ) “8 മിനുട്ടാണ് ആകെ സമയം. മൂന്നു വെട്ടുകള്‍ക്ക് നമ്മള്‍ക്കു ഒരു മിനിട്ടു നല്കാം. May be രണ്ടു മിനിട്ടു, അല്ലേ?”

“അറിയില്ല”

“ഒരു മിനിട്ടു സമയമാണ് നിങ്ങള്‍ ഇതെല്ലാം സ്വബോധത്തോടെ കണ്ടത് എന്നു പറഞ്ഞാല്‍ ശരിയല്ലേ?”

“ആണോ, ഞാന്‍ സമയം നോക്കിയിട്ടില്ല”

“ഇല്ല. യുഗങ്ങള്‍ അളക്കാനുള്ള ക്ലോക്കൊന്നും നമ്മള്‍ക്കില്ലല്ലോ..”

(സര്‍ക്കാര്‍ വക്കീല്‍ തടസ്സവാദവുമായി എഴുന്നേക്കവേ, പ്രതിഭാഗം വക്കീല്‍ തല ചെരിച്ചു ക്ഷമ ചോദിച്ചു തുടര്‍ന്നു)

(സ്വരം മാറ്റി, നയത്തില്‍): “എന്തായിരുന്നു നിങ്ങളുടെ മനസികാവസ്ഥ അപ്പോള്‍, ആ ഒരു മിനുറ്റില്‍ ഇതയും ക്രൂരമായ സംഭവം കാണുമ്പോള്‍?”

(സ്വരം ഉയര്‍ത്തി, കിതച്ചു) “എന്തായിരിക്കും നിങ്ങളുടെ മനസികാവസ്ഥ, നിങ്ങളുടെ ഭാര്യയെ ഒരു കൂട്ടം തെമ്മാടികള്‍ കുത്തി കൊല്ലുന്നത് കാണുമ്പോള്‍?”

(പുഞ്ചിരിച്ച്) “നല്ല ചോദ്യം. ഞാന്‍ ഉത്തരം പറയാം. ഞാന്‍ അലറി കരയും. നിലത്തിരിന്നു, തല കാല്‍കള്‍ക്കിടയില്‍ തിരുകി, കണ്ണിറുക്കിയടച്ചു , കൈ രണ്ടും കൊണ്ട് എന്തോ അഃന്തപ്രേരണയില്‍ തല മറച്ച് ആത്മരക്ഷാര്‍ത്തം അലറി കരയും. Acute stress response. ഇതല്ലേ നിങ്ങളും ചെയ്തത്?”

“അല്ല.”

“സ്വന്തം ഭര്‍ത്താവിനെ കൊല്ലുന്നത് നിങ്ങള്‍ കണ്‍ തുറന്നു കണ്ടു?.. അവിശ്വസനീയം….”

“അല്ല. ഞാന്‍ ഗോപാലന്‍ മാധവേട്ടനെ കൊല്ലുന്നത് കണ്ടു. അത് സത്യം.”

“ഒരു മിനിട്ടിന്‍റെ ദൈര്‍ഘ്യം… ഒരു മൂലക്കു ചവിട്ടി തെറിക്കപ്പെട്ടു, അന്തം വിട്ടിരിക്കുന്ന നിങ്ങള്‍.., yes, ആരൊക്കെയോ നിങ്ങളുടെ ഭര്‍ത്താവിനെ കൊല്ലുന്നത് നിങ്ങള്‍ കണ്ടു. അത് ശരിയാണ്. നിങ്ങള്‍ക്കാണെങ്കില്‍ ഒരാളെയേ ഓര്‍ക്കാന്‍ കഴിയുന്നുളൂ..അല്ലേ?”

“അല്ല. ഗോപാലന്‍ അവിടെ ഇല്ലെങ്കില്‍, പിന്നെങ്ങനെ അയാളുടെ തോര്‍ത്ത് പോലീസിന് എന്‍റെ വീട്ടില്‍ നിന്നു കിട്ടി?”

“ഓ തോര്‍ത്ത്..” (താളം മാറ്റി). “എന്താണീ DNA?”

“നമ്മുടെ ശരീരത്തിലെ എല്ലാകാര്യവും തീരുമാനിക്കുന്ന തന്‍മാത്ര”

“ആ.. very good..നമ്മുടെ കുറ്റാന്വേഷണ രസതന്ത്രഞര്‍ നല്കിയ റിപ്പോര്‍ട്ടില്‍, ആ തോര്‍ത്തില്‍ നിങ്ങളുടെയും മരിച്ചയാളുടെയും dnaയെ ഉള്ളൂ. ഗോപാലന്‍റേതാണ് തോര്‍ത്തെങ്കില്‍ അയാളുടെ dnaയും കാണേണ്ടേ?”

“അറിയില്ല. എന്‍റെ വായില്‍ അയാള്‍ ആ തോര്‍ത്ത് തിരികിയിരുന്നു. പിന്നെ അത് മാറ്റിയപ്പോള്‍ മാധവേട്ടന്‍റെ രക്തം പുരണ്ടതാവാം”

“എന്നാലും ആ തോര്‍ത്തില്‍ എവിടെങ്കിലും ഗോപാലന്‍റെ ഡി‌എന്‍‌എ കാണേണ്ടെ?”

“പോലീസ് നല്ലോണം നോക്കീട്ടു ഉണ്ടാവില്ല”

“ആഹാ.. പ്രീഡിഗ്രീ തൊറ്റിട്ടും, ഫോറെന്സികില്‍ phd എടുത്തു അല്ലേ?”

(സര്‍ക്കാര്‍ വക്കീല്‍): Your Honor? The defense is badgering the witness

(കോടതി): Mr. Defense lawyer. Please ask questions, don’t make statements

(പ്രതിഭാഗം വക്കീല്‍): Sorry Your Honor. I have no more questions for this witness. Thank you very much.

 

കൂട്ടില്‍നിന്നു ഇറങ്ങുമ്പോള്‍ രേവതിക്ക് ഒരു വല്ലാത്ത മരവിപ്പായിരുന്നു. കോടതിയില്‍ എല്ലാവരുംതന്നെ ഒരു കള്ളിയെ എന്നപോലെയാണ് തന്നെ നോക്കുന്നത് എന്നവള്‍ക്ക് തോന്നി. വീട്ടിലെത്തി, മാധവേട്ടന്‍റെ അരികില്‍ച്ചെന്നു ഏങ്ങി ഏങ്ങി കരഞ്ഞപ്പോഴേ അവള്‍ക്കു സ്വല്‍പ്പമെങ്കിലും ആശ്വാസം ആയുള്ളൂ.

തുടക്കത്തില്‍, വക്കീല്‍ എന്തിനാണ് എലിസബത്ത് അക്കയെ പറ്റി ചോദിച്ചതു എന്നു രേവതിക്ക് മനസ്സിലായത് പിറ്റെന്നു അക്ക പ്രതി ഭാഗത്തിനായ് ഹാജരായപ്പോളാണ്. കൃത്യം നടന്ന സമയത്ത് ഗോപാലന്‍ തന്‍റെ കള്ളു ഷാപ്പിലുണ്ടായിരിന്നു എന്നും വളരെ വൈകി രാത്രിയായപ്പോഴാണ് അയാള്‍ ഷാപ്പ് വിട്ടതെന്നും എലിസബത്ത്അക്ക മൊഴി നല്കി. ഇത്ര കൃത്യമായെങ്ങനെ ഇത് ഓര്‍മ്മിക്കുന്നൂ എന്നു അത്ഭുതം നടിച്ചു പ്രതി ഭാഗം വക്കീല്‍ ചോദിച്ചപ്പോള്‍, അന്ന് ഗോപാലന്‍ ഭാസ്കരനുമായി ആ സമയത്ത് തല്ലുണ്ടാകിയതും, തന്‍റെ പത്തു കള്ളുകുപ്പികള്‍ അങ്ങനെ പൊട്ടിച്ചതും, അതിനെപ്പറ്റി പ്രാകുമ്പൊഴാണ്, ഇല്ലിപറബിലെ മരണ വിവരം ഷാപ്പില്‍ വരുന്നവര്‍ പറഞ്ഞു താന്‍ അറിഞ്ഞതെന്ന് എന്നും അവര്‍ പറഞ്ഞു.

രേവതിക്ക് ശരിക്കും ഇത് വിശ്വസ്സികാനായില്ല. അക്ക അങ്ങനെ കളവൊന്നും പറയില്ല. അതും മാധവേട്ടന്‍റെ കേസ്സില്‍. അന്ന് കോടതിവിട്ടപ്പോള്‍, പുറത്തു അക്കയെ കണ്ടിരിന്നു. തന്നെ കണ്ടതും ഒരു കള്ളിയെ പോലെ രേവതിയെ ഒഴിവാക്കാന്‍ എന്നോണം അക്ക ഓടി ഒരു ഓട്ടോറിക്ഷയില്‍ കയറി കളഞ്ഞു. രേവതി ഉച്ചത്തില്‍ വിളിച്ചു “ അക്കാ”. തന്‍റെ ഒച്ച കേട്ടു തിരിഞ്ഞു നോക്കിയ അക്കയെ നോക്കി, രേവതി കാര്‍ക്കിച്ചു തുപ്പി: “ നീ നശിച്ചു പോ”.

 

ബഹുമനപ്പെട്ട ജഡ്ജി തന്‍റെ വിധിന്യായം വായന ഒന്നു നിര്‍ത്തി, തന്‍റെ കൂജയില്‍ നിന്നു കുറച്ചു വെള്ളം പ്ലാസ്റ്റിക് ഗ്ലാസ്സിലെക്കൊഴിച്ച്, അതുകൊണ്ടു മെല്ലെ ഒന്നു ചിറി നനച്ചു. പിന്നെ അദ്ദേഹം മരണകാരണം എന്താണെന്നതിലേക്ക് ശ്രദ്ധ തിരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ 34 വെട്ടുകളും വിശദമായി വായിച്ചശേഷം, മരണ കാരണം വാളും, ഇരുമ്പു വടിയും കൊണ്ടുള്ള ആക്രമണത്തില്‍ നിന്നാണെന്ന് വിധി എഴുതി. അതിനുശേഷം തനിക്ക് ലഭ്യമാകിയ എല്ലാ തെളിവുകളെയും (സാക്ഷികള്‍, രേഖകള്‍, സാധനങ്ങള്‍) അനുകൂലപ്രതികൂല പ്രമാണത്തില്‍ യുക്തിവിചാരം ചെയ്യാന്‍ തുടങ്ങി.

