കൂട്ടുപ്രതികള്‍: ഭാഗം രണ്ട്: വിചാരണ

കൂട്ടുപ്രതികള്‍: ഭാഗം രണ്ട്: വിചാരണ

എല്ലാവരും എഴുന്നേറ്റുനില്‍കവേ ബഹുമാനപ്പെട്ട ജഡ്ജി ജയിംസ് ഇമ്മാനുവേല്‍ കോടതിയില്‍ പ്രവേശിച്ചു. കോടതിനടപടികള്‍ ആരഭിച്ചതായി ശിപായി വിളിച്ച് പറഞ്ഞു. എല്ലാവരെയും ഒന്നു നോക്കി, ഇരിക്കാന്‍ ആംഗ്യം കാട്ടി, ബഹുമാനപ്പെട്ട ജഡ്ജി, തന്‍റെ വിധി പ്രസ്താവനയിലേക്ക് തിരിഞ്ഞു.

ക്രൈം നബറും അതിന്‍റെ കൊല്ലവും വായിച്ച ശേഷം, കേരള സര്‍ക്കാറും(ക്രൈം ബ്രാഞ്ച് വഴി), മത്തിപറബില്‍ രാഘവന്‍ മകന്‍ ഗോപാലനും മറ്റു എട്ട് പ്രതികളും തമ്മിലുണ്ടായ കേസിന്‍റെ സംക്ഷിപ്ത രൂപം ജഡ്ജി വായിച്ചു. ഈ കുറ്റകൃത്യം അപഗ്രഥിക്കാന്‍ PW01 മുതല്‍ PW19 വരെ ഉള്ള സാക്ഷികളുടെ മൊഴികളും, Exts.P1 മുതല്‍ Exts.P22(e) വരെയുള്ള രേഖകളും, MO01 മുതല്‍ MO07(a) വരെയുള്ള തൊണ്ടി സാധനങ്ങളും സവിശേഷം പരിശോധിച്ചു പഠിച്ചതായി കോടതി വ്യക്തമാക്കി. പ്രതിഭാഗത്തിനായി ഹാജരായ DW01 മുതല്‍ DW03 വരെയുള്ള സാക്ഷികളുടെ മൊഴികളും, പ്രതിഭാഗം ഹാജരാക്കിയ Exts.D1 മുതല്‍ Exts.D(e) വരെയുള്ള രേഖകളും കോടതി സവിസ്തരം പരിശോധിച്ചിരുന്നു. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 143, 147, 148, 341, 506(II), 302 IPC r/w 149 ഉം സ്ഫോടകവസ്തു നിയന്ത്രണ നിയമത്തിലെ അഞ്ചാം വകുപ്പും ആണ് ഇപ്പേര്‍പ്പെട്ട പ്രതികള്‍ക്ക് എതിരെ ചുമത്തപ്പെട്ട കുറ്റം. ഇത്രയും വിശദീകരിച്ച ശേഷം, താഴെ പറയുന്ന നാല് കാര്യങ്ങളാണ് ഈ കോടതി നിരൂപിച്ചു നിര്‍ണയിക്കാന്‍ പോകുന്നതെന്നും കോടതി അറിയിച്ചു.

  1. ഇല്ലി പറമ്പില്‍ മാധവന്‍, വയസ്സു 32,  മരിക്കാനുള്ള കാരണം എന്തു?
  2. ഒന്നാം പ്രതി മത്തികരയില്‍ ഗോപാലനും മറ്റ് എട്ട്പേരും, നിയമം ലംഘിച്ച് കൂട്ടം ചേരുകയുണ്ടായോ, അങ്ങനെയെങ്കില്‍ ആ കൂട്ടം ചേരല്‍ മാധവന്‍റെ മരണത്തിലേക്ക് നയിച്ചോ?
  3. വാളും, കത്തിയും, ഇരുമ്പുവടിയും, ക്രിക്കെറ്റ് ബാറ്റുമായി, പ്രതികളായി പേര്‍ ചേര്‍ക്കപ്പെട്ടവര്‍ മരിച്ചയാളെ ഭീഷണിപ്പെടുത്തുകയും, ആക്രമിക്കയും ചെയ്തോ?
  4. ഇപ്പേര്‍പ്പെട്ട പ്രതികള്‍ മരിച്ചയാളെ കൊല്ലാനായി മുന്‍കൂട്ടി എടുത്ത നിശ്ചയത്തോടെ, മരിച്ചയാളെ ആക്രമിച്ചോ?

 

കോടതി മുറിയില്‍, കേസിന്‍റെ പരിണാമഗുപ്തിയുടെ ഇളം ചൂട് കനത്തു വരവേ, ജഡ്ജി പറയുന്ന ഓരോ വാക്കിലും കടിച്ചു തൂങ്ങുകയായിരുന്നു രേവതിയുടെ മനസ്സ്. “നിങ്ങളിലാണ് കേസിന്‍റെ വിധി” എന്നു ആദ്യം കണ്ടപ്പഴേ സര്‍ക്കാര്‍ വക്കീല്‍ സുകുമാരന്‍ സര്‍ പറഞ്ഞിരിന്നു. കൊലക്കു സാക്ഷി ഞാന്‍ മാത്രം. രാഷ്ട്രീയ കേസ്സായതിനാല്‍ മറ്റു സാക്ഷികള്‍ പലരും കൂറു മാറും. പക്ഷേ കൂറ് മാറാന്‍ പറ്റാത്ത ഒരാളെ സാക്ഷി പട്ടികയില്‍ ഉള്ളൂ. അത് ഞാന്‍ ആണു. അതുകൊണ്ടുതന്നെ പ്രതിഭാഗം വക്കീല്‍ സതീഷ്ചന്ദ്രയുടെ എതിര്‍വിസ്താര ദിവസം രേവതി മാധവേട്ടന്‍റെ അടുത്തു കുറെ നേരം ഇരുന്നു. ധൈര്യം വരാന്‍. സാക്ഷി കൂട്ടിലിരുന്നു, സതീഷ്ചന്ദ്ര അടുത്തു വരുന്നത് കണ്ടപ്പോള്‍ രേവതിക്ക് ഒരു കൂസലും ഉണ്ടായിരുന്നില്ല.

 

പ്രതിഭാഗം വക്കീല്‍: എത്ര വരെ പടിച്ചു നിങ്ങള്‍?

പ്രൊസീക്യൂഷന്‍ വിറ്റ്നെസ്സ് 01:          പ്രീഡിഗ്രീ വരെ

പ്ര.വ.: തോറ്റോ ജയിച്ചോ?

പ്രൊ.വി.01:     പരീക്ഷ ആവാന്‍ ആയപ്പോള്‍ കല്യാണം ആയി. അതുകൊണ്ടു പൂര്‍ത്തിയാക്കിയില്ല

പ്ര.വ.: ഒരു ചെറിയ ഉപദേശം.. ഞാന്‍ ചോദിക്കുന്ന മിക്ക ചോദ്യങ്ങള്‍ക്കും അതേ, എന്നോ അല്ല എന്നോ അറിയില്ല എന്നോ പറഞ്ഞാല്‍ മതി. (ഒന്നു പുഞ്ചിരിച്ച്) “പിന്നെ കേട്ടോ. സത്യം മാത്രമേ പറയാവൂ”

പ്രൊ.വി.01: സത്യമേ പറയൂ

“നിങ്ങള്‍ക്ക് എലിസബത് ഫിലിപ്പിനെ അറിയാമോ?”

“ആരാത്?”

“എലിസബത്ത് അക്ക, എന്ന എലിസബത്ത് ഫിലിപ്സ്”

“അറിയും”

“ആരാണവര്‍?”

“ഇടയന്തക്കര കള്ളുഷാപ്പില്‍ അടുക്കള നടത്തുന്നത് അവരാണ്”

“അവരോടു നിങ്ങള്‍ക്ക് എന്തെങ്കിലും പകയുണ്ടോ”

“എന്തിന്? അവര്‍ നല്ലവരാ”

“നിങ്ങളോടോ, നിങ്ങളുടെ ഭര്‍ത്താവിനോടോ, അവര്‍ക്ക് എന്തെങ്കിലും മുന്‍ വൈരാഗ്യം ഉണ്ടോ”

“ഇല്ല. ഏക്കത്തിന്‍റെ അസുഖമുള്ള ഓറെ മാധവേട്ടനാ പലപ്രാവശ്യം ഡോക്ടറുടെ അടുത്ത് കൊണ്ട് പോയത്… എന്തേ ഈ ചോദ്യങ്ങള്‍”

“oh! nothing. അവര്‍ സത്യം പറയുമ്പോള്‍ നിങ്ങള്‍ അത് മുന്‍ വൈരാഗ്യം കൊണ്ടാണ് എന്നു പറയരുതല്ലോ” (പെട്ടെന്ന് വിഷയം മാറ്റി) “നേരത്തെ നിങ്ങള്‍ പറഞ്ഞത്, കുറ്റവാളി എന്നു നിങ്ങള്‍ ആരോപിക്കുന്ന ഗോപാലന്‍, വാതില്‍ തള്ളി തുറന്നാണ് നിങ്ങളുടെ മുറിയില്‍ പ്രവേശിച്ചത് എന്നാണ് അല്ലേ?”

