കീഴന്തൂര്‍ തിറ മഹോത്സവം

കീഴന്തൂര്‍ തിറ മഹോത്സവം

ഫെബ്രവരി 15 to 16 2015
Photo Courtesy : Abhin Manoharan

തിരുവായുധം കടഞ്ഞിരിക്കുന്നു. ഇടയാന്തൂര്‍ കാവില്‍ ഒറ്റ കവുങ്ങില്‍ കടഞ്ഞ മരത്തില്‍ തെയ്യ കൊടിയുയര്‍ന്നിരിക്കുന്നു. പെരുമരം ചെംബട്ടുടുത്തു, ചുറ്റിലും എണ്ണ വിളക്കിന്‍റെ കണ്ണുകള്‍ തുറന്നു വച്ചു. ഇന്നലത്തെ വെള്ളാട്ടത്തിന്ന്‍ കൊളുത്തിയ ചൂട്ടുകള്‍ കത്തിയമര്‍ന്നതിന്‍റെ ചാരം കാവിലെങ്ങും ഉണ്ട്.

Kizanthur_vellattam
Vellattam…..

 

ഗുളികന്‍ തിറ കലശമാടി, ഉരിയാടല്‍ തുടങ്ങി കഴിഞ്ഞു.

Gulikan
Gulikante Mudiyettam

 

 

by Abhin Manoharna
Gulikan,,,,

ഘോരഘഠാകര്‍ണ്ണന്‍ അരിഞ്ഞ കാല്‍കള്‍
നിന്നെ നായാടാന്‍ ഞാന്‍ വീണ്ടെടുത്തു.
കാളി പൊട്ടിച്ച എന്‍റെ കണ്‍കള്‍
നിന്നെ തേടി തകര്‍ക്കാന്‍ കണ്‍ മിഴിച്ചു.

Ghatakarnnan-maar
Ghatakarnnan-maar

വാട്സ് അപ്പ് : ഒരു മിനികഥ

“mala pole vannath…. ”

“right, right, sarikkum pedichu poyi, ammoonu onnum pattiyillalo, bhagyam…. BTW what happend really”

“amoonte schoolil ninnu vilichappol, I was in a meeting. Lalitha whatsup cheythappol aanu Ammu shoolil nursinte roomilanu ennarinjath”

“oh, appaol thane you should have messaged Kanjana, no?”

“yes, yes. But by that time, Krishna had made our whatsup group status to “Ammu in Accident”

“really, oh he should not have done that, now whole world arinju kanum”

“its al right. Athu kondalle, Manju itharainju vegam schoolilekku poyathu”

“so what happened really?”

“oh, nothing, it was raining na? So Ammu and Stella was playing outside and just slipped, a small sprain. Nurse wanted parents to pick her up..”

“yes, yes. I saw your message and rushed. I hope the Nurse will come here soon. BTW Santhosh had met with an accident too, you know..”

“Yep, saw in his FB status.. Srikumar athinu like adichathu kandoo?”

“Really! Man! Inni kanam pooram , flaring thudangi kannum, ippol …. BTW what was the medicine you want me to buy on the way.. I cud not locate that message you send”

——

“hey, what was that medicine I have to buy for Ammu from CVS”

——-

“മായ,ആ മരുന്നിന്റെ പേരെന്തായിരിന്നു എന്നു ചോദിച്ചു എത്ര പ്രാവശ്യമായി ഞാനീ വാട്ട്സപ്പ് ചെയ്യുന്നു”

“വെറുതെ പറയല്ലേ രാജീവേ, എനിക്കാ മെസ്സെജൊന്നും കിട്ടിയേ ഇല്ല”, പാറ്റ്സീ സോമര്‍ എലമെന്‍ററി സ്കൂളിലെ, ഇടുങ്ങിയ നര്‍സ് മുറിയിലെ, രണ്ടു സീറ്റര്‍ സോഫയുടെ ഒരു അരികില്‍ ഇരുന്ന മായ തന്റെ ഐഫോണിലെ വാട്ട്സ്സപ്പ് ചാറ്റ് സ്ക്രീന്‍ രാജീവിന് കാണിച്ചു കൊടുത്ത് കൊണ്ട് പറഞ്ഞു. സോഫയുടെ മറ്റെ അറ്റത്തിരുന്ന രാജീവ്, തന്റെ ഐഫോണ്‍ മായക്ക് കാണിച്ചിട്ടു “നോക്കരുത്തോ, എത്ര മെസ്സജസ്സാണ് ഞാന്‍ ഇപ്പോള്‍ അയച്ചത് എന്നു..”, ഒരിത്തിരി എരിവോടെയെയാണു മറുപടി പറഞ്ഞത്.