 

നാലുമാസം എടുത്തു കോടതിക്ക് ഈ അപഗ്രഥനത്തിന്. നാലുമാസം മുന്‍പാണ് സര്‍ക്കാര്‍ഭാഗവും പ്രതിഭാഗവും തങ്ങളുടെ വാദമുഖങ്ങളുടെ സംഷിപ്ത രൂപം കോടതിക്ക് മുന്നില്‍ അവതരിപ്പിച്ചത്. കേസ്സിന്‍റെ എഫ്‌ഐ‌ആര്‍ തന്നെ നിലനില്‍ക്കാത്തതാണെന്ന് പറഞ്ഞ പ്രതി ഭാഗം വക്കീല്‍, ഒന്നാം എഫ്‌ഐ‌ആര്‍ ഇല്‍ ഉണ്ടായിരുന്ന ചില പ്രതികള്‍ കോടതിക്ക് സമര്‍പ്പിച്ച എഫ്‌ഐ‌ആര്‍ നിന്നു ഒഴിവാക്കപ്പെട്ട കാര്യം കോടതിയെ ഓര്‍മ്മപ്പെടുത്തി. എഫ്‌ഐ‌ആര്‍ സമര്‍പ്പിക്കാന്‍ വന്ന കാലതാമസം സര്‍ക്കാര്‍ വക്കീലിന് വിശദീകരിക്കാനാവാത്തത് തന്നെ, പലരോടും ആലോചിച്ചും, പലരുടെയും സ്വാധീനത്തിലുമാണ് അതുണ്ടാകിയത് എന്നതിന് തെളിവാണെന്നും, ആയതിനാല്‍ ആ എഫ്‌ഐ‌ആര്‍  തന്നെ തള്ളികളയണം എന്നു സതീഷ്ചന്ദ്ര കോടതിയോട് അപേക്ഷിച്ചു. PW01 പറഞ്ഞത്, വെട്ടിയ വാളിന്‍റെ പിടി മുറിഞ്ഞിരുന്നു എന്നാണ്. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയ വാളിന്‍റെ പിടിക്കു ഒരു തേയ്മാനവും ഇല്ലെന്നു നാം കണ്ടതാണ്. മാത്രമല്ല, 34 വെട്ടുകളും ഹാജരാക്കിയ ആയുധങ്ങളും തമ്മില്‍ പരസ്പരം വിശ്വസനീയമായ രീതിയില്‍ ബന്ധിപ്പിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല എന്നും, ആയുധങ്ങളുടെ കണ്ടെത്തല്‍ തന്നെ എവിഡെന്‍സ് ആക്ട് സെക്ഷന്‍ 27നു വിരുദ്ധമാണെന്നും  പ്രതിഭാഗം വാദിച്ചു.

“Now Let us consider the only eye witness in this case, namely Revathi Madhavan, widow of the victim”, സതീഷ്ചന്ദ്ര തുടര്‍ന്നു. ഒന്നാമതായി, ദൃക്സാക്ഷിയുടെ മൊഴി കേസ്സിന്‍റെ മറ്റ് തെളിവുകളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നു നാം പരിശോധിക്കണം എന്നു പറഞ്ഞ പ്രതിഭാഗം വക്കീല്‍, സാക്ഷി വിവരിച്ച ആയുധങ്ങളോ, തോര്‍ത്തോ ഒന്നും തന്നെ, ഈ കോടതിയില്‍ സമര്‍പ്പിപ്പിച്ച തൊണ്ടി സാമഗ്രികളുമായി  ഒട്ടും തന്നെ യോജിക്കുന്നില്ല എന്ന സത്യം കോടതിയെ ഓര്‍മ്മിപ്പിച്ചു. മാത്രമല്ല, പോലീസ് നാലു പേരെ കൃത്യം നടന്ന മുറിയില്‍ പ്രതിഷ്ടികുമ്പോള്‍, വെറും ഒരാളെ മാത്രമാണു സാക്ഷി തിരിച്ചറിഞ്ഞത്. ഒന്നാം പ്രതി ഗോപാലനെ സാക്ഷിക്ക്, സംഭവത്തിന് മുന്‍പ് പരിചയമുള്ളതായി പ്രോസ്യൂക്യൂഷനോ സാക്ഷിയോ പറയുന്നില്ല. മറ്റുള്ളവരെ ഒന്നും തന്നെ തിരിച്ചറിയാതിരികെ, പിന്നെങ്ങനെ, വെറും ഒന്നോ രണ്ടോ മിനിട്ട് കണ്ട പ്രതിയെ സാക്ഷിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞത്?

ഇതൊന്നും കൂടാതെ ദൃക്സാക്ഷി വിവരണത്തിന്‍റെ വിശ്വാസ്യതയെ പറ്റി അമേരിക്കയിലും മറ്റും നടക്കുന്ന ഗാഢ ഗവേഷണങ്ങളിലേക്ക് ബഹുമാനപ്പെട്ട കോടതിയുടെ ശ്രദ്ധ ഉണ്ടാവണമെന്ന് പ്രതിഭാഗം അപേക്ഷിച്ചു. ഹുഗോ മണ്‍സ്റ്റര്‍ബെര്‍ഗിന്‍റെ 1935ഇല്‍ എഴുതിയ പ്രശസ്തമായ പുസ്തകം മുതല്‍ ആധുനിക കാലത്ത് എലിസബെത്ത് ലോഫ്ടസ്സ് അടക്കം നടത്തിയ ഗവേഷണ പരീക്ഷണനിഗമനങ്ങളും വരെയുള്ള കുറ്റന്വേഷണ മനശാസ്ത്രത്തിലെ അടിസ്ഥാന രേഖകള്‍ പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു. ദൃക്സാക്ഷി വിവരണത്തിന്‍റെ വിശ്വാസ്യത ഇരുപത്തൊന്നോളം മാനസിക, സാമൂഹ്യ, ഭൌതിക സാഹചര്യ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നൂ എന്നു വാദിച്ച സതീഷ്ചന്ദ്ര, താന്‍ ഹാജരാകിയ, ഹൈദ്രാബാദിലെ സെന്‍ട്രല്‍ കുറ്റാന്വേഷണ ഗവേഷണ സ്ഥാപനത്തിന്‍റെ മുന്‍ ഡിറക്ടറുടെ വിശദമായ മൊഴിയിലേക്ക് കോടതിയുടെ ശ്രദ്ധ ക്ഷണിച്ചു. കൃത്യം കാണാന്‍ സാക്ഷിക്കു ലഭിക്കുന്ന സമയദൈര്‍ഘ്യം, സംഭവത്തിന്‍റെ ഭീബല്‍സത, അത് സാക്ഷിയില്‍ ഉണ്ടാക്കുന്ന മനസികഘാതം, ബോംബിന്‍റെയും മറ്റും കാതടപ്പികുന്ന ശബ്ദവും പൊടി പടലങ്ങളും, പ്രകാശത്തിന്‍റെ ലഭ്യത, പിന്നീട് മീഡിയായില്‍ ഉണ്ടായ  അവാസ്ത പ്രചാരങ്ങള്‍ സാക്ഷിയില്‍ ഉണ്ടാക്കുന്ന ഓര്‍മ്മയുടെ പുനരാവിഷ്കാര സാധ്യതകള്‍, പോലീസിന്‍റെ ചോദ്യം ചെയ്യല്‍ രീതികളിലെ അശാസ്ത്രീയത, അവരുടെ അസ്ഥാനത്തുള്ള അത്യുല്‍സാഹം മുതലായ മനശാത്ര, സാമൂഹ്യ ഘടകങ്ങള്‍, സ്വന്തം ഭര്‍ത്താവിനെ കൊടും ക്രൂരമായി കൊല്ലുന്നത് കാണാന്‍ വിധിക്കപ്പെട്ട ഒരു യുവതിയുടെ ഓര്‍മ്മകളെ കലുഷിതമാകുമെന്നും, ആ കലുഷിത മനസ്സിന്‍റെ ഓര്‍മ്മകള്‍ കളങ്കപ്പെട്ടതാണെന്നുമുള്ള വിദഗ്ധമൊഴി ഈ കേസ്സിലെ ദൃക്സാഷിയുടെ മൊഴിയുടെ വിശ്വാസ്യത പരിശോധിക്കുമ്പോള്‍ കോടതി കാര്യമായി പരിഗണിക്കണം എന്നു പ്രതിഭാഗം കോടതിയോട് താണപേക്ഷിച്ചു.

 

“അവസാനമായി, യുവര്‍ ഹോണര്‍, അമേരിക്കയിലെ അതി പ്രസിദ്ധമായ innocent Projectഇന് ഈ കാര്യത്തില്‍ പറയാനുള്ളത് ഉദ്ധരിക്കാന്‍ ഞാന്‍ കോടതിയുടെ അനുവാദം ചോദിക്കുന്നു. അന്യായമായി ജയിലടക്കപ്പെട്ട ഒരുപാട് നിരപരാധികളെ DNA തെളിവുകളിലൂടെ രക്ഷിച്ച Innocent Project, ദൃക്സാക്ഷി വിവരണത്തിന്‍റെ വിശ്വാസ്യതയെ പറ്റി പറയുന്നതു ഇതാണ് “While eyewitness testimony can be persuasive evidence before a judge or jury, 30 years of strong social science research has proven that eyewitness identification is often unreliable. Eyewitness misidentification is the single greatest cause of wrongful convictions nationwide, playing a role in 72% of convictions overturned through DNA testing.” ദൃക്സാഷി വിവരണത്തെ ജൂറികള്‍ അപ്പാടെ വിശ്വസിച്ചതിനാല്‍ ജയിലില്‍ അടക്കപ്പെട്ട അമേരിക്കയിലെ നിരപരാധികളുടെ വിധി ദുരന്തങ്ങള്‍ ഈ കോടതി, ഇവിടെ, ഈ മണ്ണില്‍, അനുവദിക്കരുതെന്നെ എനിക്കു താഴ്മയോടെ പറയാനുള്ളൂ”

 

ബഹുമാനപ്പെട്ട ജഡ്ജി തന്‍റെ വിധിന്യായത്തിന്‍റെ അവസാന ഭാഗത്തേക്ക് കടന്നു. FIRലെ തിരുത്തലുകളും, ആയുധങ്ങളെ പറ്റിയുള്ള പരസ്പര വിരുദ്ധമായ സാക്ഷി മൊഴികളും, വീടിന് പുറത്തു അക്രമം കാട്ടിയ പ്രതികളെ സാക്ഷികള്‍ക്ക് വ്യക്തമായി തിരിച്ചറിയാന്‍ പറ്റാത്തതും പ്രോസിക്ക്യൂഷന്‍ കേസിനെ അബലമാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഓരോ സാക്ഷി മൊഴികളേയും ഇഴ കീറി പരിശോധിക്കുന്നതിന്‍റെ ഭാഗമായി, ഒന്നാം സാക്ഷി രേവതിയുടെ മൊഴിയും കോടതി അഗാധമായി പരിശോധിച്ചു. സാക്ഷിക്ക് നാലുപേരില്‍ ഒരാളെ മാത്രമേ തിരിച്ചറിയാന്‍ കഴിഞ്ഞൂ എന്നും, അതേസമയം ഒന്നാം പ്രതിക്ക് മറ്റു രണ്ടു സാക്ഷികള്‍ നല്കിയ “അലബൈ” നിലനില്‍ക്കുന്നത് അല്ല എന്നു തെളിയിക്കാന്‍ പ്രോസ്യൂക്യൂഷന് കഴിഞ്ഞില്ല എന്നും കോടതി കണ്ടെത്തി. ഒന്നാം സാക്ഷി കളവു പറയുന്നു എന്നല്ല ഇതിന്‍റെ അര്‍ത്ഥം. എന്നാല്‍ കുറ്റാന്വേഷണ മനശാസ്ത്രതെളിവുകള്‍ വച്ച് ഇത് ഓര്‍മ്മയുടെ തെറ്റായ പുനരാവിഷ്കാരമോ, misinformation effect ഓ, attribution error ഓ ആകാനാണ് സാധ്യത എന്നു കോടതിയില്‍ മൊഴി നല്‍കിയ കുറ്റാന്വേഷണ വിദഗ്ദരുടെ മൊഴിയോട് യോജിക്കേണ്ടിവന്നിരിക്കുന്നു എന്നു കോടതി വ്യക്തമാക്കി.

 

“….പ്രൊസീക്യൂഷന് പ്രതികള്‍ക്കെതിരെ ആരോപിച്ച കുറ്റകൃത്യങ്ങള്‍ യുക്തിസഹമായ സംശയത്തിനപ്പുറത്തേക്ക് തെളിയിക്കാന്‍ സാധിച്ചിട്ടില്ല. ആയതിനാല്‍ A01 മുതല്‍ A09 വരെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കാന്‍ ഈ കോടതി ഉത്തരവിടുന്നു. മറ്റു കേസുകള്‍ ഇല്ലെങ്കില്‍ അവരെ ജയില്‍ വിമുക്തരാക്കാനും ഈ കോടതി ഉത്തരവിടുന്നു..”