“അതേ.”

“അപ്പോള്‍ നിങ്ങളുടെ മുറി വാതില്‍ അടഞ്ഞാണു കിടന്നത്, അതെന്തേ ഇരുട്ടിന് മുമ്പെ മുറി വാതില്‍ അടച്ചത്?”

“മാധവേട്ടന്‍ അടച്ചതാണ്, ഞങ്ങള്‍ കൂടിയിരിക്കുമ്പോള്‍ വെറുതെ അമ്മയെ ബുദ്ധിമുട്ടികണ്ടായെന്ന് കരുതി”

“അപ്പോള്‍ ജനവാതിലുകളും അടച്ചിരുന്നു?”

“ഇല്ല”

“അതെങ്ങനെ”, (കുറച്ചു ജ്യാള്യതയോടെ) “ഒരു ഭാര്യയും ഭര്‍ത്താവും കതകടച്ചു ഇരിക്കുകയാണെങ്കില്‍, ജനവാതിലുകളും അടച്ചിരികില്ലേ?”

“ഇല്ല, ജനവാതില്‍ തുറന്നാണ് കിടന്നത്. വാളിന്മേല്‍ വെളിച്ചം തടയുന്നത് ഞാന്‍ ശരിക്കും ഓര്‍മിക്കുന്നുണ്ടു”

“പക്ഷേ,” (ഒരു ക്രൈം സീന്‍ ഫോട്ടോ തന്‍റെ മേശപ്പുറത്തുനിന്നു എടുത്ത്) “ഈ ക്രൈം സീന്‍ ഫോട്ടോയില്‍ ജനവാതിലുകള്‍ അടഞ്ഞാണല്ലോ കിടക്കുന്നതു?”

“ആള്‍ക്കാര്‍ കൂടിയപ്പോ ആരോ അടച്ചതാ ജനവാതില്‍. ഉള്ളിലെ മരിച്ചു കിടക്കുന്ന ആളെ ആരും കാണാതിരിക്കാന്‍”

“ഓ.. പക്ഷേ ഞാന്‍ ആ മുറിയില്‍ പരിശോധിക്കാന്‍ വന്നപ്പോള്‍ നല്ല ഇരുട്ടായിരുന്നു ആ മുറിയില്‍”

“അത് പുതിയ വീടിന്‍റെ ചുമര്‍ ജനവാതില്‍ മറച്ചത് കൊണ്ടാണു. അന്ന് പക്ഷേ ആ പുതിയ വീട് ചുമര്‍വരെയൊന്നും ഉയര്‍ന്നിരുന്നില്ല”

“അടഞ്ഞ ജനവാതിലുകള്‍ രണ്ട്! അതാണ് ഈ ക്രൈം സീന്‍ ചിത്രത്തില്‍. മുറിക്കുള്ളില്‍ അരണ്ട വെളിച്ചത്തില്‍ എങ്ങനെ കണ്ടു നിങ്ങള്‍ ഗോപാലനെ?”

“നല്ല വെളിച്ചം ഉണ്ടായിരുന്നു”

“എന്നിട്ടും എന്തുകൊണ്ടു ഗോപാലനെ മാത്രം നിങ്ങള്‍ തിരിച്ചറിഞ്ഞു?. മൂന്നുപേര്‍ കൂടെ ഉണ്ടായിരുന്നു ഗോപാലനോടപ്പം എന്നാണ് പ്രോസിക്യൂഷന്‍ കേസു..”

“ആ മൂന്നു പേരും ഈ പ്രതികള്‍ക്കിടയില്‍ ഇല്ല. എന്‍റെ മാധവേട്ടനെ കൊന്നവരില്‍ ഗോപാലന്‍ മാത്രമേ ഇവിടെ ഉള്ളൂ”

“ഓഹോ.. പക്ഷേ പോലീസ് പറയുന്നതു, നാല് പേര്‍ മുറിക്കുള്ളിലും, അഞ്ചു പേര്‍ പുറത്തുമായി നിന്നാണ് കൊല നടത്തിയത് എന്നാണ്”

“എനിക്കറിയില്ല. ഗോപാലനും കൂടിയാണ് മാധവേട്ടനെ കൊന്നത്. അയാളായിരുന്നു സംഘ തലവന്‍”

“കൊലയാളി സംഘം മുറിയില്‍ കയറി എത്ര സമയം കഴിഞ്ഞാണ് കൃത്യം കഴിഞ്ഞു പോയത്”

“എനിക്കറിയില്ല.. ഒരുപാട് സമയം കഴിഞ്ഞ പോലെ തോന്നി”

“ഒരുപാട് എന്ന്‍ പറഞ്ഞാല്‍ ഒരു മണിക്കൂര്‍, രണ്ടു മണിക്കൂര്‍ ….?”

“ഒരു യുഗം പോലെ തോന്നി”

(ഏതോ കോടതി ഡോക്യുമെന്‍റ് നോക്കി) “ഒരു യുഗം ഒന്നു എടുത്തില്ല. പോലീസ് സര്‍ജന്‍റെയും പോലീസിന്‍റെയും റിപോര്‍ട്ട് പ്രകാരം മാക്സിമം 10 മിനുറ്റാണു കൃത്യത്തിന്നു എടുത്തത്. അതില്‍ രണ്ടു മിനുറ്റ് പുറത്തുള്ള ബഹളം ഉണ്ടാക്കാന്‍. So, മുറിക്കുള്ളില്‍ കൊലയാളികള്‍ ഒരെട്ട് മിനുട്ടു എടുത്തിരിക്കും, അല്ലേ?”

“ആയിരിയ്ക്കും”

(വീണ്ടും വേറെ ഏതോ ഡോക്യുമെന്‍റ് നോക്കി) “പോലീസ് വന്നപ്പോള്‍ നിങ്ങളെ മ്പോധമില്ലാതെയാണ് കണ്ടത് എന്നു പറഞ്ഞു. ശരിയല്ലേ?”

“ആയിരിയ്ക്കും”

“എപ്പോഴാണ് നിങ്ങള്‍ക്ക് ബോധം പോയത്?”

“അറിയില്ല”

“നമ്മുക്ക് ഒന്നു ശ്രമിച്ചു നോക്കാം.” ( ഒരു ഡോക്യുമെന്‍റ് എടുത്തു വായിച്ചു, സമയമെടുത്ത്) എവിടെയാണ് മരിച്ചയാള്‍ക്കു ആദ്യം വെട്ടേറ്റത്?”

“മാധവേട്ടന്‍റെ കൈയിലാണെന്ന് തോന്നുന്നു”

(വളരെ സാവധാനം കൈയിലുള്ള ഡോക്യുമെന്‍റ് വായിച്ചു) “Incised wound of 7x 8 cms obliquely placed over right lower chest lateral side. ഇതായിരിക്കുമോ ആദ്യത്തെ വെട്ട്?” (ഒന്നു നിറുത്തി, pw01 നെ നോക്കി) “Fracture of 5th and 6th ribs and incised wound over supero lateral aspect of liver and penetrating to thoracic cavity and injuring the posterior surface or ventricular wall 2.5cm long. അല്ലേ?”

“അറിയില്ല”

“സര്‍ജന്‍ പറയുന്നതു 34 വെട്ടുകള്‍ ഉണ്ടായിരുന്നു എന്നാണ്. എത്രാമത്തെ വെട്ട് കണ്ടപ്പോഴാണ് നിങ്ങള്‍ക്ക് മ്പോധം പോയത്?”

(വിയര്‍ത്ത് തളര്‍ന്ന്) “അറിയില്ല”

“രണ്ടാമത്തെ മൂന്നാമത്തെ? നാലാമത്തെ?”

“ആയിരിയ്ക്കും”

“മൂന്നാമത്തെ വെട്ടിനെന്ന് നമ്മള്‍ക്കു പറയാം, അല്ലേ?” (ഉത്തരത്തിന് കാത്തു നില്‍കാത്തെ) “8 മിനുട്ടാണ് ആകെ സമയം. മൂന്നു വെട്ടുകള്‍ക്ക് നമ്മള്‍ക്കു ഒരു മിനിട്ടു നല്കാം. May be രണ്ടു മിനിട്ടു, അല്ലേ?”

“അറിയില്ല”

“ഒരു മിനിട്ടു സമയമാണ് നിങ്ങള്‍ ഇതെല്ലാം സ്വബോധത്തോടെ കണ്ടത് എന്നു പറഞ്ഞാല്‍ ശരിയല്ലേ?”

“ആണോ, ഞാന്‍ സമയം നോക്കിയിട്ടില്ല”

“ഇല്ല. യുഗങ്ങള്‍ അളക്കാനുള്ള ക്ലോക്കൊന്നും നമ്മള്‍ക്കില്ലല്ലോ..”

(സര്‍ക്കാര്‍ വക്കീല്‍ തടസ്സവാദവുമായി എഴുന്നേക്കവേ, പ്രതിഭാഗം വക്കീല്‍ തല ചെരിച്ചു ക്ഷമ ചോദിച്ചു തുടര്‍ന്നു)

(സ്വരം മാറ്റി, നയത്തില്‍): “എന്തായിരുന്നു നിങ്ങളുടെ മനസികാവസ്ഥ അപ്പോള്‍, ആ ഒരു മിനുറ്റില്‍ ഇതയും ക്രൂരമായ സംഭവം കാണുമ്പോള്‍?”