“oh പപ്പ, Just look at the number of ticks against the messages you send”, മായയുടെയും രാജീവിന്‍റെയും ഇടയില്‍ ഞരങ്ങി ഇരുന്നു, അതി കഠിനമായ ഇരുബു ദണ്ഡുകളുടെ വലയങ്ങളില്‍ നിന്നും തന്റെ പക്ഷി കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിനായി, ഐപാടിലെ ഫ്ലാപ്പി ബേര്‍ഡിസില്‍ ദത്ത ശ്രദ്ധയായിരിക്കുന്ന അമ്മു, ഒരു നിമിഷം തലയുയര്‍ത്തി, അവളുടെ പപ്പയെ നോക്കി പറഞ്ഞു. “If you see only one grey tick, it means message is send. You should see two ticks when it reaches mummy’s phone. If you see two blue ticks, that means mummy had read it.” എന്നിട്ട് രാജീവിന്‍റെ ഫോണോന്നു പിടിച്ച് വാങ്ങി അമ്മു തുടര്‍ന്നു: “See all those last messages you send now, only one grey tick is there for them”

“ഓ “, അവരവരുടെ ഐഫോണുകളുടെ സ്ക്രീനിലേക്ക് സാകൂതം നോക്കികൊണ്ടു, ഒരു വലിയ തിരിച്ചറിവിന്റെ നിറവില്‍, അമ്മുവിനെ തങ്ങളിലേക്ക് അടുക്കിപ്പിടിച്ചു, രാജീവും മായയും പറഞ്ഞത് ഏക സ്വരത്തിലായിരുന്നു.

A Pre-Publication Review by Sajee Rayaroth

ഗിരീഷിന്റെ ഈ സമാഹാരത്തിലെ മൂന്നു കഥകളും ഞാൻ വായിച്ചു. പ്രസിദ്ധീകരണത്തിന് മുന്പേ ഒരു വായനക്കാരന്റെ അഭിപ്രായത്തിനു വേണ്ടി അയച്ചു തന്നതായിരുന്നു അത്.
‘ഇതര ഭാഷയിലെ പ്രണയലേഖനങ്ങൾ’ എന്ന കഥ നടക്കുന്നത് രണ്ടു ദേശങ്ങളിൽ രണ്ടു കാലഘട്ടങ്ങളിൽ ആണ്. ഒരു ക്യാമ്പസിന്റെ പ്രണയാതുരമായ ഓർമ്മപ്പെടുത്തലുകളിലേക്ക് പിന്നെ ചില ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് ഈ കഥ നമ്മെ കൂട്ടികൊണ്ട് പോവുന്നു. നമുക്ക് പരിചിതമായ ഒരു ക്യാമ്പസ്‌ കാലഘട്ടം, അതിൽ ചിരപരിചിതരെന്നു തോന്നിക്കുന്ന ചില കഥാപാത്രങ്ങൾ. എല്ലാ ക്യാമ്പസ് കഥയിലും ഉണ്ടാവുന്ന പ്രണയം ഇവിടെ വിഷയമാണ്, പക്ഷെ അത് വികസിക്കുന്നത് ഒരു ഫ്ലാഷ്ബാക്കിലൂടെയാണ്. പ്രണയം ഇവിടെ ഒരു ഉപാധി മാത്രമാണ് ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് രണ്ടു കാലങ്ങളുടെ, രണ്ടു വ്യക്തികളുടെ കഥ പറയാൻ പ്രണയം എന്ന ‘മഞ്ഞുപോലെ നേർത്ത’ വികാരത്തെ അതിന്റെ എല്ലാ നൈർമ്മല്യതയോടെയും കൂടെ അവതരിപ്പിച്ചിരിക്കുന്നു. പണ്ടെന്നോ കുറിച്ചിട്ട ചില വരികൾ ഓർത്തുപോയി:
“പതിവുസായാഹ്നങ്ങളിൽ
ഞാനും അവളും നടക്കാനിറങ്ങി,
ഞാനവൾക്ക് മഞ്ഞുപോലെ നേർത്തതാം
വാക്കുകൾ കൊറിക്കാൻ കൊടുത്തു,
അവളെനിക്ക്‌ വേദനയുടെ
ഒരു കമ്പളം നെയ്തുതന്നു.”