കോടതി നിശബ്ദമായി. സന്ദര്‍ശക ഗാലറിയില്‍ ഇരിക്കുന്ന രേവതിയെ അനുഭാവ പൂര്‍വം ഒന്നു നോക്കി ബഹുമാനപ്പെട്ട ജഡ്ജി സാവധാനം എഴുന്നേറ്റു തന്‍റെ ചേംബറിലേക്ക് പോയി. ഗോപാലന്‍റെ പാര്‍ട്ടിക്കാര്‍ സന്തോഷം കടിച്ചുപിടിച്ചു, രേവതിയുടെ കണ്ണുകളെ സ്വയം അവഗണിച്ചു, കോടതിക്ക് പുറത്തേക്ക് വേഗം ഓടി. മാധവേട്ടന്‍റെ പാര്‍ട്ടിക്കാര്‍ വിധി തീരും മുന്‍പെ തന്നെ പുറത്തിറങ്ങിയിരുന്നു.

 

രേവതി കാത്തിരുന്നു, കോടതിമുറി വിജനമാകും വരെ. സാവധാനം എഴുന്നേറ്റു അവള്‍ പുറത്തേക്ക് ഇറങ്ങി. “അച്ഛനെ കൊന്നവര്‍ക്ക് ജഡ്ജി അങ്കിള്‍ നല്ല ചുട്ട അടികൊടുത്തോ..?” എന്നു പലപ്രാവശ്യം ചോദിക്കുന്ന അമ്മുവിനെ ഒന്നു പിടിച്ച് വലിച്ചു, “മിണ്ടാതിരി, വേഗം വാ” എന്നു പറഞ്ഞു, തന്നെ ആശ്വസിപ്പിക്കാനടുത്ത് വരുന്ന പ്രോസ്യൂക്യൂട്ടരെ ഒഴിവാക്കി, തൊപ്പി കൈയ്യില്‍പിടിച്ചു ജ്യാളതയോടെ തന്നെ നോക്കുന്ന എസ്പിയെ നോക്കാതെ, രേവതിയും അമ്മുവും ഇടയന്തകരയിലേക്കുള്ള ബസ് സ്റ്റോപ്പിലേക്കു ഓടി. മാധവേട്ടനോടു ചോദിക്കണം. എന്തിനാണ് തനിക്ക് ആശ തന്നത് എന്നു. ഒരു പക്ഷേ മാധവേട്ടനറിയമായിരിക്കണം ഈ വിധിയുടെ ശരിക്കുമുള്ള അര്‍ത്ഥം എന്തെന്ന്.

(തുടരും…..)

കൂട്ടുപ്രതികള്‍: ഭാഗം ഒന്ന് : കൃത്യം

കൂട്ടുപ്രതികള്‍: ഭാഗം ഒന്ന് : കൃത്യം

“ഓള്‍ റൈസ്….”, ഇളയന്തകരയിലെ പ്രത്യേക സെഷന്‍സു കോടതിയിലെ രണ്ടാം നിലയിലെ നൂറ്റി പതിനാറാം നംബര്‍ കോടതി മുറിയില്‍, നരച്ച വെള്ള കോട്ടും അതേ പോലെതന്നെ നരച്ച തൊപ്പിയും വച്ചുള്ള കോടതി ശിപായി, ജഡ്ജി വരുന്നതിനും മുന്‍പായി ഒച്ചകൂട്ടി വിളിച്ചു പറയുന്നതു കേട്ടാണ് രേവതി തന്‍റെ ദിവാസ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. അവളുടെ സ്വപ്നത്തില്‍ നിറയെ തന്‍റെ പണിതീരാത്ത വീടും, പിന്നെ എങ്ങോ പോയി മറഞ്ഞ തന്‍റെ മാധവേട്ടനും ആയിരുന്നു.

എട്ടു കൊല്ലം  മുമ്പ് തുടങ്ങിയതായിരുന്നു വീട് പണി. മാധവേട്ടന്‍റെ അച്ഛന്‍റെ കുടുംബ വകയില്‍ കിട്ടിയ പത്തു സെന്‍റ് വിറ്റുകിട്ടിയ പണം വീട്ടില്‍ വലിയ ഗര്‍വ്വോടെ കൊണ്ടുവന്നിട്ട് , “രേവൂ..നമ്മളും കെട്ടും രണ്ടു മുറി വീട്..” എന്നു മാധവേട്ടന്‍ പറഞ്ഞപ്പോള്‍, രേവതിക്കത്ര ഉല്‍സാഹം ഒന്നും തോന്നിയിരുന്നില്ല. ഒരു കുഞ്ഞിക്കാല്‍ കണ്ടിട്ടു മതി വീടൊക്കെ എന്നു മാധവേട്ടനോടു അവള്‍ പറയുകയും ചെയ്തു. എന്തിനും ഏതിനും ഒരു കാലം വരുമെന്ന വിശ്വാസക്കാരനായിരുന്നു മാധവേട്ടന്‍. “ഇപ്പോള്‍ നമ്മുക്ക് വീട് പണിക്കാലം ആണ്” എന്നു കളി പറഞ്ഞു അങ്ങനെ തുടങ്ങിയതാണ് വീട് പണി. ഇപ്പോള്‍ താമസ്സിക്കുന്ന വീടിന്‍റെ മുറ്റതിനപ്പുറം തന്നെ പുതിയ വീടും. പച്ച കളറുകളാല്‍ സുന്ദരമായി കോറിയിട്ട വീടിന്‍റെ പ്ലാന്‍ കാണിച്ചു, മാധവേട്ടന്‍ ഓരോ റൂമും, വീടിന്‍റെ മറ്റു ഭാഗങ്ങളും നുരഞ്ഞു പൊങ്ങുന്ന ആഹ്ലാദസ്വരത്തില്‍ വിവരിക്കുന്നതിനിടെ,  തന്‍റെ കവിളില്‍ ഒന്നു പിച്ചി, പടിഞ്ഞാറു ഭാഗത്തുള്ള ആ മുറി ചതുരചിന്‍ഹം കാണിച്ചു “ഇതു നമ്മുടെ മുറി” എന്നു പറഞ്ഞപ്പോള്‍ ആണു, രേവതി ശരിക്കും ആ വീടിനു അവളുടെ സ്വപ്നത്തിന്‍റെ പങ്ക് കൊടുക്കാന്‍ തുടങ്ങിയത്. ഒരു വര്‍ഷം എടുത്തു തറയും കിണറും ഒന്നു ശരിയാകാന്‍. ഏഴു വര്‍ഷങ്ങള്‍ക്ക് മുമ്പ് മാധവേട്ടന്‍ പോയപ്പോള്‍ ആ വീട് പണിയെല്ലാം നിന്നു. പിന്നെ എങ്ങനെയോ മാധവേട്ടന്‍റെ അമ്മയും, പ്രഭേട്ടനും കൂടി, ആറേഴു കൊല്ലം കൊണ്ട് കട്ടിള വച്ച്, ചില ജനലുകളും ചേര്‍ത്ത്, പാതി ചുമര്‍ വരെ പണി എത്തിച്ചു.

പണി നിന്നുപോയ പാതി ചുമര്‍ ഉയര്‍ത്തിയ വീടിന്‍റെ പടിഞ്ഞാറുള്ള “നമ്മുടെ മുറി”യുടെ തെക്കേ കോണില്‍ ഉയിര്‍ത്ത് വന്ന മണ്‍പുറ്റിനുള്ളിലാണ് ഒന്നര കൊല്ലം മുന്‍പ്, രേവതി വീണ്ടും മാധവേട്ടനെ കണ്ടത്. തെക്കേ കോണിലെ മണ്‍പുറ്റിനെ വളഞ്ഞു പിടിച്ച ഒന്നൊന്നര മീറ്റര്‍ നീളമുള്ള നല്ല കറുത്ത ചെതുബുകളില്‍ പുതഞ്ഞ ഉരുണ്ട ശരീരത്തില്‍, ഒന്നൊന്നിടവിട്ട് സമദൂരത്തില്‍ ഇളം മഞ്ഞയും കറുപ്പുമുള്ള ചിതബില്‍ വളകള്‍ അണിഞ്ഞ്, സാവധാനം നീങ്ങുന്ന അതിനെ കണ്ടപ്പോള്‍ മാധവേട്ടന്‍റെ അമ്മ ശരിക്കും ഒന്നു നിലവിളിച്ചു. ആള്‍ പെരുമാറ്റം കേട്ടു പത്തി വിടര്‍ത്തി നിന്ന തലയിലെ ആ സംവിര്‍ത്തമായ കണ്ണുകളില്‍ രേവതി കണ്ടത് തനിക്ക് എന്നോ നഷ്ടമായിപോയ സ്നേഹദര്‍ശനമാണ്. പത്തി ഒന്നു ചെരിച്ചപ്പോള്‍ ചെറു ചെതുംബലുകള്‍ കൂട്ടമായി ഒരു പ്രത്യേക രീതിയില്‍ വെച്ചത് കണ്ടപ്പോള്‍ മാധവേട്ടന്‍റെ കറുത്ത ഫ്രയിം കണ്ണട വച്ച മുഖമാണ് രേവതി ഓര്‍ത്തത്. പത്തിക്കു മുന്‍പിലുള്ള രണ്ടു കറുത്ത നീണ്ട പൊട്ടുകള്‍, മാധവേട്ടന്‍റെ കവിളിലെ കറുത്ത മറുകുകള്‍ തന്നെയല്ലേ എന്നു രേവതിക്ക് തോന്നി. എല്ലാവരും അതിനെ “പാമ്പു” എന്നു വിളിച്ചപ്പോള്‍ രേവതി മാത്രം രഹസ്യമായി അവര്‍ മാത്രമുള്ള അവരുടെ സ്വകാര്യ നിമിഷങ്ങളില്‍ അതിനെ മാധവേട്ടന്‍ എന്നു വിളിച്ചു. അല്ലെങ്കിലും മാധവേട്ടന്‍ വീണ്ടും വരുമെന്നു രേവതിക്ക് അറിയാമായിരുന്നു. എത്രകാലം തന്‍റെ മാധവേട്ടന് എന്നെ പിരിഞ്ഞു മരിച്ചിരിക്കാനാവും!

ഇന്ന് കോടതിയിലേക്ക് വിധി കേള്‍ക്കാന്‍ വരുന്നതിന്  മുന്‍പെ, പണിതീരാത്ത വീടിന്‍റെ പടിഞ്ഞാറ്റയുടെ മൂലയില്‍ പാര്‍ക്കുന്ന മാധവേട്ടനെ കാണാന്‍ രേവതി പോയിരുന്നു. “നമ്മുക്ക് നീതി കിട്ടുമോ.. മാധവേട്ടനെ എന്‍റെ മുന്നിലിട്ട് കൊന്നവരെ കോടതി ശിക്ഷിക്കുമോ..” എന്നു ചോദിച്ചപ്പോള്‍ മാധവേട്ടന്‍റെ കണ്ണുകളില്‍ രേവതി കണ്ടത് നല്ല ആത്മവിശ്വാസം മാത്രമായിരുന്നു. ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്‍റെ മാധവേട്ടനെ പഴയ വീട്ടിലെ “നമ്മുടെ മുറിയില്‍” തന്‍റെ കണ്‍മുന്നില്‍ വച്ച് അരിഞ്ഞു തള്ളിയവരെ നമ്മുടെ കോടതി പതിനാല് കൊല്ലങ്ങള്‍ കാരാഗൃഹത്തിനുള്ളില്‍ അടച്ച് ശിക്ഷിക്കും, നിശ്ചയം.