(സ്വരം ഉയര്‍ത്തി, കിതച്ചു) “എന്തായിരിക്കും നിങ്ങളുടെ മനസികാവസ്ഥ, നിങ്ങളുടെ ഭാര്യയെ ഒരു കൂട്ടം തെമ്മാടികള്‍ കുത്തി കൊല്ലുന്നത് കാണുമ്പോള്‍?”

(പുഞ്ചിരിച്ച്) “നല്ല ചോദ്യം. ഞാന്‍ ഉത്തരം പറയാം. ഞാന്‍ അലറി കരയും. നിലത്തിരിന്നു, തല കാല്‍കള്‍ക്കിടയില്‍ തിരുകി, കണ്ണിറുക്കിയടച്ചു , കൈ രണ്ടും കൊണ്ട് എന്തോ അഃന്തപ്രേരണയില്‍ തല മറച്ച് ആത്മരക്ഷാര്‍ത്തം അലറി കരയും. Acute stress response. ഇതല്ലേ നിങ്ങളും ചെയ്തത്?”

“അല്ല.”

“സ്വന്തം ഭര്‍ത്താവിനെ കൊല്ലുന്നത് നിങ്ങള്‍ കണ്‍ തുറന്നു കണ്ടു?.. അവിശ്വസനീയം….”

“അല്ല. ഞാന്‍ ഗോപാലന്‍ മാധവേട്ടനെ കൊല്ലുന്നത് കണ്ടു. അത് സത്യം.”

“ഒരു മിനിട്ടിന്‍റെ ദൈര്‍ഘ്യം… ഒരു മൂലക്കു ചവിട്ടി തെറിക്കപ്പെട്ടു, അന്തം വിട്ടിരിക്കുന്ന നിങ്ങള്‍.., yes, ആരൊക്കെയോ നിങ്ങളുടെ ഭര്‍ത്താവിനെ കൊല്ലുന്നത് നിങ്ങള്‍ കണ്ടു. അത് ശരിയാണ്. നിങ്ങള്‍ക്കാണെങ്കില്‍ ഒരാളെയേ ഓര്‍ക്കാന്‍ കഴിയുന്നുളൂ..അല്ലേ?”

“അല്ല. ഗോപാലന്‍ അവിടെ ഇല്ലെങ്കില്‍, പിന്നെങ്ങനെ അയാളുടെ തോര്‍ത്ത് പോലീസിന് എന്‍റെ വീട്ടില്‍ നിന്നു കിട്ടി?”

“ഓ തോര്‍ത്ത്..” (താളം മാറ്റി). “എന്താണീ DNA?”

“നമ്മുടെ ശരീരത്തിലെ എല്ലാകാര്യവും തീരുമാനിക്കുന്ന തന്‍മാത്ര”

“ആ.. very good..നമ്മുടെ കുറ്റാന്വേഷണ രസതന്ത്രഞര്‍ നല്കിയ റിപ്പോര്‍ട്ടില്‍, ആ തോര്‍ത്തില്‍ നിങ്ങളുടെയും മരിച്ചയാളുടെയും dnaയെ ഉള്ളൂ. ഗോപാലന്‍റേതാണ് തോര്‍ത്തെങ്കില്‍ അയാളുടെ dnaയും കാണേണ്ടേ?”

“അറിയില്ല. എന്‍റെ വായില്‍ അയാള്‍ ആ തോര്‍ത്ത് തിരികിയിരുന്നു. പിന്നെ അത് മാറ്റിയപ്പോള്‍ മാധവേട്ടന്‍റെ രക്തം പുരണ്ടതാവാം”

“എന്നാലും ആ തോര്‍ത്തില്‍ എവിടെങ്കിലും ഗോപാലന്‍റെ ഡി‌എന്‍‌എ കാണേണ്ടെ?”

“പോലീസ് നല്ലോണം നോക്കീട്ടു ഉണ്ടാവില്ല”

“ആഹാ.. പ്രീഡിഗ്രീ തൊറ്റിട്ടും, ഫോറെന്സികില്‍ phd എടുത്തു അല്ലേ?”

(സര്‍ക്കാര്‍ വക്കീല്‍): Your Honor? The defense is badgering the witness

(കോടതി): Mr. Defense lawyer. Please ask questions, don’t make statements

(പ്രതിഭാഗം വക്കീല്‍): Sorry Your Honor. I have no more questions for this witness. Thank you very much.

 

കൂട്ടില്‍നിന്നു ഇറങ്ങുമ്പോള്‍ രേവതിക്ക് ഒരു വല്ലാത്ത മരവിപ്പായിരുന്നു. കോടതിയില്‍ എല്ലാവരുംതന്നെ ഒരു കള്ളിയെ എന്നപോലെയാണ് തന്നെ നോക്കുന്നത് എന്നവള്‍ക്ക് തോന്നി. വീട്ടിലെത്തി, മാധവേട്ടന്‍റെ അരികില്‍ച്ചെന്നു ഏങ്ങി ഏങ്ങി കരഞ്ഞപ്പോഴേ അവള്‍ക്കു സ്വല്‍പ്പമെങ്കിലും ആശ്വാസം ആയുള്ളൂ.

തുടക്കത്തില്‍, വക്കീല്‍ എന്തിനാണ് എലിസബത്ത് അക്കയെ പറ്റി ചോദിച്ചതു എന്നു രേവതിക്ക് മനസ്സിലായത് പിറ്റെന്നു അക്ക പ്രതി ഭാഗത്തിനായ് ഹാജരായപ്പോളാണ്. കൃത്യം നടന്ന സമയത്ത് ഗോപാലന്‍ തന്‍റെ കള്ളു ഷാപ്പിലുണ്ടായിരിന്നു എന്നും വളരെ വൈകി രാത്രിയായപ്പോഴാണ് അയാള്‍ ഷാപ്പ് വിട്ടതെന്നും എലിസബത്ത്അക്ക മൊഴി നല്കി. ഇത്ര കൃത്യമായെങ്ങനെ ഇത് ഓര്‍മ്മിക്കുന്നൂ എന്നു അത്ഭുതം നടിച്ചു പ്രതി ഭാഗം വക്കീല്‍ ചോദിച്ചപ്പോള്‍, അന്ന് ഗോപാലന്‍ ഭാസ്കരനുമായി ആ സമയത്ത് തല്ലുണ്ടാകിയതും, തന്‍റെ പത്തു കള്ളുകുപ്പികള്‍ അങ്ങനെ പൊട്ടിച്ചതും, അതിനെപ്പറ്റി പ്രാകുമ്പൊഴാണ്, ഇല്ലിപറബിലെ മരണ വിവരം ഷാപ്പില്‍ വരുന്നവര്‍ പറഞ്ഞു താന്‍ അറിഞ്ഞതെന്ന് എന്നും അവര്‍ പറഞ്ഞു.

രേവതിക്ക് ശരിക്കും ഇത് വിശ്വസ്സികാനായില്ല. അക്ക അങ്ങനെ കളവൊന്നും പറയില്ല. അതും മാധവേട്ടന്‍റെ കേസ്സില്‍. അന്ന് കോടതിവിട്ടപ്പോള്‍, പുറത്തു അക്കയെ കണ്ടിരിന്നു. തന്നെ കണ്ടതും ഒരു കള്ളിയെ പോലെ രേവതിയെ ഒഴിവാക്കാന്‍ എന്നോണം അക്ക ഓടി ഒരു ഓട്ടോറിക്ഷയില്‍ കയറി കളഞ്ഞു. രേവതി ഉച്ചത്തില്‍ വിളിച്ചു “ അക്കാ”. തന്‍റെ ഒച്ച കേട്ടു തിരിഞ്ഞു നോക്കിയ അക്കയെ നോക്കി, രേവതി കാര്‍ക്കിച്ചു തുപ്പി: “ നീ നശിച്ചു പോ”.

 

ബഹുമനപ്പെട്ട ജഡ്ജി തന്‍റെ വിധിന്യായം വായന ഒന്നു നിര്‍ത്തി, തന്‍റെ കൂജയില്‍ നിന്നു കുറച്ചു വെള്ളം പ്ലാസ്റ്റിക് ഗ്ലാസ്സിലെക്കൊഴിച്ച്, അതുകൊണ്ടു മെല്ലെ ഒന്നു ചിറി നനച്ചു. പിന്നെ അദ്ദേഹം മരണകാരണം എന്താണെന്നതിലേക്ക് ശ്രദ്ധ തിരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ 34 വെട്ടുകളും വിശദമായി വായിച്ചശേഷം, മരണ കാരണം വാളും, ഇരുമ്പു വടിയും കൊണ്ടുള്ള ആക്രമണത്തില്‍ നിന്നാണെന്ന് വിധി എഴുതി. അതിനുശേഷം തനിക്ക് ലഭ്യമാകിയ എല്ലാ തെളിവുകളെയും (സാക്ഷികള്‍, രേഖകള്‍, സാധനങ്ങള്‍) അനുകൂലപ്രതികൂല പ്രമാണത്തില്‍ യുക്തിവിചാരം ചെയ്യാന്‍ തുടങ്ങി.

