വാട്സ് അപ്പ് : ഒരു മിനികഥ

“mala pole vannath…. ”

“right, right, sarikkum pedichu poyi, ammoonu onnum pattiyillalo, bhagyam…. BTW what happend really”

“amoonte schoolil ninnu vilichappol, I was in a meeting. Lalitha whatsup cheythappol aanu Ammu shoolil nursinte roomilanu ennarinjath”

“oh, appaol thane you should have messaged Kanjana, no?”

“yes, yes. But by that time, Krishna had made our whatsup group status to “Ammu in Accident”

“really, oh he should not have done that, now whole world arinju kanum”

“its al right. Athu kondalle, Manju itharainju vegam schoolilekku poyathu”

“so what happened really?”

“oh, nothing, it was raining na? So Ammu and Stella was playing outside and just slipped, a small sprain. Nurse wanted parents to pick her up..”

“yes, yes. I saw your message and rushed. I hope the Nurse will come here soon. BTW Santhosh had met with an accident too, you know..”

“Yep, saw in his FB status.. Srikumar athinu like adichathu kandoo?”

“Really! Man! Inni kanam pooram , flaring thudangi kannum, ippol …. BTW what was the medicine you want me to buy on the way.. I cud not locate that message you send”

——

“hey, what was that medicine I have to buy for Ammu from CVS”

——-

“മായ,ആ മരുന്നിന്റെ പേരെന്തായിരിന്നു എന്നു ചോദിച്ചു എത്ര പ്രാവശ്യമായി ഞാനീ വാട്ട്സപ്പ് ചെയ്യുന്നു”

“വെറുതെ പറയല്ലേ രാജീവേ, എനിക്കാ മെസ്സെജൊന്നും കിട്ടിയേ ഇല്ല”, പാറ്റ്സീ സോമര്‍ എലമെന്‍ററി സ്കൂളിലെ, ഇടുങ്ങിയ നര്‍സ് മുറിയിലെ, രണ്ടു സീറ്റര്‍ സോഫയുടെ ഒരു അരികില്‍ ഇരുന്ന മായ തന്റെ ഐഫോണിലെ വാട്ട്സ്സപ്പ് ചാറ്റ് സ്ക്രീന്‍ രാജീവിന് കാണിച്ചു കൊടുത്ത് കൊണ്ട് പറഞ്ഞു. സോഫയുടെ മറ്റെ അറ്റത്തിരുന്ന രാജീവ്, തന്റെ ഐഫോണ്‍ മായക്ക് കാണിച്ചിട്ടു “നോക്കരുത്തോ, എത്ര മെസ്സജസ്സാണ് ഞാന്‍ ഇപ്പോള്‍ അയച്ചത് എന്നു..”, ഒരിത്തിരി എരിവോടെയെയാണു മറുപടി പറഞ്ഞത്.

“oh പപ്പ, Just look at the number of ticks against the messages you send”, മായയുടെയും രാജീവിന്‍റെയും ഇടയില്‍ ഞരങ്ങി ഇരുന്നു, അതി കഠിനമായ ഇരുബു ദണ്ഡുകളുടെ വലയങ്ങളില്‍ നിന്നും തന്റെ പക്ഷി കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിനായി, ഐപാടിലെ ഫ്ലാപ്പി ബേര്‍ഡിസില്‍ ദത്ത ശ്രദ്ധയായിരിക്കുന്ന അമ്മു, ഒരു നിമിഷം തലയുയര്‍ത്തി, അവളുടെ പപ്പയെ നോക്കി പറഞ്ഞു. “If you see only one grey tick, it means message is send. You should see two ticks when it reaches mummy’s phone. If you see two blue ticks, that means mummy had read it.” എന്നിട്ട് രാജീവിന്‍റെ ഫോണോന്നു പിടിച്ച് വാങ്ങി അമ്മു തുടര്‍ന്നു: “See all those last messages you send now, only one grey tick is there for them”

“ഓ “, അവരവരുടെ ഐഫോണുകളുടെ സ്ക്രീനിലേക്ക് സാകൂതം നോക്കികൊണ്ടു, ഒരു വലിയ തിരിച്ചറിവിന്റെ നിറവില്‍, അമ്മുവിനെ തങ്ങളിലേക്ക് അടുക്കിപ്പിടിച്ചു, രാജീവും മായയും പറഞ്ഞത് ഏക സ്വരത്തിലായിരുന്നു.