 

കോടതി മുറിയില്‍ പത്തുപതിനാറു പേരെ ഉള്ളൂ. മുറിക്കുള്ളിലെ മരവേലിക്കപ്പുറത്ത് ഒരു ഭാഗത്ത് സര്‍ക്കാര്‍ വക്കീല്‍ സുകുമാരന്‍ നായര്‍ അദ്ദേഹത്തിന്‍റെ പുതിയ രണ്ടു ജൂനിയര്‍ വക്കീലുമാരോട് എന്തോ പിറുപിറുത്ത് ഇരിക്കുന്നുണ്ട്. അടുത്തു തന്നെ ക്രൈം ബ്രാഞ്ച് എസ്പി ഹക്കിം ഇബ്രാഹിം ഇരിക്കുന്നുണ്ടു. കഴിഞ്ഞ ഒരുപാട് കൊല്ലങ്ങളില്‍ പലപ്രാവശ്യം ഇവരെയൊക്കെ രേവതി കണ്ടിരിക്കുന്നു. ദൃക്ക്സാക്ഷി താനായതിനാല്‍ പല പ്രാവശ്യം ഇവരുടെ ചോദ്യങ്ങള്‍ക്ക് രേവതി ഉത്തരം പറഞ്ഞിരിക്കുന്നു. കോടതിമുറിയുടെ മറ്റെ ഭാഗത്ത്, കറുത്ത കോട്ടിന്‍റെ അറ്റം കൊണ്ട് സ്വര്‍ണ ഫ്രൈമുള്ള കണ്ണട തുടച്ചു, ഏതോ ഫയലില്‍ കണ്ണും നട്ട് പ്രതിഭാഗം വക്കീല്‍ സതീഷ്ചന്ദ്ര ബഹുമാനപെട്ട ജഡ്ജിയെയും കാത്തിരിക്കുന്നു. മരവേലിക്കിപ്പറുത്തു രണ്ടു കോളത്തില്‍ ഇട്ട ഞരങ്ങുന്ന ബെഞ്ചുകളുടെ ഒരു ഭാഗത്ത് മാധവേട്ടന്‍റെ പാര്‍ട്ടിയിലെ ആള്‍ക്കാര്‍ ഇരിക്കുന്നു. അപ്പുറത്തെ ഭാഗത്ത് മാധവേട്ടനെ കൊന്നവരുടെ പാര്‍ട്ടിയിലെ നാലഞ്ച്പേര്‍ ഇരിക്കുന്നുണ്ട്.

പ്രതികള്‍ ഓരോരുത്തരായി പ്രതികൂട്ടിനടുത്ത് വന്നു നില്‍ക്കാന്‍  തുടങ്ങി. അതില്‍ ഒന്നാം പ്രതി ഗോപാലനെ മാത്രമേ രേവതിക്ക് അറിയൂ. ”മത്തികര പറമ്പില്‍ രാഘവന്‍ മകന്‍ പെയിന്‍റ് പണിക്കാരന്‍ ഗോപാലന്‍”.  മറ്റ് എട്ടു പ്രതികളെയും കോടതിയില്‍ വച്ചാണ് രേവതി ആദ്യമായി കണ്ടത്. ഗോപാലനും കൂട്ടരും നല്ല വെള്ള ഷര്‍ട്ടും തടിച്ച നീലക്കരയുള്ള വെള്ള ഡബിള്‍ മുണ്ടുമാണിട്ടിരികുന്നത്. മുഖം വൃത്തിയായി ഷെയിവ് ചെയ്തിരിക്കുന്നു. നല്ല എണ്ണയില്‍ കുളിച്ചു മിനുസ്സപ്പെടുത്തിയ മുടി വൃത്തിയായി കോതി വച്ചിട്ടുണ്ട്. കൈ രണ്ടും മുമ്പില്‍ പരസ്പരം കോര്‍ത്ത് മടക്കി വച്ച് ജഡ്ജിയുടെ ഉയത്തിവച്ച അരമനയില്‍ത്തന്നെ നോക്കി നില്‍പ്പാണവര്‍.

ജഡ്ജി വരുമ്പോള്‍ ഒന്നെഴുനേറ്റു നില്‍കാന്‍ വേണ്ടി രേവതി `തന്‍റെ മേലും ചാരിയിരുന്നിരുന്ന അമ്മുവിനെ ഒന്നു സ്വല്പം അകലത്തേക്ക് തള്ളി നീക്കി. അമ്മുവിനത് തീരെ ഇഷ്ടപ്പെട്ടില്ല. ആ ഈര്‍ഷ്യ  മുഖത്ത് നന്നായി കാണാം. പക്ഷേ അപ്പുവിന്‍റെ വയറമര്‍ത്തി രസിച്ചു നില്‍ക്കുന്ന അവള്‍ ഒച്ചപാടൊന്നും ഉണ്ടാക്കിയില്ല. ആറു വയസ്സായി അമ്മുവിന്. പണ്ട് പണ്ടേ എപ്പഴും അവളുടെ കൈയില്‍ അപ്പു ഉണ്ടാവും. തുണിയില്‍ തുന്നി പിടിപ്പിച്ച ഒരാന കുട്ടിയാണ് അപ്പു. അവന് ഒരു നീണ്ട തുംബികൈയുണ്ട്. മാധവേട്ടന്‍ അത് മേടിച്ച കാലത്ത് അതിന്‍റെ തുംബികൈക്കുള്ളില്‍ ഒരു പീപ്പി ഉണ്ടായിരുന്നു. അപ്പുവിന്‍റെ കുമ്പ ഒന്നു ഞെക്കുമ്പോള്‍ തുബികൈ വഴി ഒഴുകുന്ന കാറ്റ് ആ പീപ്പിയെ ഊതി ഉണര്‍ത്തും. അപ്പു ഛിന്നം വിളിക്കും. അപ്പുവിന്‍റെ കുരളിലെ ആ പീപ്പി ഇല്ലാതായിട്ടും വര്‍ഷം ഏഴായി. എങ്ങനെയാണ് അപ്പുവിന്‍റെ ഛിന്നം വിളിനിലച്ചെതെന്ന് രേവതി ആരോടും – അമ്മുവിനോടുപോലും – പറഞ്ഞിട്ടില്ല.

 

ഏഴു വര്‍ഷം മുന്‍പ് ഒരു ഏപ്രില്‍ മാസം ഒരു ബുധനാഴ്ച്ച ഉച്ച കഴിഞ്ഞപ്പോള്‍ത്തന്നെ മാധവേട്ടന്‍ പണി നിറുത്തി തിരിച്ചു വന്നു. കല്ല് ചെത്തായിരുന്നു മാധവേട്ടന്‍റെ പണി. മെഴുക്കോലും, കല്‍വെട്ടിയും വീടിന്‍റെ മുന്‍വശം വെച്ച് കിണറ്റിന്‍ കരയില്‍നിന്നും കുളിച്ചു കയറി വേഗം വേഷം മാറി വന്നപ്പോഴേക്കും രേവതി കപ്പയും  മീനും ബെഞ്ചിന്‍റെ മേല്‍ എടുത്തു വച്ചിരുന്നു. പണ്ടൊക്കെ മാധവേട്ടന്‍ പണി കഴിഞ്ഞു നേരത്തെ വന്നാല്‍ രേവതിക്കു വലിയ ഉല്‍സാഹമായിരുന്നു. എന്നാല്‍ ഇപ്പോഴൊക്കെ നേരത്തെ വന്നാല്‍ മാധവേട്ടന്‍ കുളിച്ചു ഭക്ഷണം കഴിച്ചു വേഗം നാട്ടിലേക്കിറങ്ങും. പാര്‍ട്ടി കാര്യത്തിന്നു. രേവതിക്ക് അതിഷ്ടമേയല്ല. ഇറങ്ങിയാല്‍ പിന്നെ നേരം പതിരാവായാലേ മാധവേട്ടന്‍ തിരിച്ചു വരൂ. ചിലപ്പോള്‍ പിറ്റെന്നു നേരം വെളുത്തും. പക്ഷേ അന്നു വന്നപ്പോള്‍ ഭക്ഷണത്തിനിരിക്കാതെ അമ്മയുടെ കണ്ണു വെട്ടിച്ചു, മെല്ലെ പിടിച്ച് വലിച്ചു പടിഞ്ഞിറ്റയില്‍ കൊണ്ടുപോയപ്പോള്‍ തന്നെ തോന്നി എന്തോ കളത്തരം ഉണ്ടെന്ന്. കട്ടിലില്‍ ഇരുത്തി, രേവതിയുടെ ഏഴു മാസം വളര്‍ന്ന വയര്‍ മെല്ലെ തലോടി “പണിക്കു പോവനൊന്നും മനസ്സ് വരുന്നില്ല, എന്‍റെ ഈ കുഞ്ഞി വാവയെ ഓര്‍ത്തപ്പോള്‍” എന്നു പറഞ്ഞു, മാധവേട്ടന്‍ അവളുടെ വയറ്റിനരികില്‍ ചെവി ചേര്‍ത്ത് പിടിച്ച് കിടന്നു. കട്ടിലിനരികില്‍ ഒളിപ്പിച്ചു വച്ച അപ്പു ആനയെ അപ്പോഴാണു രേവതി കണ്ടത്. “ഇത് കണ്ടോ.. എന്‍റെ വാവകുഞ്ഞിന് ഞാന്‍ വാങ്ങിയതാ” എന്നു പറഞ്ഞു, രേവതിയുടെ നിറവയറില്‍ ഉമ്മ വച്ച്, മാധവേട്ടന്‍ അപ്പുവിന്‍റെ കുമ്പയില്‍ ഒന്നമര്‍ത്തി. “ക്രീ” എന്നൊച്ചത്തില്‍ അപ്പു ഒന്നു ഛിന്നം വിളിച്ചപ്പോള്‍, കളിയായി രേവതി ഒന്നു പേടിച്ചു കാണിച്ചു. മാധവേട്ടന്‍റെ മടിയില്‍ തല വച്ച് കിടന്ന്‍, കണ്ണുകള്‍ മെല്ലെ അടച്ചു കിടന്നപ്പോള്‍, വയറ്റിലെ വാവ ഒന്നിളകി കിടന്നു. ഒരു പുഞ്ചിരിയില്‍, മാധവേട്ടന്‍റെ വലം കൈ തന്‍റെ നിറഞ്ഞ വയറില്‍ വച്ച്: ”കണ്ടാ കുഞ്ഞിവാവ അച്ചന്‍റെ കുരുതകേടെല്ലാം അറീന്നുണ്ട്“ എന്നു പറഞ്ഞു തീരുമ്പോഴാണ് , മുറ്റത്തു എന്തോ വലിയ ബോംബ് പൊട്ടുന്ന പോലത്തെ ഒച്ച രേവതി കേട്ടത്.