 

നാലുമാസം എടുത്തു കോടതിക്ക് ഈ അപഗ്രഥനത്തിന്. നാലുമാസം മുന്‍പാണ് സര്‍ക്കാര്‍ഭാഗവും പ്രതിഭാഗവും തങ്ങളുടെ വാദമുഖങ്ങളുടെ സംഷിപ്ത രൂപം കോടതിക്ക് മുന്നില്‍ അവതരിപ്പിച്ചത്. കേസ്സിന്‍റെ എഫ്‌ഐ‌ആര്‍ തന്നെ നിലനില്‍ക്കാത്തതാണെന്ന് പറഞ്ഞ പ്രതി ഭാഗം വക്കീല്‍, ഒന്നാം എഫ്‌ഐ‌ആര്‍ ഇല്‍ ഉണ്ടായിരുന്ന ചില പ്രതികള്‍ കോടതിക്ക് സമര്‍പ്പിച്ച എഫ്‌ഐ‌ആര്‍ നിന്നു ഒഴിവാക്കപ്പെട്ട കാര്യം കോടതിയെ ഓര്‍മ്മപ്പെടുത്തി. എഫ്‌ഐ‌ആര്‍ സമര്‍പ്പിക്കാന്‍ വന്ന കാലതാമസം സര്‍ക്കാര്‍ വക്കീലിന് വിശദീകരിക്കാനാവാത്തത് തന്നെ, പലരോടും ആലോചിച്ചും, പലരുടെയും സ്വാധീനത്തിലുമാണ് അതുണ്ടാകിയത് എന്നതിന് തെളിവാണെന്നും, ആയതിനാല്‍ ആ എഫ്‌ഐ‌ആര്‍  തന്നെ തള്ളികളയണം എന്നു സതീഷ്ചന്ദ്ര കോടതിയോട് അപേക്ഷിച്ചു. PW01 പറഞ്ഞത്, വെട്ടിയ വാളിന്‍റെ പിടി മുറിഞ്ഞിരുന്നു എന്നാണ്. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയ വാളിന്‍റെ പിടിക്കു ഒരു തേയ്മാനവും ഇല്ലെന്നു നാം കണ്ടതാണ്. മാത്രമല്ല, 34 വെട്ടുകളും ഹാജരാക്കിയ ആയുധങ്ങളും തമ്മില്‍ പരസ്പരം വിശ്വസനീയമായ രീതിയില്‍ ബന്ധിപ്പിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല എന്നും, ആയുധങ്ങളുടെ കണ്ടെത്തല്‍ തന്നെ എവിഡെന്‍സ് ആക്ട് സെക്ഷന്‍ 27നു വിരുദ്ധമാണെന്നും  പ്രതിഭാഗം വാദിച്ചു.

“Now Let us consider the only eye witness in this case, namely Revathi Madhavan, widow of the victim”, സതീഷ്ചന്ദ്ര തുടര്‍ന്നു. ഒന്നാമതായി, ദൃക്സാക്ഷിയുടെ മൊഴി കേസ്സിന്‍റെ മറ്റ് തെളിവുകളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നു നാം പരിശോധിക്കണം എന്നു പറഞ്ഞ പ്രതിഭാഗം വക്കീല്‍, സാക്ഷി വിവരിച്ച ആയുധങ്ങളോ, തോര്‍ത്തോ ഒന്നും തന്നെ, ഈ കോടതിയില്‍ സമര്‍പ്പിപ്പിച്ച തൊണ്ടി സാമഗ്രികളുമായി  ഒട്ടും തന്നെ യോജിക്കുന്നില്ല എന്ന സത്യം കോടതിയെ ഓര്‍മ്മിപ്പിച്ചു. മാത്രമല്ല, പോലീസ് നാലു പേരെ കൃത്യം നടന്ന മുറിയില്‍ പ്രതിഷ്ടികുമ്പോള്‍, വെറും ഒരാളെ മാത്രമാണു സാക്ഷി തിരിച്ചറിഞ്ഞത്. ഒന്നാം പ്രതി ഗോപാലനെ സാക്ഷിക്ക്, സംഭവത്തിന് മുന്‍പ് പരിചയമുള്ളതായി പ്രോസ്യൂക്യൂഷനോ സാക്ഷിയോ പറയുന്നില്ല. മറ്റുള്ളവരെ ഒന്നും തന്നെ തിരിച്ചറിയാതിരികെ, പിന്നെങ്ങനെ, വെറും ഒന്നോ രണ്ടോ മിനിട്ട് കണ്ട പ്രതിയെ സാക്ഷിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞത്?

ഇതൊന്നും കൂടാതെ ദൃക്സാക്ഷി വിവരണത്തിന്‍റെ വിശ്വാസ്യതയെ പറ്റി അമേരിക്കയിലും മറ്റും നടക്കുന്ന ഗാഢ ഗവേഷണങ്ങളിലേക്ക് ബഹുമാനപ്പെട്ട കോടതിയുടെ ശ്രദ്ധ ഉണ്ടാവണമെന്ന് പ്രതിഭാഗം അപേക്ഷിച്ചു. ഹുഗോ മണ്‍സ്റ്റര്‍ബെര്‍ഗിന്‍റെ 1935ഇല്‍ എഴുതിയ പ്രശസ്തമായ പുസ്തകം മുതല്‍ ആധുനിക കാലത്ത് എലിസബെത്ത് ലോഫ്ടസ്സ് അടക്കം നടത്തിയ ഗവേഷണ പരീക്ഷണനിഗമനങ്ങളും വരെയുള്ള കുറ്റന്വേഷണ മനശാസ്ത്രത്തിലെ അടിസ്ഥാന രേഖകള്‍ പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു. ദൃക്സാക്ഷി വിവരണത്തിന്‍റെ വിശ്വാസ്യത ഇരുപത്തൊന്നോളം മാനസിക, സാമൂഹ്യ, ഭൌതിക സാഹചര്യ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നൂ എന്നു വാദിച്ച സതീഷ്ചന്ദ്ര, താന്‍ ഹാജരാകിയ, ഹൈദ്രാബാദിലെ സെന്‍ട്രല്‍ കുറ്റാന്വേഷണ ഗവേഷണ സ്ഥാപനത്തിന്‍റെ മുന്‍ ഡിറക്ടറുടെ വിശദമായ മൊഴിയിലേക്ക് കോടതിയുടെ ശ്രദ്ധ ക്ഷണിച്ചു. കൃത്യം കാണാന്‍ സാക്ഷിക്കു ലഭിക്കുന്ന സമയദൈര്‍ഘ്യം, സംഭവത്തിന്‍റെ ഭീബല്‍സത, അത് സാക്ഷിയില്‍ ഉണ്ടാക്കുന്ന മനസികഘാതം, ബോംബിന്‍റെയും മറ്റും കാതടപ്പികുന്ന ശബ്ദവും പൊടി പടലങ്ങളും, പ്രകാശത്തിന്‍റെ ലഭ്യത, പിന്നീട് മീഡിയായില്‍ ഉണ്ടായ  അവാസ്ത പ്രചാരങ്ങള്‍ സാക്ഷിയില്‍ ഉണ്ടാക്കുന്ന ഓര്‍മ്മയുടെ പുനരാവിഷ്കാര സാധ്യതകള്‍, പോലീസിന്‍റെ ചോദ്യം ചെയ്യല്‍ രീതികളിലെ അശാസ്ത്രീയത, അവരുടെ അസ്ഥാനത്തുള്ള അത്യുല്‍സാഹം മുതലായ മനശാത്ര, സാമൂഹ്യ ഘടകങ്ങള്‍, സ്വന്തം ഭര്‍ത്താവിനെ കൊടും ക്രൂരമായി കൊല്ലുന്നത് കാണാന്‍ വിധിക്കപ്പെട്ട ഒരു യുവതിയുടെ ഓര്‍മ്മകളെ കലുഷിതമാകുമെന്നും, ആ കലുഷിത മനസ്സിന്‍റെ ഓര്‍മ്മകള്‍ കളങ്കപ്പെട്ടതാണെന്നുമുള്ള വിദഗ്ധമൊഴി ഈ കേസ്സിലെ ദൃക്സാഷിയുടെ മൊഴിയുടെ വിശ്വാസ്യത പരിശോധിക്കുമ്പോള്‍ കോടതി കാര്യമായി പരിഗണിക്കണം എന്നു പ്രതിഭാഗം കോടതിയോട് താണപേക്ഷിച്ചു.