ഈ കഥയ്ക്ക് ഒരു ജീവനുണ്ട്, പക്ഷെ വളരെ ഹ്രസ്വമായ ഒരു പര്യവസാനം. ഇതര ഭാഷയിലെ പ്രണയലേഖനങ്ങളിൽ പ്രതിപാദിക്കുന്ന പ്രണയലേഖനങ്ങളുടെ വിന്യാസം ഒരു ഭാഷയിൽ മാത്രം ഒതുങ്ങിപോയോ എന്ന് തോന്നി. ഈ കഥയെ ഒന്ന് കൂടെ വിപുലീകരിക്കാമായിരുന്നു, പ്രത്യേകിച്ച് പര്യവസാനം എന്തായിരിക്കുമെന്ന് ഊഹിക്കാൻ കഴിയുന്ന രീതിയിലായോ കഥാഗതി എന്ന് ഒരു സംശയം. ഇതിവൃത്തത്തിന് പുതുമയും ആഖ്യാന രീതിയിൽ അല്പം ഒന്ന് ക്യാരെക്റ്റെരൈസഷനിലും ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരു പ്രണയത്തിന്റെ മികച്ച പൊർറ്റ്രെയൽ ആവുമായിരുന്നു ഈ കഥ.
രണ്ടാമത്തെ കഥയായ ‘വസൂരിമാല തന്പുരാട്ടി’ പേര് സൂചിപ്പിക്കുന്നപോലെ തെയ്യങ്ങളുടെ പശ്ചാത്തലത്തിൽ രൂപപ്പെടുത്തിയതും എന്നാൽ ചില വിശ്വാസങ്ങളുടെ, ആചാരങ്ങളുടെ നേർക്കാഴ്ചയായി ഒരു മിത്തിന്റെ കഥ പറയുന്നു. ദൈവത്തെയും മനുഷ്യനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാണ് തെയ്യങ്ങൾ. ഒന്പത് മാസം ജാതിവർണ്ണത്തിന്റെ ഇരകളായവർ മൂന്നു മാസക്കാലം ദൈവങ്ങളാകുന്നു. കഥയിൽ ഇഴപിരിയുന്ന മിത്തും യാഥാർത്ഥ്യവും വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
രസകരമായ കുട്ടിക്കാലത്തിന്റെ കുസൃതികളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ക്രാഫ്ടിങ്ങിൽ ഒന്നുകൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ കഥ കുറച്ചു കൂടെ നന്നാവുമായിരുന്നു എന്ന് തോന്നി. ചില കഥാപാത്രങ്ങളുടെ വിന്യാസവും അദ്ധ്യായങ്ങളുടെ കൻസ്റ്റ്രെക്ഷനും കഥാന്ത്യവും അല്പംകൂടെ ഒന്നു മാറ്റിയിരുന്നെങ്കിൽ കൂടുതൽ നന്നാവുമായിരുന്നു.
തീക്ഷ്ണവും സമകാലികപ്രസക്തിയുമുള്ള ഒരു പ്രമേയം വളരെ മനോഹരമായി വരച്ചുകാട്ടുന്ന കഥയാണ്‌ ‘കൂട്ടുപ്രതികൾ’. രാഷ്ട്രീയകൊലപാതകങ്ങൾ എത്രയോ കുടുംബങ്ങളുടെ തകർച്ചക്ക് വഴിവെച്ചിട്ടുണ്ട്, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ. പ്രതികളാരെന്നു വളരെ വ്യക്തമാണെങ്കിലും ആരും ശിക്ഷിക്കപ്പെടുന്നില്ല. ഈ കഥയിലൂടെ കടന്നുപോവുമ്പോൾ വളരെ സൂക്ഷ്മമായി അച്ചടക്കത്തോടെ പ്രമേയം കൈകാര്യം ചെയ്തിരിക്കുന്നു. പുനർജ്ജന്മം എന്ന ഫാന്റസിയെ പ്രതികാരത്തിന്റെ ഉപാദിയായി ഉപയോഗിച്ചതും, പാപത്തിന്റെ അവസാനം മറ്റൊരു പാപമാണെങ്കിലും ചിലര്ക്ക് പുണ്യത്തിന്റെ സംതൃപ്തിയുണ്ടാകുമെന്നും ഈ കഥയിലൂടെ വരച്ചുകാട്ടുന്നു. ഈ കഥ ആഖ്യാനരീതിയിൽ വളരെ detailed ആണ്. കഥയുടെ ഗതി predictive ആണെങ്കിലും അതിന്റെ അന്ത്യം ആസുരതയില്ലാതെ ഒരു ശാന്തതയിലേക്ക് കഥയെ നയിക്കുന്നു. അവസാന paragraph കുറച്ചുകൂടെ ഇമ്പാക്ടുള്ളതാക്കാമായിരുന്നു എന്ന് തോന്നി

Published in Amazon Review