പുകയും പൊടിപടലങ്ങളും അകത്തേക്ക് ഇരച്ചു കയറി. വീടിന് പുറത്തു ആരൊക്കെയോ അലറി നിലവിളിക്കുന്ന ഒച്ച കേള്‍ക്കുണ്ട്. ബോംബിന്‍റെ ഒച്ചയില്‍ രേവതിയുടെ ചെകിടൊരുനിമഷം അടഞ്ഞുപോകവേ, വാതില്‍ തള്ളി തുറന്ന്‍ അയാള്‍ അകത്തേക്ക് ഇരച്ചു കയറി. അയാള്‍ക്കൊപ്പം മറ്റ് മൂന്നുപേരും. അയാളുടെ തലയില്‍ ഒരു മുഷിഞ്ഞ തോര്‍ത്ത് കെട്ടിവച്ചിട്ടുണ്ട്. മുറുക്കാന്‍ തിന്നു കടും ചുവപ്പാര്‍ന്ന അയാളുടെ ചുണ്ടുകള്‍ വക്രിച്ച് ത്രസിക്കുന്നുണ്ട്. പക്ഷേ അയാളുടെ കണ്ണില്‍ രേവതി കണ്ടത് മകരത്തിലെ കടും മഞ്ഞു മാത്രം. അയാളുടെ കൈയ്യിലുള്ള നീളമുള്ള വടിവാളിന്‍റെ അറ്റം കൂര്‍ത്ത് കറുത്തിരിണ്ടിക്കുന്നു. പടിഞ്ഞാറ്റയിലെ ജനാലിലൂടെ അരിച്ചിറങ്ങുന്ന വെയില്‍ ചെത്തി മിനുപ്പിച്ച വാള്‍ത്തലയില്‍ തട്ടി തകര്‍ന്നു വീഴുന്നുണ്ട്. വാളിന്‍റെ മരപിടി ഒരുവശത്തു പൊട്ടിയിരിക്കുന്നു. മൂന്നുപേരില്‍ ഒരാളുടെ കൈവശം പുതുപുത്തന്‍ ക്രിക്കറ്റ് ബാറ്റും, മറ്റൊരാളുടെ വശം തുരിംബിച്ച നീണ്ട ഇരുമ്പു വടിയും ഉണ്ട്. അയാള്‍ അലറി : “നായിന്‍റെ മോനേ കേട്ട്യോളുടെ സാരീന്‍റെ ഉള്ളില്‍ ഒളിച്ചിരിക്യാ അല്ലേ…”. കട്ടിലില്‍ നിന്നു ചാടി എണീറ്റ്, മാധവേട്ടനെ തന്‍റെ മെലിഞ്ഞ ശരീരം കൊണ്ട് മറച്ചു രേവതി അലറി കരഞ്ഞു. പുറത്തു വീണ്ടും പൊട്ടിയ ബോംബിന്‍റെ ഒച്ചയില്‍ ഒന്നു തരിച്ചു നിന്നു, സകല ശക്തിയും സംഭരിച്ചു അവള്‍ അയാളുടെ നേരെ ചീറി അടുത്തു. അയാള്‍ അവളെ ഒറ്റകൈയാല്‍ വകഞ്ഞു പിടിച്ച്, വാള്‍ത്തല കൊണ്ട് മാധവേട്ടന്‍റെ ഏന്തിപ്പിടിക്കാന്‍ നോക്കവേ, അപ്രതീക്ഷിതമായി നേരിട്ട എതിര്‍പ്പില്‍ ഒരിട അന്താളിച്ചുപോയ മറ്റ് മൂന്നുപേര്‍ മാധവേട്ടന്‍റെ അടുത്തേക്ക് ഉന്നം വച്ച് നീങ്ങി.

“ഗോപാലാ അവളെ ഒന്നും ചെയല്ലേ”, മാധവേട്ടന്‍റെ ഒച്ചയില്‍ ഇത്രക്ക് ദൈന്യത ഒരിക്കലും രേവതി കേട്ടിരുന്നില്ല. “പേരു വിളിച്ചു പറയുന്നോടാ പട്ടീ…”, എന്നു അലറി “വെട്ടെടാ എക്സെ ഓന്‍റെ കഴുത്ത്” എന്നു ഗോപാലന്‍ ആഞാപ്പിച്ചു. ഇരുമ്പു വടി തലയില്‍ ആഞ്ഞു പതികവേ “ഗോപാലാ , നീ മത്തിപറമ്പിലെ ഗോപാലനല്ലേ, നിന്നെ എത്ര പ്രാവശ്യം ഞാന്‍ കണ്ടിരിക്കുന്നൂ… നമ്മളെ രാഷ്ട്രീയം എന്തായാലും അവളെ വെറുതെ വിട് നീ..” എന്നു കേണു കരയുന്ന മാധവേട്ടന്‍റെ ഒച്ചയില്‍ എവിടെയോ അഭയം കണ്ടു രേവതി വീണ്ടും കരള്‍ കീറി അലറി കരഞ്ഞു. ഗോപാലന്‍, വാള്‍ പിടിച്ച ഇടം കൈയ്യാല്‍ തന്‍റെ തലയിലെ തോര്‍ത്തഴിച്ചു രേവതിയുടെ വായിലേക്ക് തിരുക്കി കയറ്റി, അവളെ മുറിയുടെ ഒരു മൂലയിലേക്ക് എറിഞ്ഞു. തന്‍റെ വാള്‍ വലം കൈയിലേക്ക് മാറ്റി , “ഒരുത്തന്നെ നന്നായി വെട്ടാനും അറിയിലേടാ പയലുകെളെ” എന്നു പറഞ്ഞു, കട്ടിലിന്‍റെ ഒരറ്റത്തേക്ക് വീണു കിടക്കുന്ന മാധവേട്ടന്‍റെ അടുത്തേക്കയാള്‍ പാഞ്ഞു. ഗോപാലന്‍റെ കാലുകള്‍ മാധവേട്ടന്‍റെ അടുത്തേക്ക് മദഗജ വേഗം നേടവേ, അയാളുടെ നെടും കാല്‍ ചെന്നു പതിച്ചത് താഴെ വീണുകിടക്കുന്ന അപ്പുവിന്‍റെ നെഞ്ചിലായിരുന്നു. ഉച്ചത്തില്‍ ഛിന്നം വിളിച്ച അപ്പുവിനെ നോക്കി “ഇതേതു ശവം..”, എന്ന്‍ അവഞയോടെ അലറി, തന്‍റെ കാലുകൊണ്ടു വീണ്ടും വീണ്ടും അതിനെ ചവിട്ടിയരച്ച്, പുറം കാലുകൊണ്ടു അതിനെ രേവതി വീണിടത്തേക്ക് ചവിട്ടി എറിഞ്ഞു, വാള്‍ വീശി ഗോപാലന്‍ മാധവേട്ടന്‍റെ നെഞ്ചില്‍ അമര്‍ത്തി ചവിട്ടി.

ഊരിയ വാളിന്‍റെ ശീല്‍കാരം “നമ്മുടെ മുറിയെ” നടുക്കി തരിക്കവേ,  ലക്ഷ്യ ഭേദിയായ വാളിന്‍റെ ഘനം മാധവേട്ടന്‍റെ  ഹൃദയം തകര്‍ക്കവേ, എട്ടു കൈകള്‍ മാധവേട്ടന്‍റെ ദേഹത്ത് സംഹാര താണ്ഡവമാടവേ, മാധവേട്ടന്‍റെ ഒരു വലിയ നിലവിളിയില്‍ രേവതിയുടെ കാതുകള്‍ കത്തിയമര്‍ന്നു. ചീറി തെറിക്കുന്ന ചുടുചോരയുടെ കത്തിപടരുന്ന ഗന്ധം അവളുടെ മ്പോധത്തില്‍ ഒരു ചുഴലിക്കാറ്റായി ഉതിര്‍കൊണ്ടപ്പോള്‍ ചതഞ്ഞു കുരല്‍ തകര്‍ന്ന അപ്പുവിനെ നെഞ്ചിലമര്‍ത്തിയ രേവതിയില്‍, ഇടയാന്തൂര്‍ ഗ്രാമത്തിലെ കണ്ണെത്താത്ത വാഴ തോട്ടത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു വാഴകൂബിലെ തേന്‍ കട്ടുകുടിക്കുന്ന ഏതോ ബാല്യകാല ചിത്രം എങ്ങനെയോ നിറഞ്ഞു. പിന്നെ അവള്‍ ഒന്നും അറിഞ്ഞില്ല.

തീര്‍ത്ഥയാത്ര

തീര്‍ത്ഥയാത്ര

പൂഴിത്തല പ്രദേശത്ത് തുടങ്ങി, മാഹിപ്പാലം വരെ, രണ്ട് കിലോമീറ്റര്‍ നീളത്തില്‍ പരന്നുകിടക്കുന്ന മദ്യവീഥിയുടെ ഒരറ്റത്തു, മാഹി കോളേജില്‍ ഇപ്പോഴും ജോലിയുള്ള ഫിസിക്സ് ലെക്ചറര്‍ ഡോക്ടര്‍ സെബാസ്റ്റിയന്‍ പോള്‍ ഒരു യുദ്ധാവേശത്തോടെ നിന്നു. അകലെ കടലിന്റെ നേര്‍ത്ത ഇരമ്പം സെബാസ്റ്റിയന് കേള്‍ക്കാം.
“ഇന്ന് ഞാന്‍ കുടി നിര്‍ത്തൂം”, വീട്ടില്‍നിന്നും മദം കയറുന്ന കോപവുമായി ഇന്നിറങ്ങിയപ്പോള്‍ മുതല്‍ അയാള്‍ അത് മന്ത്രിക്കുന്നുണ്ടു. “ഇന്ന് ഞാന്‍ കുടി നിര്‍ത്തും. അവസാനമായി ഈ മദ്യവീഥിയിലൂടെ, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി താന്‍ നടത്തിയ തീര്‍ഥയാത്ര ഒന്നു കൂടി നടത്തണമെനിക്ക്. ഒരു തുള്ളി കുടിക്കില്ല ഇന്ന്. താന്‍ ഇനി ഒരിയ്ക്കലും സന്ദര്‍ശിക്കാന്‍ ഇടയില്ലാത്ത ഈ ബാറുകള്‍ ഒന്നു കൂടി കാണണം, ഒന്നവസ്സാനമായി കണ്ടു യാത്രാമൊഴി ചൊല്ലണം. മുന്നില്‍ മദ്യക്കടല്‍ വന്നാലും, ഒരു തുള്ളി കുടിക്കില്ല എന്ന മനഃധൈര്യം എനിക്കു ഉണ്ടെന്ന് കാട്ടണം എല്ലാവര്‍ക്കും, സ്റ്റെല്ലക്ക് ഉള്‍പ്പെടെ”.

ഇന്നലെ രാത്രി താന്‍ സ്റ്റെല്ലയോടു ചെയ്തതൊന്നും അത്ര ശരിയായില്ല. എത്രയായാലും അവള്‍ തന്‍റെ ഭാര്യായല്ലേ. എന്തു ചെയ്യാം, കൈ വച്ചുപോയി. ഇന്നലെ കുറച്ചു കൂടുതലായിരുന്നു കുടി. പക്ഷേ അവള്‍ പറയുന്നതു കേട്ടാല്‍ തോന്നും, ഈ ലോകത്താരും കുടിക്കുന്നില്ല എന്നു. ടിയ മോളുടെ പെയിന്‍റിങ് വിറ്റു കിട്ടിയ പണം, സ്റ്റെല്ലക്കു തന്നെ കൊണ്ട് കൊടുക്കാന്‍ വിചാരിച്ചതാണ്. പക്ഷേ സന്തോഷും കൂട്ടരും തന്റെ മകളുടെ പെയിന്‍റിങ് വിറ്റത് ഒന്നാഘോഷിക്കണം എന്നു പറഞ്ഞപ്പോള്‍, ശരിയല്ലേ എന്നു തോന്നിപ്പോയി എല്ലാവരും കൂടി കുടിച്ചപ്പോള്‍ കുറച്ചധികം കാശായി. അപ്പോള്‍ ടിയായുടെ പെയിന്‍റിങ് വിറ്റ ആ പണംവും കൂടി കൊടുക്കേണ്ടി വന്നു ബാറില്‍. എന്തു ചയ്യാം, കൂട്ടുകാരോടു കൂടി കുടിക്കുമ്പോള്‍ ഞാനും കൊടുക്കണ്ടേ പണം? എത്ര പ്രാവശ്യം അവരുടെ കൈയ്യില്‍നിന്ന് ഞാന്‍ ഫ്രീ ആയി കുടിച്ചിട്ടുണ്ട്. ഒരു മര്യാദ ഞാനും കാണിക്കണ്ടെ? അതിനാണ് അവള്‍ ഇത്രയും വലിയ ബഹളം വീട്ടില്‍ ഉണ്ടാക്കിയത്. വീട്ടിലെങ്കിലും സമാധാനം വേണ്ടേ മനുഷ്യനു?