 

“അവസാനമായി, യുവര്‍ ഹോണര്‍, അമേരിക്കയിലെ അതി പ്രസിദ്ധമായ innocent Projectഇന് ഈ കാര്യത്തില്‍ പറയാനുള്ളത് ഉദ്ധരിക്കാന്‍ ഞാന്‍ കോടതിയുടെ അനുവാദം ചോദിക്കുന്നു. അന്യായമായി ജയിലടക്കപ്പെട്ട ഒരുപാട് നിരപരാധികളെ DNA തെളിവുകളിലൂടെ രക്ഷിച്ച Innocent Project, ദൃക്സാക്ഷി വിവരണത്തിന്‍റെ വിശ്വാസ്യതയെ പറ്റി പറയുന്നതു ഇതാണ് “While eyewitness testimony can be persuasive evidence before a judge or jury, 30 years of strong social science research has proven that eyewitness identification is often unreliable. Eyewitness misidentification is the single greatest cause of wrongful convictions nationwide, playing a role in 72% of convictions overturned through DNA testing.” ദൃക്സാഷി വിവരണത്തെ ജൂറികള്‍ അപ്പാടെ വിശ്വസിച്ചതിനാല്‍ ജയിലില്‍ അടക്കപ്പെട്ട അമേരിക്കയിലെ നിരപരാധികളുടെ വിധി ദുരന്തങ്ങള്‍ ഈ കോടതി, ഇവിടെ, ഈ മണ്ണില്‍, അനുവദിക്കരുതെന്നെ എനിക്കു താഴ്മയോടെ പറയാനുള്ളൂ”

 

ബഹുമാനപ്പെട്ട ജഡ്ജി തന്‍റെ വിധിന്യായത്തിന്‍റെ അവസാന ഭാഗത്തേക്ക് കടന്നു. FIRലെ തിരുത്തലുകളും, ആയുധങ്ങളെ പറ്റിയുള്ള പരസ്പര വിരുദ്ധമായ സാക്ഷി മൊഴികളും, വീടിന് പുറത്തു അക്രമം കാട്ടിയ പ്രതികളെ സാക്ഷികള്‍ക്ക് വ്യക്തമായി തിരിച്ചറിയാന്‍ പറ്റാത്തതും പ്രോസിക്ക്യൂഷന്‍ കേസിനെ അബലമാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഓരോ സാക്ഷി മൊഴികളേയും ഇഴ കീറി പരിശോധിക്കുന്നതിന്‍റെ ഭാഗമായി, ഒന്നാം സാക്ഷി രേവതിയുടെ മൊഴിയും കോടതി അഗാധമായി പരിശോധിച്ചു. സാക്ഷിക്ക് നാലുപേരില്‍ ഒരാളെ മാത്രമേ തിരിച്ചറിയാന്‍ കഴിഞ്ഞൂ എന്നും, അതേസമയം ഒന്നാം പ്രതിക്ക് മറ്റു രണ്ടു സാക്ഷികള്‍ നല്കിയ “അലബൈ” നിലനില്‍ക്കുന്നത് അല്ല എന്നു തെളിയിക്കാന്‍ പ്രോസ്യൂക്യൂഷന് കഴിഞ്ഞില്ല എന്നും കോടതി കണ്ടെത്തി. ഒന്നാം സാക്ഷി കളവു പറയുന്നു എന്നല്ല ഇതിന്‍റെ അര്‍ത്ഥം. എന്നാല്‍ കുറ്റാന്വേഷണ മനശാസ്ത്രതെളിവുകള്‍ വച്ച് ഇത് ഓര്‍മ്മയുടെ തെറ്റായ പുനരാവിഷ്കാരമോ, misinformation effect ഓ, attribution error ഓ ആകാനാണ് സാധ്യത എന്നു കോടതിയില്‍ മൊഴി നല്‍കിയ കുറ്റാന്വേഷണ വിദഗ്ദരുടെ മൊഴിയോട് യോജിക്കേണ്ടിവന്നിരിക്കുന്നു എന്നു കോടതി വ്യക്തമാക്കി.

 

“….പ്രൊസീക്യൂഷന് പ്രതികള്‍ക്കെതിരെ ആരോപിച്ച കുറ്റകൃത്യങ്ങള്‍ യുക്തിസഹമായ സംശയത്തിനപ്പുറത്തേക്ക് തെളിയിക്കാന്‍ സാധിച്ചിട്ടില്ല. ആയതിനാല്‍ A01 മുതല്‍ A09 വരെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കാന്‍ ഈ കോടതി ഉത്തരവിടുന്നു. മറ്റു കേസുകള്‍ ഇല്ലെങ്കില്‍ അവരെ ജയില്‍ വിമുക്തരാക്കാനും ഈ കോടതി ഉത്തരവിടുന്നു..”

കോടതി നിശബ്ദമായി. സന്ദര്‍ശക ഗാലറിയില്‍ ഇരിക്കുന്ന രേവതിയെ അനുഭാവ പൂര്‍വം ഒന്നു നോക്കി ബഹുമാനപ്പെട്ട ജഡ്ജി സാവധാനം എഴുന്നേറ്റു തന്‍റെ ചേംബറിലേക്ക് പോയി. ഗോപാലന്‍റെ പാര്‍ട്ടിക്കാര്‍ സന്തോഷം കടിച്ചുപിടിച്ചു, രേവതിയുടെ കണ്ണുകളെ സ്വയം അവഗണിച്ചു, കോടതിക്ക് പുറത്തേക്ക് വേഗം ഓടി. മാധവേട്ടന്‍റെ പാര്‍ട്ടിക്കാര്‍ വിധി തീരും മുന്‍പെ തന്നെ പുറത്തിറങ്ങിയിരുന്നു.

 

രേവതി കാത്തിരുന്നു, കോടതിമുറി വിജനമാകും വരെ. സാവധാനം എഴുന്നേറ്റു അവള്‍ പുറത്തേക്ക് ഇറങ്ങി. “അച്ഛനെ കൊന്നവര്‍ക്ക് ജഡ്ജി അങ്കിള്‍ നല്ല ചുട്ട അടികൊടുത്തോ..?” എന്നു പലപ്രാവശ്യം ചോദിക്കുന്ന അമ്മുവിനെ ഒന്നു പിടിച്ച് വലിച്ചു, “മിണ്ടാതിരി, വേഗം വാ” എന്നു പറഞ്ഞു, തന്നെ ആശ്വസിപ്പിക്കാനടുത്ത് വരുന്ന പ്രോസ്യൂക്യൂട്ടരെ ഒഴിവാക്കി, തൊപ്പി കൈയ്യില്‍പിടിച്ചു ജ്യാളതയോടെ തന്നെ നോക്കുന്ന എസ്പിയെ നോക്കാതെ, രേവതിയും അമ്മുവും ഇടയന്തകരയിലേക്കുള്ള ബസ് സ്റ്റോപ്പിലേക്കു ഓടി. മാധവേട്ടനോടു ചോദിക്കണം. എന്തിനാണ് തനിക്ക് ആശ തന്നത് എന്നു. ഒരു പക്ഷേ മാധവേട്ടനറിയമായിരിക്കണം ഈ വിധിയുടെ ശരിക്കുമുള്ള അര്‍ത്ഥം എന്തെന്ന്.

(തുടരും…..)

കീഴന്തൂര്‍ തിറ മഹോത്സവം

കീഴന്തൂര്‍ തിറ മഹോത്സവം

ഫെബ്രവരി 15 to 16 2015
Photo Courtesy : Abhin Manoharan

തിരുവായുധം കടഞ്ഞിരിക്കുന്നു. ഇടയാന്തൂര്‍ കാവില്‍ ഒറ്റ കവുങ്ങില്‍ കടഞ്ഞ മരത്തില്‍ തെയ്യ കൊടിയുയര്‍ന്നിരിക്കുന്നു. പെരുമരം ചെംബട്ടുടുത്തു, ചുറ്റിലും എണ്ണ വിളക്കിന്‍റെ കണ്ണുകള്‍ തുറന്നു വച്ചു. ഇന്നലത്തെ വെള്ളാട്ടത്തിന്ന്‍ കൊളുത്തിയ ചൂട്ടുകള്‍ കത്തിയമര്‍ന്നതിന്‍റെ ചാരം കാവിലെങ്ങും ഉണ്ട്.

Kizanthur_vellattam
Vellattam…..

 

ഗുളികന്‍ തിറ കലശമാടി, ഉരിയാടല്‍ തുടങ്ങി കഴിഞ്ഞു.

Gulikan
Gulikante Mudiyettam

 

 

by Abhin Manoharna
Gulikan,,,,

ഘോരഘഠാകര്‍ണ്ണന്‍ അരിഞ്ഞ കാല്‍കള്‍
നിന്നെ നായാടാന്‍ ഞാന്‍ വീണ്ടെടുത്തു.
കാളി പൊട്ടിച്ച എന്‍റെ കണ്‍കള്‍
നിന്നെ തേടി തകര്‍ക്കാന്‍ കണ്‍ മിഴിച്ചു.

Ghatakarnnan-maar
Ghatakarnnan-maar

A Pre-Publication Review by Sajee Rayaroth

ഗിരീഷിന്റെ ഈ സമാഹാരത്തിലെ മൂന്നു കഥകളും ഞാൻ വായിച്ചു. പ്രസിദ്ധീകരണത്തിന് മുന്പേ ഒരു വായനക്കാരന്റെ അഭിപ്രായത്തിനു വേണ്ടി അയച്ചു തന്നതായിരുന്നു അത്.
‘ഇതര ഭാഷയിലെ പ്രണയലേഖനങ്ങൾ’ എന്ന കഥ നടക്കുന്നത് രണ്ടു ദേശങ്ങളിൽ രണ്ടു കാലഘട്ടങ്ങളിൽ ആണ്. ഒരു ക്യാമ്പസിന്റെ പ്രണയാതുരമായ ഓർമ്മപ്പെടുത്തലുകളിലേക്ക് പിന്നെ ചില ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് ഈ കഥ നമ്മെ കൂട്ടികൊണ്ട് പോവുന്നു. നമുക്ക് പരിചിതമായ ഒരു ക്യാമ്പസ്‌ കാലഘട്ടം, അതിൽ ചിരപരിചിതരെന്നു തോന്നിക്കുന്ന ചില കഥാപാത്രങ്ങൾ. എല്ലാ ക്യാമ്പസ് കഥയിലും ഉണ്ടാവുന്ന പ്രണയം ഇവിടെ വിഷയമാണ്, പക്ഷെ അത് വികസിക്കുന്നത് ഒരു ഫ്ലാഷ്ബാക്കിലൂടെയാണ്. പ്രണയം ഇവിടെ ഒരു ഉപാധി മാത്രമാണ് ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് രണ്ടു കാലങ്ങളുടെ, രണ്ടു വ്യക്തികളുടെ കഥ പറയാൻ പ്രണയം എന്ന ‘മഞ്ഞുപോലെ നേർത്ത’ വികാരത്തെ അതിന്റെ എല്ലാ നൈർമ്മല്യതയോടെയും കൂടെ അവതരിപ്പിച്ചിരിക്കുന്നു. പണ്ടെന്നോ കുറിച്ചിട്ട ചില വരികൾ ഓർത്തുപോയി:
“പതിവുസായാഹ്നങ്ങളിൽ
ഞാനും അവളും നടക്കാനിറങ്ങി,
ഞാനവൾക്ക് മഞ്ഞുപോലെ നേർത്തതാം
വാക്കുകൾ കൊറിക്കാൻ കൊടുത്തു,
അവളെനിക്ക്‌ വേദനയുടെ
ഒരു കമ്പളം നെയ്തുതന്നു.”

ഈ കഥയ്ക്ക് ഒരു ജീവനുണ്ട്, പക്ഷെ വളരെ ഹ്രസ്വമായ ഒരു പര്യവസാനം. ഇതര ഭാഷയിലെ പ്രണയലേഖനങ്ങളിൽ പ്രതിപാദിക്കുന്ന പ്രണയലേഖനങ്ങളുടെ വിന്യാസം ഒരു ഭാഷയിൽ മാത്രം ഒതുങ്ങിപോയോ എന്ന് തോന്നി. ഈ കഥയെ ഒന്ന് കൂടെ വിപുലീകരിക്കാമായിരുന്നു, പ്രത്യേകിച്ച് പര്യവസാനം എന്തായിരിക്കുമെന്ന് ഊഹിക്കാൻ കഴിയുന്ന രീതിയിലായോ കഥാഗതി എന്ന് ഒരു സംശയം. ഇതിവൃത്തത്തിന് പുതുമയും ആഖ്യാന രീതിയിൽ അല്പം ഒന്ന് ക്യാരെക്റ്റെരൈസഷനിലും ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരു പ്രണയത്തിന്റെ മികച്ച പൊർറ്റ്രെയൽ ആവുമായിരുന്നു ഈ കഥ.
രണ്ടാമത്തെ കഥയായ ‘വസൂരിമാല തന്പുരാട്ടി’ പേര് സൂചിപ്പിക്കുന്നപോലെ തെയ്യങ്ങളുടെ പശ്ചാത്തലത്തിൽ രൂപപ്പെടുത്തിയതും എന്നാൽ ചില വിശ്വാസങ്ങളുടെ, ആചാരങ്ങളുടെ നേർക്കാഴ്ചയായി ഒരു മിത്തിന്റെ കഥ പറയുന്നു. ദൈവത്തെയും മനുഷ്യനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാണ് തെയ്യങ്ങൾ. ഒന്പത് മാസം ജാതിവർണ്ണത്തിന്റെ ഇരകളായവർ മൂന്നു മാസക്കാലം ദൈവങ്ങളാകുന്നു. കഥയിൽ ഇഴപിരിയുന്ന മിത്തും യാഥാർത്ഥ്യവും വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
രസകരമായ കുട്ടിക്കാലത്തിന്റെ കുസൃതികളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ക്രാഫ്ടിങ്ങിൽ ഒന്നുകൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ കഥ കുറച്ചു കൂടെ നന്നാവുമായിരുന്നു എന്ന് തോന്നി. ചില കഥാപാത്രങ്ങളുടെ വിന്യാസവും അദ്ധ്യായങ്ങളുടെ കൻസ്റ്റ്രെക്ഷനും കഥാന്ത്യവും അല്പംകൂടെ ഒന്നു മാറ്റിയിരുന്നെങ്കിൽ കൂടുതൽ നന്നാവുമായിരുന്നു.
തീക്ഷ്ണവും സമകാലികപ്രസക്തിയുമുള്ള ഒരു പ്രമേയം വളരെ മനോഹരമായി വരച്ചുകാട്ടുന്ന കഥയാണ്‌ ‘കൂട്ടുപ്രതികൾ’. രാഷ്ട്രീയകൊലപാതകങ്ങൾ എത്രയോ കുടുംബങ്ങളുടെ തകർച്ചക്ക് വഴിവെച്ചിട്ടുണ്ട്, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ. പ്രതികളാരെന്നു വളരെ വ്യക്തമാണെങ്കിലും ആരും ശിക്ഷിക്കപ്പെടുന്നില്ല. ഈ കഥയിലൂടെ കടന്നുപോവുമ്പോൾ വളരെ സൂക്ഷ്മമായി അച്ചടക്കത്തോടെ പ്രമേയം കൈകാര്യം ചെയ്തിരിക്കുന്നു. പുനർജ്ജന്മം എന്ന ഫാന്റസിയെ പ്രതികാരത്തിന്റെ ഉപാദിയായി ഉപയോഗിച്ചതും, പാപത്തിന്റെ അവസാനം മറ്റൊരു പാപമാണെങ്കിലും ചിലര്ക്ക് പുണ്യത്തിന്റെ സംതൃപ്തിയുണ്ടാകുമെന്നും ഈ കഥയിലൂടെ വരച്ചുകാട്ടുന്നു. ഈ കഥ ആഖ്യാനരീതിയിൽ വളരെ detailed ആണ്. കഥയുടെ ഗതി predictive ആണെങ്കിലും അതിന്റെ അന്ത്യം ആസുരതയില്ലാതെ ഒരു ശാന്തതയിലേക്ക് കഥയെ നയിക്കുന്നു. അവസാന paragraph കുറച്ചുകൂടെ ഇമ്പാക്ടുള്ളതാക്കാമായിരുന്നു എന്ന് തോന്നി

Published in Amazon Review

ഇതര ഭാഷയിലെ പ്രണയ ലേഖനങ്ങള്‍ : മലയാളം കഥകള്‍ – Available Now

മഞ്ഞുതുള്ളിയുടെ പ്രണയ മാധുര്യവും, നിഷ്കളങ്കമായ പ്രതികാരവും, രാഷ്ട്രീയ കൊലപാതകങ്ങളോടുള്ള പ്രതിരോധവും പ്രതിബിംബിക്കുന്ന മലയാള മണമുള്ള കഥകള്‍.

ഉള്ളടക്കം ( മൂന്നു കഥകള്‍ )

വസൂരിമാല തബുരാട്ടി
ഇതര ഭാഷയിലെ പ്രണയലേഖനങ്ങള്‍
കൂട്ടുപ്രതികള്‍

eBay
Buy from eBay

Publication Date:Nov 09 2014
ISBN/EAN13:1503171418 / 9781503171411
Page Count:74
Binding Type:US Trade Paper
Trim Size:6″ x 9″
Language:Malayalam
Color:Black and White
Related Categories:Fiction / Short Stories

 

കഥകള്‍

വസ്സൂരിമാല തബുരാട്ടി (Read an excerpt from the story Vasoorimala Tamburatti)

ഇതര ഭാഷകളിലെ പ്രണയലേഖനങ്ങള്‍ (Read an excerpt from the story “Ithara Bhashayile Pranaya Lekhanagal”)

കൂട്ടുപ്രതികള്‍ (Read an excerpt from the story “Kootuprathikal”)

 

(Photo courtesy: Sandeep Mohankumar)

ശാക്തേയഗാനം (Song of Power)

“ഇതര ഭാഷയിലെ പ്രണയലേഖനങ്ങള്‍” എന്ന കഥാസമാഹാരത്തിലെ, “വസൂരിമാല തബുരാട്ടി” എന്ന കഥയിലെ ഒരു ഭാഗം

ഭാഗം നാല്

ഉഗ്രപ്രതികാരവഹ്നിയായി
കത്തിപടരുന്ന ഞാന്‍, വസൂരിമാലാ !
ചീര്‍ഭയെ കൊല്ലാന്‍ ചിദംബരനാഥ
നിയോഗത്തീയില്‍ കുരുത്തവള്‍ ഞാന്‍!
പ്രാണനാം പതിയെ കൊന്നവളെ
മാരിവിത്തിന്നാള്‍ തളച്ചവള്‍ ഞാന്‍!

കല്ലാടീ… എവിടേ ചീര്‍ബ്ഭ!