പക്ഷേ ഇന്ന് കൂടി നിര്‍ത്തണം. അവസാനമായി ഈ മദ്യവീഥിയില്‍ ഒന്നു കയറി ഇറങ്ങണം. ഒരു തുള്ളി പോലും ഞാന്‍ കുടിക്കില്ല ഇന്ന്. വെറുതെ ഈ ബാറുകളില്‍ കയറും, ഒരു സോഡ കുടിക്കണം ഓരോന്നില്‍ നിന്നും. എന്നിട്ട് വീട്ടില്‍ പോകണം. നാളെ കോളേജില്‍ വീണ്ടും പഠിപ്പിക്കാന്‍ ചേരണം. ടിയ മോളെ നല്ലവണ്ണം നോക്കണം, വലിയ ആളാക്കണം.
ഇടപ്പള്ളി – പനവെല്‍ ഹൈവേ എന്നു പറയുന്ന NH17നിന്റെ പൂഴിത്തല മുതല്‍ മാഹി ബ്രിഡ്ജ് വരെയുള്ള ഒരൊറ്റ വരി റോഡാണ് മാഹിയുടെ മദ്യവീഥി. പൂഴിത്തലയില്‍ മാഹി ബ്രിവറെജു കോര്‍പ്പൊറേഷന്റെ ഷാപ്പിലാണ് സെബാസ്റ്റിയന്‍ തന്റെ തീര്‍ഥയാത്ര തുടങ്ങുക. എന്നിട്ട് അടുത്തുള്ള തിരുവോണം ബാറില്‍ ഒരു ദര്‍ശനം നടത്തും. അത് കഴിഞ്ഞു പൂഴിത്തല പള്ളിയും, കുറുബ ക്ഷേത്രവും താണ്ടി, പുതിയപള്ളിക്കപ്പുറത്തുള്ള ആസാദ് ബാറില്‍ കയറണം. അവിടുന്നു ഇറങ്ങി പിന്നെ മാവേലി ബാറില്‍ കയറി, പുഷോത്തമനെ കണ്ടു യാത്ര പറയണം ( എത്ര എത്ര പെഗ്ഗുകള്‍ അയാള്‍ തനിക്ക് ഒഴിച്ച് തന്നിരിക്കുന്നു!). അവിടം കഴിഞ്ഞാല്‍ ‌സിസി ബാറില്‍ കയറി, അവിടത്തെ ആ എസി റൂമില്‍ ഒന്നിരിന്നു ഓര്‍മ്മകള്‍ അയവിക്കണം. സി‌സി ബാര്‍ കഴിഞ്ഞാല്‍ പിന്നെ റെയില്‍വേ സ്റ്റേഷന്‍ റോഡാണ്.

റയില്‍വേ സ്റ്റേഷന്‍ റോഡിനും സെമിത്തേരി റോഡിനും ഇടയിലാണ്, കോഴിക്കോട് രൂപതയുടെ കീഴിലുള്ള അവിലായിലെ വിശുദ്ധ തെരേസ്സയുടെ പള്ളി. മൂന്നൂറു കൊല്ലം മുന്‍പ്, കടത്തനാട് വാഴുന്നോര്‍ നല്‍കിയ ഈ ഇത്തിരി ഭൂമിയില്‍ ഏതോ ഒരു ഇറ്റാലിയന്‍ പാതിരി ഉണ്ടാക്കിയ പള്ളി. കാറ്റും കോളും കിടപിടിച്ചാടിത്തിമര്‍ക്കുന്ന അറബിക്കടലില്‍ ഒരുനാള്‍, കിഴക്കന്‍ തീരത്തേക്ക് പാഞ്ഞു പോകുന്ന സപ്തവാഹകസംഘത്തിന്‍റെ ഒരു പായക്കപ്പല്‍, മാഹിയിലെ ഇരുണ്ട പാറയിടുക്കുകളില്‍ ബന്ധിക്കപ്പെട്ടുവത്രെ. വിശുദ്ധ ത്രേസ്യക്ക് മാഹിയിലാണ് ജീവിക്കേണ്ടത് എന്ന ഉള്‍വിളി ഉണ്ടായ കപ്പിത്താന്‍ മാഹിയില്‍ ഇറങ്ങി സ്ഥാപിച്ചതാണ് ഈ പള്ളിയിലെ ദിവ്യ പ്രതിമ. പ്രതിമ സ്ഥാപിച്ചതും, കരിംബാറക്കൂട്ടങ്ങള്‍ കപ്പലിനെ മോചിപ്പിച്ചു യാത്രയാക്കിയത്രേ. ബെര്‍ണിനിയുടെ രൂപശില്‍പം പ്രൌഢയാക്കിയ അവിലായിലെ വിശുദ്ധ, തന്‍റെ ആത്മാവു ക്രിസ്തുവില്‍ ലയിപ്പിച്ചപ്പോള്‍, അല്‍ബയിലെ ടോര്‍മെസ് നദിക്കരയിലെ മരിച്ചുണങ്ങിയ മരങ്ങള്‍ പുതു ജീവന്‍ കൊണ്ട്, തളിര്‍ത്ത് പുഷ്പാലങ്കൃതമായത്രേ. എന്തായാലും പള്ളി ഉള്ളതിനാല്‍ ഇവിടം മുതല്‍ പള്ളി കഴിയും വരെ പിന്നെ ബാറൊന്നും ഇല്ല. പള്ളി കഴിഞ്ഞു, സെമിത്തേരി റോഡിന്‍റെ തുടക്കത്തില്‍, മദ്യവീഥി രണ്ടായി പിളരും. ഇടത്തു ഭാഗത്തെ വീഥിയില്‍ പോയാല്‍ പിന്നെ അവിടെ സുഖമായി കുടിക്കാന്‍ പറ്റിയ ബാറോന്നും അധികം ഇല്ല. സ്കൂളും, സിവില്‍ സ്റ്റേഷനും, പിന്നെ പോലീസ് സ്റ്റേഷനും ആണവിടെ. ഇപ്പുറത്ത്, പക്ഷേ സെമിത്തേരി റോഡിനടുത്ത് എത്തിയാല്‍ പിന്നെ ന്യൂ ജോളി വൈന്‍സ് ഉണ്ട്. അവിടെ കയറിയാല്‍ പിന്നെ സൌത്ത് ഇന്ത്യന്‍ ലിക്കര്‍ ബാറില്‍ കയറാതെ പോകാന്‍ വയ്യ. അതും കഴിഞ്ഞു ഹരീശ്വരന്‍ടെമ്പിള്‍ റോഡിന്‍റെ അരികിലുള്ള ഫ്രെഞ്ച് ഓപ്പണ്‍ ബാറില്‍ കയറി “ഹലോ” പറയണം. പിന്നെ കോണര്‍ വൈന്‍സില്‍ കയറിയാല്‍ പാലത്തിനിപ്പുറത്തുള്ള പ്രധാന ബാറെല്ലാം കഴിഞ്ഞു. അതോടെ ഈ യാത്രയും കഴിയും. പിന്നെ വീട്ടില്‍ പോയി എല്ലാത്തിനും മാപ്പിരന്ന്, സ്റ്റെല്ലയെ സമാധാനിപ്പിക്കണം.എന്നിട്ട് ടിയയെ സെയിന്‍റ് ജോസെഫ് സ്കൂളിലേക്ക് വീണ്ടും കൊണ്ട് പോകണം.

വേനലിലിന്റെ കൊടുംതാപത്തില്‍ മാഹി റോഡ് കനത്തു തപിക്കവേ, അറബിക്കടലിന്റെ കടല്‍ച്ചൊരുക്കുള്ള കാറ്റിന്റെ എരിപൊരിയില്‍ നിന്നു രക്ഷനേടാനായി, സെബാസ്റ്റിയന്‍ ബ്രിവറെജു കോര്‍പ്പൊറേഷന്റെ ബാറിലേക്ക് വേഗം കയറി.

“എന്താ മാഷെ, ഒരു രണ്ടു കണ്ണുതുറപ്പന്‍ ഏടുക്കട്ടെ” എന്നാണ് “ സുഖമാണോ മാഷെ”,

“എന്തിര വിശേഷം മാഷെ” എന്നൊക്കെ ചോദിക്കുന്നതിന് എത്രയോ മുന്‍പ്, ബാര്‍മാന്‍ മനോഹരന്‍ ചോദിച്ചതു.

“വേണ്ട, ഒരു സോഡ മാത്രം മതി”, സെബാസ്റ്റിയന്‍ ധൈര്യത്തോടെ പറഞ്ഞു.

“സോഡയോ? , മാഷോ! “, എന്നു ചോദിച്ചതു രണ്ടെണ്ണം കുടിച്ചു മൂന്നാമത്തേത് വീശുന്ന മഹേന്ദ്രനാണ്.

“മാഷെ, ഈ ചൂടത്ത് ഒരു ബീയര്‍ എങ്കിലും കുടിക്കൂ, ഇവിടെ സ്റ്റെല്ല അര്‍റ്റോയിസ് ഉണ്ട് കേട്ടോ”, എന്നു മഹേന്ദ്രന്‍ പറഞ്ഞപ്പോളാണ്, സെബാസ്റ്റിയന്‍ ഒന്നു അമര്‍ത്തി ചിന്തിച്ചതു. “ഓ, എന്നാല്‍ ഒരു കുപ്പി സ്റ്റെല്ല ആവാം”, കൈയിലെ മുന്നൂറുറുപ്പിക മേശയില്‍ വച്ച്, ഒരു നിശ്വാത്തോടെ സെബാസ്റ്റിയന്‍ പറഞ്ഞു.