കണ്ടു ചീര്‍ഭയെ ഞാന്‍ അകമലയില്‍
കണ്ടു ഞാനവളെ പുറമലയില്‍
ഒളിച്ചുകിടന്നാല്‍, പതുങ്ങിനടന്നാല്‍
പുരുഷാരത്തിന്നുള്ളില്‍ മറഞ്ഞു നിന്നാല്‍
എന്തു ധരിച്ചൂ ചീര്‍ഭയാം യക്ഷിണീ
കാണില്ല നിന്നെ എന്നു കരുതിയോ..
ലംബോധരയാം നിന്നുടെ ഈ
കള്ളി വസ്ത്രം ഞാന്‍ പിച്ചികീറും
ഉന്തി നില്‍കും നിന്‍റെ കര്‍ണ്ണഭാരം
ഉഗ്രമെന്‍ ഗദ്ഘത്താല്‍ അറുത്തെടുക്കും

ഒടുന്നോ നീ ചീര്‍ഭേ, എവിടത്തേക്കു
പേടിത്തൂറി നീ, ആര്‍ത്തലച്ചു?
മലയിടുക്കുകള്‍ താണ്ടി നീ ആ
ഗ്രാമപാത വീണ്ടും തീണ്ടിടുന്നോ.

ഞാനും ചാടുന്നു ഈ ഗ്രാമപാതേല്‍
നിന്നുടെ പിന്നാലേ ഓടിടുന്നു.
ഘോരഘഠാകര്‍ണ്ണന്‍ അരിഞ്ഞ കാല്‍കള്‍
നിന്നെ നായാടാന്‍ ഞാന്‍ വീണ്ടെടുത്തു.
കാളി പൊട്ടിച്ച എന്‍റെ കണ്‍കള്‍
നിന്നെ തേടി തകര്‍ക്കാന്‍ കണ്‍ മിഴിച്ചു.

പാതയിതോരത്ത് തന്നെയും കാത്തിതാ
ശ്വാനനാം വാഹനം കാത്തുനില്‍കൂ
പോരുന്നോ, കൂടുന്നോ ശ്വാനരാജാ
ചീര്‍ഭയെ നായാടി കൊന്നിടുവാന്‍
തിളക്കട്ടെ നിന്നിലെ വ്യാഘ്ര രക്തം
കടിച്ചു കീറുകീ ചീര്‍ഭയെ, സരമ്മപുത്രാ

വീഴുന്നു ചീര്‍ഭയീ മണ്ണിടത്തില്‍
കേഴുന്നൂ ദൈവീക മാപ്പിനായി

എടുക്കുന്നൂ, ഞാനീ വസൂരിമാല
ഘോരമാം എന്‍വാള്‍, താളത്തിലേ
വെട്ടുന്നൂ ചീര്‍ഭേടെ ശീര്‍ഷ ഭാരം
പൊട്ടിചിതറുന്നൂ ഈ മേഘഭണ്ടാകാരം!

വസൂരിമാല തബുരാട്ടി ഭാഗം ഒന്ന് വായിക്കുക

വസൂരിമാല തബുരാട്ടി

വസൂരിമാല തബുരാട്ടി: കഥയുടെ ആദ്യ ഭാഗം

“ഇതര ഭാഷയിലെ പ്രണയലേഖനങ്ങള്‍” എന്ന ആമസോണ്‍ പ്രസിദ്ധീകരിക്കുന്ന കഥാസമാഹാരത്തില്‍ ലഭ്യമാണ്

ഭാഗം  ഒന്ന്

കോട്ടെടാ ചെണ്ട.” സ്കൂളിന്‍റെ പകുതി പൊളിഞ്ഞ മതിലിന്‍റെ വിടവിലൂടെ കടന്നുവരുബോള്‍, സ്കൂള്‍ ബാത്ത് റൂമിന്‍റെയും എട്ടാംക്ലാസ് ബിയുടെയും മതില്‍ വിടവില്‍, തല മുങ്കാലുകള്‍ക്കിടയില്‍ തിരുകി പാതി ഉറങ്ങുന്ന ശംഭുവിനെ പ്രകാശന്‍ കണ്ടിരുന്നു. പക്ഷേ ക്ലാസ്സിന്‍റെ തിരിവില്‍ അരുണും സംഘവും ഉണ്ടാവും എന്നവന്‍ കരുത്തിയതേയില്ല. “മാരണങ്ങള്‍! ഇവരില്‍ നിന്നും എനിക്കു രക്ഷയില്ലല്ലോ ഭഗവതീ..”.

അവറ്റകളെ കണ്ടതും പ്രകാശന്‍ ആദ്യം ഓര്‍ത്തത് തന്‍റെ തവിട്ടുനിറത്തിലുള്ള കള്സ്സത്തിനുള്ളിലെ അയിമ്പത് പൈസയെയായിരുന്നു. ഇന്നെങ്ങിലും അതിനെ രക്ഷിക്കണം. കീശയില്‍ നിന്നു പെട്ടെന്നു അയിമ്പത് പൈസത്തുട്ടെടുത് പ്രകാശന്‍ വേഗം വാതുറന്നു നാവിന്‍ ഇടയില്‍ തിരുകി. “ബേറെ ഏടവെച്ചാലും അവന്മാര്‍ തിരഞ്ഞു പിടിക്കും.”

അരുണ്‍, എട്ടാം ക്ലാസ്സിലെ ഏറ്റവും വലിയ തടിമാടനാണ്. തന്നേകാള്‍ വലിയ ഒരു കുമ്പയും, തടിച്ചു പുറത്തു ഉന്തിനില്‍ക്കുന്ന ചെവിയും ഉള്ള അവനെ കണ്ടാല്‍ തന്നെ പേടിയാവും. അവന്‍റെ തടിച്ചു മെഴുക് തേച്ചു പുരട്ടിയ  കൈ മുട്ട് കൊണ്ടുള്ള ചൊട്ടിന് നല്ല എരിവാണ്. പൊക്കം വളരെ കൂടുതല്‍ ഉള്ളതുകൊണ്ടു, തല താഴ്ത്തി, കഴുത്ത് തെല്ലൊന്നു ചെരിച്ചു, മൂക്ക് വികസ്സിപ്പിച്ചാണവന്‍ സംസാരിക്കുക. സംസാരം എന്നു പറയാന്‍ വയ്യ. കൂക്കിവിളിയെന്നേ പറയനാവൂ. അവന്‍റെ കൂടെ എപ്പോഴും വാലും പിടിച്ച് അശോകും ഉണ്ട്. മെലിഞ്ഞ കൈകാലുകള്‍ ഒരു വല്ലാത്ത രീതിയില്‍ എപ്പോഴും ചലിപ്പിച്ചു നടക്കുന്ന അശോകന് അരുണ്‍ വലിയ നേതാവാണ്.

ശംഭുവിനെ നോക്കി നാക്ക് നീട്ടി പിന്നെ കൊഞ്ഞണം കുത്തിയശേഷം അരുണ്‍ പ്രകാശനെ ഒന്നു അമര്‍ത്തി നോക്കി. അശോകിന്‍റെ കൈയ്യില്‍നിന്നും സ്കൂള്‍ ബാഗ് പിടിച്ചെടുത്ത് പ്രകാശനു നല്കി, ഒന്നുകൂടി അട്ടഹസിച്ചു: “കൊട്ടെടാ ചെണ്ട.”.

ബാഗ് വാങ്ങി, മടിച്ച് മടിച്ച്, മെല്ലെ കൈയ്യുയര്‍ത്തി, പ്രകാശന്‍ ചെണ്ട കൊട്ടുന്നതായി നടിച്ചു.

“ഇങ്ങനെ ആണോടാ, മലയാ നീ ചെണ്ട കൊട്ടുവാ, ശരിക്കും മെയ്യനങ്ങി കോട്ട്”.

ഇടയാന്തൂര്‍ കാവില്‍ വലിയമ്മാവന്‍ വസൂരിമാലയായി ഉറഞ്ഞാടുബോള്‍ പഴയ വെള്ളമുണ്ട് കൊണ്ടു ഉണ്ടാക്കിയ തോള്‍വളവില്‍ കെട്ടിവച്ച ചെണ്ടയില്‍ പുളി മരത്തണ്ടു കൊണ്ട് തകര്‍ത്ത് കൊട്ടുന്ന അച്ഛന്‍റെ വിയര്‍പ്പില്‍ കുതിര്‍ന്ന കൈ മസ്സിലുകളുടെ വേഗം ഓര്‍ത്തപ്പോള്‍, ഒരു വല്ലാത്ത ഊര്‍ജ്ജം പ്രകാശനില്‍ നിറഞ്ഞു. ബാഗ് ഒരു കൈ മുതുകില്‍ ഇട്ടു, ശരീരം മുന്നോട്ട് വളച്ച്, കൈയിലുള്ള സംങ്കല്‍പ ചെണ്ട മുന്നോട്ട് ഉയര്‍ത്തി പ്രകാശന്‍ കൊട്ടാന്‍ തുടങ്ങി. “ഓന്‍റെ ഒരു ബാഗ്!.. അതെങ്കിലും ഞാന്‍ ഒന്നു തല്ലി പൊളിക്കട്ടെ ..”