സ്റ്റെല്ല അര്‍റ്റോയിസ്. കൊച്ചി യൂണിവേര്‍സിറ്റിയില്‍, ആല്‍ബെര്‍ട് ഐന്സ്റ്റീന്‍ എങ്ങനെയാണ് ടെന്‍സര്‍ വെക്ടറുകള്‍ തന്‍റെ വൈശേഷിക ആപേക്ഷിക സിദ്ധാന്തത്തില്‍ ഉപയോഗിച്ചത് എന്നതിനെ പറ്റി സെബാസ്റ്റിയന്‍ ഗവേഷണ പ്രബന്ധം എഴുത്തുന്ന നാളുകളില്‍ ഒന്നിലാണ്, പ്രൊഫെസര്‍ ജോസെഫ് കന്നക്കല്‍ ആദ്യമായി സെബാസ്റ്റിയന് സ്റ്റെല്ല അര്‍റ്റോയിസിനെ പരിചയപ്പെടുത്തി കൊടുത്തത്. മോന്തുന്നതും കുടിക്കുന്നതും തമ്മില്‍ അജഗജാന്തരം ഉണ്ടെന്ന് കഠിനമായി വിശ്വസിച്ച പ്രൊഫെസ്സര്‍ ജെസെഫാണ് , സ്റ്റെല്ല അര്‍റ്റോയിസെന്ന ബെല്‍ജിയം പ്ലിന്‍സേര്‍ ബീയര്‍ സെബാസ്റ്റിയന് ആദ്യമായി ഒഴിച്ചു കൊടുത്തത്. ഐയര്‍ലണ്ടില്‍ പോയപ്പോള്‍ താന്‍ വാങ്ങിയ സ്റ്റെല്ല അര്‍റ്റോയിസ്സ് ചാലിസ്സ് രണ്ടെണ്ണം എടുത്തു, ഫ്രിഡ്ജില്‍ നിന്നും എടുത്ത തണുത്ത വെള്ളത്തില്‍ അതിനെ കഴുകിയെടുത്ത് (“This is the purification”, പ്രൊഫെസര്‍ ഒരു റണ്ണിംഗ് കമന്‍ററിയില്‍ എന്നോണം പറഞ്ഞു), കുപ്പി സാവധാനം തുറന്നു അതില്‍ നിന്നും കുറച്ചു തുള്ളികള്‍ പുറത്തേക്ക് ഒഴുക്കി കളഞ്ഞു (“the sacrifice”), പതയും ദ്രാവകവും സന്തുലിതമാക്കാന്‍ വേണ്ടി ചാലിസ്സ് 45 ഡിഗ്രീ ചരിച്ച് പിടിച്ച് (“The Liquid alchemy”), സുഭഗമായി മെല്ലെ ചാലിസ്സ് നേരയാക്കികൊണ്ടേ സാവധാനം ബീയര്‍ ചാലിസ്സിലേക്കൊഴിച്ചു (“The Crown and the Removal”),ഉള്ളിലെ വലിയ കുമിളകള്‍ക്ക് രക്ഷപെടാന്‍ ചാലിസ്സ് പിന്നെ വീണ്ടും 45 ഡിഗ്രീ ചരിച്ച് (“the skimming”), ചാലിസ്സിനെ വീണ്ടും നേരെയാക്കി, ചാലിസ്സിന്‍റെ മുകളിലില്‍ ഉള്ള പത കൃത്യം മൂന്നു സെന്‍റിമീറ്റര്‍ ആണെന്ന് നോക്കി തിട്ടം വരുത്തി ( “The Judgement”), അതിനെ വീണ്ടും നല്ല കൊടുംതണുത്ത വെള്ളത്തില്‍ മുക്കി (“The cleansing”), ചാലിസ്സുയര്‍ത്തി അതിനെ സ്നേഹപൂര്‍വ്വം, ധ്യാനനിരതനായി നോക്കി, പിന്നെ അത് ചൂണ്ടിനോട് അടുപ്പിച്ചു (“the bestowal”), പ്രൊഫെസര്‍ ജോസെഫ് സ്റ്റെല്ല ബിയര്‍ കുടിക്കുന്നത് കണ്ടാണ് സെബാസ്റ്റിയനും ആദ്യമായി കുടിക്കാന്‍ തുടങ്ങിയത്. അന്ന് വൈകുന്നേരം, ജോയിയുടെ ബൈക്കില്‍ പെണ്ണ് കാണാന്‍ വറീതു മാപ്ലയുടെ വീട്ടില്‍പോയപ്പോള്‍, സ്റ്റെല്ല അര്‍റ്റോയിസ്സിന്‍റെ രസച്ചരടില്‍ കുതിര്‍ന്നു നിന്നു, പെണ്ണിനോടു സെബാസ്റ്റിയന്‍ ചോദിച്ചു “എന്താ പേര്?”. “സ്റ്റെല്ല”, മധുസ്മേരത്തോടെ അവള്‍ പറഞ്ഞു. പിന്നെ ഒന്നും ആലോചില്ല, കെട്ടി സെബാസ്റ്റിയന്‍ അവളെ തന്നെ.
അങ്ങനത്തവളാണ്, ഇപ്പോള്‍ ഞാന്‍ കുടിക്കുന്നതിനെ പറ്റി പ്രാക്ക് പറയുന്നതു, വീട്ടില്‍ സ്വൈര്യം കെടുത്തുന്നതു. മാഹി പള്ളിയിലെ ലഹരി വിമുക്ത ക്യാബില്‍ പോകാന്‍ ലഹള കൂട്ടുന്നത്. പണ്ടൊക്കെ ഒരു സ്മാള്‍ അടിക്കുമ്പോള്‍ അടുത്തു തന്നെ ഇരിക്കുമായിരുന്നു അവള്‍. ഇപ്പോള്‍ അവള്‍ക്ക് പുച്ഛം, കോപം, നെഞ്ചു കാച്ചല്‍, അട്ടഹസിക്കല്‍…. “മനോഹരാ ഒരു കുപ്പി കൂടി നീ എടുക്കൂ”, സെബാസ്റ്റിയന്‍ പതച്ചു കയറുന്ന ദേഷ്യത്തോടെ വിളിച്ച് പറഞ്ഞു. മൂന്നു കുപ്പി ബീയര്‍ കഴിച്ചപ്പോളാണ്, ഇന്ന് തനിക്കിനിയും ഒരു പാടു ബാറുകള്‍ കയറാനുണ്ട് എന്ന കാര്യം സെബാസ്റ്റിയന്‍ ഓര്‍ത്തത്. മുന്നിലെ കടലപ്പരിപ്പ് ഒരുപിടി വാരി വായിലിട്ട്, കുപ്പിയിലെ ശേഷിച്ച ബീയര്‍ ഒറ്റയടിക്ക് വായില്‍ കമഴ്ത്തി ബാറില്‍നിന്ന് ഇറങ്ങുബോള്‍, തന്റെ കുടിയെ പ്രൊഫെസര്‍ ജോസെഫ് വെറും മൊന്തലെന്നെ വിശേഷിപ്പിക്കൂ എന്നോര്‍ത്തു സെബാസ്റ്റിയന് വലിയ ദുഖം തോന്നി.

തിരുവോണം ബറിലേക്ക് കയറുബോള്‍ തന്നെ, ഓള്‍ഡ് മോങ്കിന്‍റെ ഇളം വാനിലയില്‍, പാതി കരിഞ്ഞ കാരമേലും ചോക്ലേറ്റും കലര്‍ന്ന മണം സെബാസ്റ്റിയനിലേക്ക് ആളി കത്തി പടരുന്നുണ്ടായിരുന്നു. മധുരവും, ഒരിത്തികൂടുതല്‍ എരിവുമുള്ള OMRഇന്‍റെ നാവിലും മനസിലും തരുന്ന ഘനം ഓര്‍ത്തിട്ടു, സംഘടിതമായ ഒരു വിപണന തന്ത്രവുമില്ലാതെ, ഫെയ്സ്ബൂക്കു മാതിരിയുള്ള ഒരു സാമൂഹ്യ മാധ്യമവും ഇല്ലാത്ത ഒരു കാലത്ത്, ഒരു വായില്‍ നിന്നു മറ്റൊന്നിലേക്ക് പകര്‍ന്ന്, ഇന്ത്യയിലെ അഞ്ചാമത്തെ ഏറ്റവും വലിയ മദ്യമായി ഈ മധുരസ്മേര വദനനായ ബുദ്ധ സന്യാസി മാറിയത് അത്യുല്‍സാഹത്തോടെ ആണ് സെബാസ്റ്റിയന്‍ പറഞ്ഞത്.

“മാഷ് ഫിസ്ക്‍സ് പഠിപ്പിക്കാനോ, അതോ എങ്ങനെ റം കഴിക്കണം എന്നു പഠിപ്പിക്കാനാണോ, എന്തിനാണീ ക്ളാസ്സില്‍ വന്നത്?”, രണ്ടാം ബെഞ്ചിലെ ആ പൊട്ടന്‍ ചെക്കന്‍ അട്ടഹസിച്ചന് ചോദിച്ചതു അപ്പോളാണ്. നല്ലവണ്ണം അടിച്ചിട്ടുതന്നെയാണ് ക്ളാസ്സില്‍ പോയത്. മദ്യത്തിന്റെ രൂക്ഷ ഗന്ധം ഏറ്റന്നെപ്പോലെ, മുന്‍ ബെഞ്ചിലെ പെണ്‍ കുട്ടികള്‍ മൂക്കു പൊത്തിയിരുന്നു, ക്ലാസില്ലേക്ക് കയറി ചെന്നപ്പോള്‍ തന്നെ. നല്ല മണം എന്തെന്ന് അറിയാത്ത കഴുതകള്‍. സെബാസ്റ്റ്യന്‍ കുതിച്ചുയരുന്ന ദ്യേഷ്യത്തില്‍ ചെക്കന്‍റെ അടുത്തേക്ക് ഓടി ചെന്നു, അട്ടഹസിച്ചു: “ഓ നീ വല്ല്യ പഠിപ്പുകാരന്‍, അങ്ങനെയെങ്കില്‍ പോയി ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ നിയമത്തില്‍ നിന്നു കപ്ലരുടെ തേര്‍ഡ് ലോ ബോര്‍ഡില്‍ ഡിറൈവു ചെയ്തു കാണിക്ക് നീ”. അപ്പോളാണ് ഒരു കൂസല്ലും കൂടാതെ ചെക്കന്‍ അത് പറഞ്ഞത്: “കള്ള് കുടിയന്‍മാര്‍ പറയണ കേക്കലല്ല വിദ്യാര്‍ഥികളുടെ ജോലി!”. എന്തൊരു ധിക്കാരം! സെബാസ്റ്റിയന് നിയന്ത്രണം വിട്ടു പോയി. ചെക്കന്‍റെ ചെകിടത്ത് തന്നെ നോക്കി ഒന്നു കൊടുത്തു. പിന്നെ കൊടുക്കണ്ടേ ഈ ചെക്കന്? അതിനാണ് ക്ലാസ്സിലെ കുരങ്ങുകൂട്ടം ബഹളം ഉണ്ടാക്കിയത്, വിദ്യാര്‍ഥി രാഷ്ടീയക്കാര്‍ ഇങ്കുലാബും സിന്ദാബാതും ഉണ്ടാക്കിയത്. ഒരു അധ്യാപകനോട് എങ്ങനെ പെരുമാറണം എന്നറിയാത്ത വര്‍ഗ്ഗം!. “മാഷിനി കെപ്ലര്‍ എന്നു നാവ് വഴങ്ങി പറയാന്‍ പറ്റുമ്പോള്‍ വന്നാല്‍ മതി പഠിപ്പിക്കാന്‍”, എന്നാക്രോശിച്ചത്. “മാഷെ ഒരു രണ്ടാഴ്ച എങ്കിലും നിങ്ങളെ സസ്പെന്‍ഡ് ചെയ്തില്ല എങ്കില്‍ പിള്ളാരെന്‍റെ ഓഫീസ് തല്ലി തകര്‍ക്കും”, പ്രിന്‍സിപ്പാളിന്റെ വക അന്ത്യശാസനം. ഇന്നേക്കു ആ രണ്ടാഴ്ചത്തെ സസ്പെന്‍ഷന്‍ തീര്‍ന്നു.

“നാളെ എന്റെ അപ്പന്‍ പോകും ആ കെളവീടെ ഡിപാര്‍ട്ട്മെന്‍റില്‍ പഠിപ്പിക്കാന്‍!”. “എടുക്കടാ ഓ‌എം‌ആര്‍ മജീദെ, എന്നിട്ട് അതില്‍ തംസ് അപ്പ് ചേര്‍ത്തതില്‍ കുറച്ചു ചെറുനാരങ്ങ നീരൊഴിക്ക്”, സെബാസ്റ്റ്യന്‍ ബാര്‍മാന്‍ മജീദിനോടു അട്ടഹസിച്ചു. കണ്‍പുരികം മേലോട്ടു ഒന്നു ഉയത്തി മജീദ് സെബാസ്റ്റിയന് അയാള്‍ പറയുവോളം ഒഴിച്ച് കൊടുത്തു.

ആസാദ് ബാറിലെത്തിയാല്‍ സെബാസ്റ്റിയന്‍ മാക്കിന്തോഷെ കുടിക്കൂ എന്നനിര്‍ബന്ധബുദ്ധിക്കാരനാണ്. അവിടുന്നു ഇറങ്ങി മാവേലി ബാറിലെത്തിയപ്പോള്‍, ഇന്ന് അരിസ്റ്റോക്രാറ്റ് തന്നെ എന്നു തീരുമാനിച്ചു സെബാസ്റ്റ്യന്‍. അങ്ങനെ അതിമധുരമായ ഒരു കാറ്റില്‍ ഇളകി ഇറങ്ങി സി‌സി ബാറിലേക്ക് എത്തിയപ്പോളാണ് കുമാരന്റെ വക ഒരു ഉദ്ബോധനം: “കാശില്ലാതെ ഇനി ഇവിടുന്നു ഒന്നും തരരുതെന്ന് മുതലാളി പറഞ്ഞിട്ടുണ്ടു കേട്ടോ”. ഒരായിരം രൂപ എടുത്തു അവന് എറിഞ്ഞുകൊടുത്, “നീ ഒഴിക്കെടാ ഡാര്‍ക് മറിയയേ, പോന്നു മോനേ“, എന്നു പറഞ്ഞാണ് സെബാസ്റ്റിയന്‍ അവനുത്തരം നല്കിയത്.

പണം വേണമത്രേ പണം. പണത്തിന്റെ കാര്യംകൂടിയാണ് ഇന്നലത്തെ രാത്രിയിലെ കലഹത്തിന് മറ്റൊരു കാരണം. നാലഞ്ച് മാസം മുന്‍പ് സ്റ്റെല്ലയുടെ സ്വര്‍ണമാല പണയം വച്ചിരിന്നൂ സെബാസ്റ്റ്യന്‍. മാല പണയം വെച്ച കാര്യം അവളോടു പറയണം എന്നു സത്യമായും വിചാരിച്ചതാണ്. പക്ഷേ ഒരോര് കാര്യത്തിനടയില്‍ മറന്നു പോയി. അല്ലെങ്കിലും ആ മാല അവളുടെതു മാത്രമാണോ? കോപ്പറെറ്റീവു ബാങ്കില്‍ നിന്നു പണം തിരിച്ചടക്കാന്‍ “ഇന്‍ഡാസ്” വന്നപ്പോളാണ് അവളുടെ നില ശരിക്കും തെറ്റിയത്. രാവിലെ എഴുന്നേറ്റപ്പോള്‍ സ്റ്റെല്ല വീട്ടിന്‍റെ താക്കോല്‍ കട്ടിലില്‍ വച്ചിട്ടു, മോളെയും കൊണ്ട് പോയിരിക്കുന്നു. ദിവസവും ടി‌വി സീരിയല്‍ കാണുന്നതിന്‍റെ കുഴപ്പം!. ഒപ്പം ഒരു കത്തും, പിന്നെ മോള്‍ വരച്ച ഒരു പെയിന്‍റിങ്ങും അതോടപ്പം. “ഞങ്ങള്‍ പൊകുന്നു. ദയവു ചെയ്തു തിരഞ്ഞു വരരുതു”, അല്ല പിന്നെ എനിക്കു വേറെ പണിയില്ല, അവളെ തിരഞ്ഞു പോകാന്‍!. ഒപ്പം ഒരു ഉപദേശവും “മോളുടെ അവസാനത്തെ പേയിന്‍റിങ് ഇതോടൊപ്പം വെയ്ക്കുന്നു, ഇത് വിറ്റും കുടിക്കണം, പ്ലീസ്സ്”. അതോടൊപ്പം “പിന്നാലേ ഒരു വക്കീല്‍ നോട്ടിസും വരും”, എന്ന അവളുടെ ഒരു ഭീക്ഷണി!

“കുമാരാ നീ ഒഴിക്ക് ഒരു ഡാര്‍ക് മറിയ”, സെബാസ്റ്റിയന്‍ സ്റ്റെല്ലയോടുള്ള അരിശം തീര്‍ക്കാന്‍ എന്നോണം പറഞ്ഞു. ഒരു പാര്‍ട്ട് ടിയ മരിയായയില്‍, ഒരു പാര്‍ട്ട് ഓ‌എം‌ആര്‍ ഒഴിച്ചു അതിനുമേല്‍ ഒരു പാര്‍ട്ട് കൊക്കകോള ഒഴിച്ച് കഴിക്കുബോള്‍ ഉള്ള ഒരു സുഖം!. “എല്ലാം കൂടി ഇന്ന് ഡബിള്‍ ആക്കിക്കൊ“, ഡ്രിങ്ക് ഉണ്ടാക്കുന്ന കുമാരനെ സഹായിക്കാണെന്നോണം സെബാസ്റ്റിയന്‍ പറഞ്ഞു. “മാഷുടെ ഷര്‍ട്ടും പേന്‍റുമെല്ലാം മണ്ണ് പിരണ്ട്, ചളി പിടിച്ചിരിക്കുന്നുണ്ട് കേട്ടോ“, രണ്ടാമത്തെ ഡ്രിങ്ക് കൊടുക്കുബോള്‍ കുമാരന്‍, ഒരു സഹായം എന്നോണം പറഞ്ഞു. “അയ്യേ ഞാന്‍ ചളി പിടിച്ച ഷര്‍ട്ടിടുകയോ”, സെബാസ്റ്റിയന് അത് തീരെ ഇഷ്ടമല്ല. അതുകൊണ്ടു തന്നെ, സെബാസ്റ്റിയന്‍ വേഗം തന്റെ ഷര്‍ട്ടൂരി കുമാരന് കൊടുത്ത് പറഞ്ഞു “നീ എടുത്തോ ഇത്. എനിക്കിനി ഷര്‍ട്ട് വേണ്ടേ വേണ്ട.”

സി‌സി ബാറില്‍ നിന്നിറങ്ങുബോള്‍ മഴ നല്ലവണ്ണം പെയ്യുന്നുണ്ടായിരുന്നു. മഴയില്‍ നല്ലവണ്ണം കുതിര്‍ന്നു, വേഗം വരുന്ന വണ്ടികളെ വക വെയ്ക്കാതെ, അട്ടഹസിച്ചു ചീത്ത വിളിച്ച ഡ്രൈവര്‍മാരെ നല്ലവണ്ണം കൊഞ്ഞനം കുത്തി, റെയില്‍വേ സ്റ്റേഷന്‍ റോഡ് കുറുകെ കടക്കുബോള്‍ , സെബാസ്റ്റിയന്‍ വിചാരിച്ചു, “വെറുതെയല്ല ഈ നാട് നന്നാകാത്തത്!”. ഇനി ഒരു 200 അടിമേലെ ഒരു ബാറും ഇല്ല. പള്ളിയില്‍നിന്നും 100 അടിക്കുള്ളില്‍ ഒരു ബാറും പാടില്ല അത്രേ. ഓരോരു വിഡ്ഢി നിയമങ്ങള്‍!. ആഞ്ഞു വലിഞ്ഞു റോഡിലൂടെ സെബാസ്റ്റിയന്‍ നടക്കുബോള്‍, മാഹി പള്ളി അയാളുടെ അടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു. പള്ളിക്കു മുന്പില്‍ മഴയില്‍ കുതിര്‍ത്തു നില്‍ക്കുന്ന വിശുദ്ധ ത്രേസ്യയെ കണ്ടപ്പോള്‍, സെബാസ്റ്റിയന് വല്ലാത്ത ദുഖം തോന്നി. സെബാസ്റ്റിയന്‍ തന്റെ ബനിയന്‍ അഴിച്ചു മാതാവിന്റെ തലയില്‍ ഇട്ടു കൊടുത്തു, “കണ്ടോ ഞാനേ ഉള്ളൂ മാതാവിനെ സംരക്ഷിക്കാന്‍, അങ്ങള്‍നെയുള്ള എന്നെയാ മാതാവിന്‍റെ പേരുപറഞ്ഞു സ്റ്റെല്ലയും അച്ചനും എല്ലാം ഉപദേശിക്കുന്നത്.” “ഞാനുണ്ടാകും മാതാവിനെപ്പോഴും കേട്ടോ” വാല്‍സല്യത്തോടെ സെബാസ്റ്റിയന്‍ പറഞ്ഞു. പെട്ടെന്നു സെബാസ്റ്റിയന് കോപവും വന്നു: “നിനക്കു ആ സ്പെയിനില്‍ എങ്ങാനും പോയി കഴിഞ്ഞൂടെ, ഈ പള്ളി പോയാല്‍ രണ്ട് ബാറിടാനുള്ള സ്ഥലം കിട്ടിയെനേ ഇവിടെ.” അതും പറഞ്ഞു സെബാസ്റ്റിയന്‍ പള്ളിക്ക് മുന്പില്‍ ഒന്നിരുന്നു. ഇരുന്നപ്പോള്‍ ഒന്നു കിടക്കുന്നതാണ് നല്ലതെന്നു അയാള്‍ക്ക് തോന്നി.

പള്ളിക്കുമപ്പുറം, അറബിക്കടല്‍ ഇളക്കി മറിയിന്നുണ്ട്. ഇളകിമറിയുന്ന ആ കടല്‍പ്പരപ്പിലൂടെ ഒരു വലിയ പത്തേമാതിരി ആടി ഉലഞ്ഞു വരികയായിരിന്നു. മാഹി കടലിന്റെ കരിമ്പാറ കൂട്ടത്തില്‍ തടഞ്ഞു അത് നിന്നു. ഉയര്‍ന്നു പതിക്കുന്ന കൊടും തിരമാലകള്‍. അകലെ മാഹിയുടെ ആത്മാക്കള്‍ പറന്നു നടക്കുന്ന വെള്ളാരം കല്ലുകൂട്ടങ്ങള്‍, കണ്‍മിഴിച്ചു ബന്ധിതനായ കപ്പലിനെയും നിരീക്ഷിച്ചു, കൌതുകപൂര്‍വ്വം നിന്നു. കപ്പിത്താനും സംഘവും എങ്ങനെയോ കപ്പല്‍പ്പായ തിരിച്ചു കെട്ടി. പാറക്കൂട്ടങ്ങളില്‍ നിന്നു രക്ഷ നേടി പതിയെ നീങ്ങുന്ന കപ്പലിനെ, കഠോരമായി നോക്കികൊണ്ടു, അത് അങ്ങനെ രക്ഷപ്പെടരുതെന്നു നിശ്ചയിച്ചു വെള്ളാരം പാറക്കെട്ടുകള്‍, കപ്പലിനെ വരിച്ചു കെട്ടാന്‍ വേണ്ടി മെല്ലെ എഴുന്നേറ്റ്, നടന്നു, നീന്തി പുറപ്പെട്ടു. പാറക്കൂട്ടങ്ങളില്‍ ഇടിച്ചു, പത്തേമാതിരിയുടെ നെടുംങ്കെട്ട് നടുവെ മുറിച്ച് താഴേക്കു പതിച്ചത് പെട്ടെന്നായിരുന്നു. കപ്പല്‍ഛേദത്തിന്റെ അലങ്കോലങ്ങളില്‍ ആകമാനം മുങ്ങി നിന്ന കപ്പിത്താന്‍, അകലെ മയ്യഴി പുഴയുടെ കരയിലെ വൃക്ഷതല്‍പ്പുകളിലേക്ക് ആശയോടെ നോക്കി. ടോര്‍മെസ്സ് നദിക്കരയിലെ വൃക്ഷങ്ങളെ പോലെ, അവയില്‍ ഇലയോ പൂവോ കായോ ഒന്നും തന്നെ ഇല്ല ഉണ്ടായിരുന്നില്ല. വരണ്ടുണങ്ങിയ ശിഖരങ്ങള്‍ ഉയര്‍ത്താന്‍ മടിക്കാണിക്കുന്ന നരച്ചു ചത്ത വൃക്ഷതലപ്പുകള്‍ മാത്രമാണു അവസാനമായി സെബാസ്റ്റിയന്‍ കണ്ടത്.