അകലെ ലക്ഷ്മി ഇതും കണ്ടു വരുന്നല്ലോ എന്നോര്‍ത്തപ്പോള്‍ പ്രകാശന് വിഷമം കുറച്ചല്ല തോന്നിയത്. തന്‍റെ പച്ച നിറത്തിലുള്ള ബാഗ് പിന്നില്‍ തൂക്കിയിട്ട്, നല്ല വെളിച്ചെണ്ണയിട്ട നീളന്‍ കറുമ്പന്‍ മുടി നിവര്‍ത്തിയിട്ട്, തവിട്ടുനിറത്തിലുള്ള പാവടയും വെള്ള ഷര്‍ട്ടും ഇട്ടു വരുന്ന ലക്ഷ്മിയെ പ്രകാശന് തെല്ലൊന്നുമല്ല ഇഷ്ടം.

“ഇവനൊക്കെ പറയുന്നതും കേട്ടു തുള്ളുന്നതിന് പകരം, നടു നീര്‍ത്ത് നിന്ന്‍ എതിര്‍ത്തു നിക്വാ വേണ്ടത്”, പല പ്രാവശ്യം ലക്ഷ്മി പ്രകാശനോട് പറഞ്ഞിരിക്കുന്നു.

“ഓള്‍ക്കത്ത് പറയാം. നല്ല കിഴുക്ക് കിട്ടുന്നത് അവള്‍ക്ക് അല്ലല്ലോ”

 

ശംഭു അരുണിനെ നോക്കി ഒന്നമറി. നിലത്തു നിന്നു ഒരു കല്ല് എടുത്ത് അരുണ്‍ അവനെ നോക്കി ഒറ്റ ഏറുകൊടുത്തു. കാലില്‍ കൊണ്ട കല്ലിന്‍റെ കൂര്‍ത്ത വേദന കൊണ്ട് ശംഭു ഒന്നന്താളിച്ചു. അരുണിനെ നോക്കി, ഇത് പന്തിയല്ല എന്നു കണ്ടവന്‍ മതില് ചാണ്ടി ഓടി മറഞ്ഞു. കൊട്ടാനായ് ഉയര്‍ത്തിയ കൈയ്യിനിടയിലൂടെ പ്രകാശിന്‍റെ കീശയില്‍ കൈയിട്ടു അരുണ്‍ പരത്താന്‍ തുടങ്ങി. “ഇന്ന് നീ പൈസയൊന്നും കൊണ്ടുവന്നില്ലേ.., ഇന്നലെ വിട്ടപ്പോള്‍ പറഞ്ഞതല്ലെ ഇന്ന് പൈസ കൊണ്ട് വരാന്‍?” ഷര്‍ട്ടിന്‍റെ കോളര്‍ പിടിച്ചു വലിച്ചു, അരുണ്‍ ചോദിച്ചു. വായില്‍ അമ്പത് പൈസ ഒളിപ്പിച്ചു വച്ചത് കൊണ്ട് പ്രകാശന്‍ ഒന്നും മിണ്ടിയില്ല. “ഓന്‍റെ വായില്‍ ന്തോ ഉണ്ട്”, അശോകന്‍ ഇത്തരം കാര്യങ്ങള്‍ കണ്ടുപിടിക്കാന്‍ ബഹു മിടുക്കനാണ്. “എന്താടാ വായില്‍”, എന്നു പറഞ്ഞു അരുണ്‍ പ്രകാശന്‍റെ കവിള്‍ രണ്ടും അമര്‍ത്തിപ്പിടിച്ചു. വേദന കൊണ്ട് വാ പിളര്‍ന്നപ്പോള്‍ തുപ്പല് പുരണ്ട അയിമ്പത്തു പൈസ താഴെ വീണു.

ഉളിപ്പില്ലാതെ മണ്ണില്‍ പുരണ്ട ആ അയിമ്പത്തു പൈസ എടുത്തു, “നീ ഇപ്പം പോ” എന്നാഞാപ്പിച്ചു അരുണ്‍ നേരെ ഓയില്‍ച്ചമുട്ടായി വില്‍ക്കുന്ന കണേരേട്ടന്‍റെ അടുത്തേക്ക് പാഞ്ഞു. പുറകെ അശോകും. കുറച്ചകലെ മുറത്തില്‍ വിരിച്ച് വച്ച ഓയില്‍ച്ചമുട്ടായുമായി ഇരിക്കുന്ന കണേരേട്ടനെ പ്രകാശന് കാണാം. അയാളില്‍ നിന്നു മൂന്നു ഓയില്‍ച്ചമുട്ടായും വാങ്ങി രണ്ടെണ്ണം ഒരുമിച്ച് വായിലിട്ട് ഒന്നു അശോകനും കൊടുത്ത് വിജയിയായി പോവുന്ന അരുണിനെ കണ്ടപ്പോള്‍ പ്രകാശന്‍റെ കണ്ണു നിറഞ്ഞില്ല. മുന്‍പൊക്കെയായിരുന്നെങ്കില്‍ അവനൊന്നു കരഞ്ഞേനെ. പക്ഷേ ഇപ്പോള്‍ അവന്‍ വ്രതത്തിലാണ്. വ്രതത്തിലിരുക്കുമ്പോ മനസ്സ് വെഷമിക്കരുത്, അത് ശുദ്ധമാക്കി വെയ്ക്കണം എന്നു പലപ്രാവശ്യം വലിയമ്മാവന്‍ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നു.

The Geography of Bliss: One Grump’s Search for the Happiest Places in the World

The Geography of Bliss Book Review: The Geography of Bliss: One Grump’s Search for the Happiest Places in the World by Eric Weiner

Happiness is “home” and a book that is illuminating and funny
Eric Weiner does an year long journey into places that are contradictory and different, in search of what makes people happy. He sometimes get into science of happiness studies and weaves his tongue in cheek observations and conclusions into actual travails that he had endured. He participates with the societies he finds himself into and focuses on “normal” people in those societies. If happiness is all about places, author does not give any definitive reasons to it, but the journey itself and the way it is narrated is so beautiful that you will enjoy reading this book until the end and will hope for more. If you are from some of the societies which he describes, like India where I am from, you will feel that some of his observations are perfunctory. But considering the complexities of any society and the time he had to spend with each of them being very little, it is something you can pass over without being offended.

Published in Amazon Review

Panchathantra: The best of Indian stories

{ Written for my daughter when she was 5 years old}
Panchathandram is full of stories. Very good stories. This is a book that has a lot stories about birds, animals, and many people. There are stories of a crow that will stay with owls and then defeat them in war. There are stories of people who are so greedy and bad things happening to them. There are stories of people who are so good, but will go through difficult times, but in the end many good things will happen to them.
Once upon a time, there was a kingdom called Mahilaropya. It was ruled by a good king. He had three sons. All of them were not very good at studies. They just liked playing around and teachers could not teach them anything. King was so sad. “How can they become kings themselves when they grow up, if they are so stupid and not good at studies?” King worried.
King thought and thought and decided that his sons must be taught all the good lessons as soon as possible. “But who can teach my sons all the lessons needed to make them a king?” King asked his prime minister. Prime minister Said “Oh King, only a very smart teacher can teach your sons all the lessons needed. We need a great teacher to teach them well”So King ordered Prime Minister to find such a teacher. He decided that if a teacher can teach his sons well, he will give a lot of presents to the teacher. Prime Minister, after searching a lot, found such a teacher. His name was Vishnu Sharma. Prime Minister brought him before the king.
“Can you teach my children all the great things they need to know as Kings?” King asked
“Yes, your illustrious King, I can”, Vishnu Sharma Said.
“How can you teach them all the lessons to those kids who only like playing and not learning?”
“I will teach everything to them by telling STORIES…” Vishnu Sharma Said.

And thus, Vishnu Sharma taught five big lessons to Kings Sons by telling them many stories. All these stories together came to be known as Panchathandram. Each story has very good “moral” or a lesson attached to it.

Here is a story from Panchathandram. Ask Mummy to tell you the moral of the story.

Little Rabbit who defeated the Big Lion

Once upon a time there lived a ferocious lion in the forest. It was a greedy lion and started killing animals in the forest. All the animals together went to the Lion and begged him to stop killing. They told him that everyday one of them will come to his house and he can kill that animal and eat. So every day it was the turn of one of the animals and in the end came the rabbits’ turn. The rabbits chose an old rabbit among them. The rabbit was wise and old. It took its own sweet time to go to the Lion. The Lion was getting impatient on not seeing any animal come by and swore to kill all animals the next day.

The rabbit then strode along to the Lion by sunset. The Lion was angry at him. But the wise rabbit was calm and slowly told the Lion that it was not his fault. He told the Lion that a group of rabbits were coming to him for the day when on the way, an another angry Lion attacked them all and ate all rabbits but himself. Somehow he escaped to reach safely, the rabbit said. He said that the other Lion was talking very ill of this Lion and was telling that this Lion is a very bad lion. The Lion was naturally very enraged and asked to be taken to the location of the other Lion.

The wise rabbit agreed and led the Lion towards a deep well filled with water. Then he showed the Lion his reflection in the water of the well. The foolish Lion seeing the reflection thought that there is a real Lion in the well. The Lion was furious and started growling and naturally its image in the water, the other Lion, was also equally angry. Then the Lion jumped into the water at the other Lion to attack it, and so lost its life in the well. Thus the wise rabbit saved the forest and its inhabitants from the proud Lion.