A Pre-Publication Review by Sajee Rayaroth

ഗിരീഷിന്റെ ഈ സമാഹാരത്തിലെ മൂന്നു കഥകളും ഞാൻ വായിച്ചു. പ്രസിദ്ധീകരണത്തിന് മുന്പേ ഒരു വായനക്കാരന്റെ അഭിപ്രായത്തിനു വേണ്ടി അയച്ചു തന്നതായിരുന്നു അത്.
‘ഇതര ഭാഷയിലെ പ്രണയലേഖനങ്ങൾ’ എന്ന കഥ നടക്കുന്നത് രണ്ടു ദേശങ്ങളിൽ രണ്ടു കാലഘട്ടങ്ങളിൽ ആണ്. ഒരു ക്യാമ്പസിന്റെ പ്രണയാതുരമായ ഓർമ്മപ്പെടുത്തലുകളിലേക്ക് പിന്നെ ചില ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് ഈ കഥ നമ്മെ കൂട്ടികൊണ്ട് പോവുന്നു. നമുക്ക് പരിചിതമായ ഒരു ക്യാമ്പസ്‌ കാലഘട്ടം, അതിൽ ചിരപരിചിതരെന്നു തോന്നിക്കുന്ന ചില കഥാപാത്രങ്ങൾ. എല്ലാ ക്യാമ്പസ് കഥയിലും ഉണ്ടാവുന്ന പ്രണയം ഇവിടെ വിഷയമാണ്, പക്ഷെ അത് വികസിക്കുന്നത് ഒരു ഫ്ലാഷ്ബാക്കിലൂടെയാണ്. പ്രണയം ഇവിടെ ഒരു ഉപാധി മാത്രമാണ് ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് രണ്ടു കാലങ്ങളുടെ, രണ്ടു വ്യക്തികളുടെ കഥ പറയാൻ പ്രണയം എന്ന ‘മഞ്ഞുപോലെ നേർത്ത’ വികാരത്തെ അതിന്റെ എല്ലാ നൈർമ്മല്യതയോടെയും കൂടെ അവതരിപ്പിച്ചിരിക്കുന്നു. പണ്ടെന്നോ കുറിച്ചിട്ട ചില വരികൾ ഓർത്തുപോയി:
“പതിവുസായാഹ്നങ്ങളിൽ
ഞാനും അവളും നടക്കാനിറങ്ങി,
ഞാനവൾക്ക് മഞ്ഞുപോലെ നേർത്തതാം
വാക്കുകൾ കൊറിക്കാൻ കൊടുത്തു,
അവളെനിക്ക്‌ വേദനയുടെ
ഒരു കമ്പളം നെയ്തുതന്നു.”

ഈ കഥയ്ക്ക് ഒരു ജീവനുണ്ട്, പക്ഷെ വളരെ ഹ്രസ്വമായ ഒരു പര്യവസാനം. ഇതര ഭാഷയിലെ പ്രണയലേഖനങ്ങളിൽ പ്രതിപാദിക്കുന്ന പ്രണയലേഖനങ്ങളുടെ വിന്യാസം ഒരു ഭാഷയിൽ മാത്രം ഒതുങ്ങിപോയോ എന്ന് തോന്നി. ഈ കഥയെ ഒന്ന് കൂടെ വിപുലീകരിക്കാമായിരുന്നു, പ്രത്യേകിച്ച് പര്യവസാനം എന്തായിരിക്കുമെന്ന് ഊഹിക്കാൻ കഴിയുന്ന രീതിയിലായോ കഥാഗതി എന്ന് ഒരു സംശയം. ഇതിവൃത്തത്തിന് പുതുമയും ആഖ്യാന രീതിയിൽ അല്പം ഒന്ന് ക്യാരെക്റ്റെരൈസഷനിലും ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരു പ്രണയത്തിന്റെ മികച്ച പൊർറ്റ്രെയൽ ആവുമായിരുന്നു ഈ കഥ.
രണ്ടാമത്തെ കഥയായ ‘വസൂരിമാല തന്പുരാട്ടി’ പേര് സൂചിപ്പിക്കുന്നപോലെ തെയ്യങ്ങളുടെ പശ്ചാത്തലത്തിൽ രൂപപ്പെടുത്തിയതും എന്നാൽ ചില വിശ്വാസങ്ങളുടെ, ആചാരങ്ങളുടെ നേർക്കാഴ്ചയായി ഒരു മിത്തിന്റെ കഥ പറയുന്നു. ദൈവത്തെയും മനുഷ്യനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാണ് തെയ്യങ്ങൾ. ഒന്പത് മാസം ജാതിവർണ്ണത്തിന്റെ ഇരകളായവർ മൂന്നു മാസക്കാലം ദൈവങ്ങളാകുന്നു. കഥയിൽ ഇഴപിരിയുന്ന മിത്തും യാഥാർത്ഥ്യവും വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
രസകരമായ കുട്ടിക്കാലത്തിന്റെ കുസൃതികളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ക്രാഫ്ടിങ്ങിൽ ഒന്നുകൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ കഥ കുറച്ചു കൂടെ നന്നാവുമായിരുന്നു എന്ന് തോന്നി. ചില കഥാപാത്രങ്ങളുടെ വിന്യാസവും അദ്ധ്യായങ്ങളുടെ കൻസ്റ്റ്രെക്ഷനും കഥാന്ത്യവും അല്പംകൂടെ ഒന്നു മാറ്റിയിരുന്നെങ്കിൽ കൂടുതൽ നന്നാവുമായിരുന്നു.
തീക്ഷ്ണവും സമകാലികപ്രസക്തിയുമുള്ള ഒരു പ്രമേയം വളരെ മനോഹരമായി വരച്ചുകാട്ടുന്ന കഥയാണ്‌ ‘കൂട്ടുപ്രതികൾ’. രാഷ്ട്രീയകൊലപാതകങ്ങൾ എത്രയോ കുടുംബങ്ങളുടെ തകർച്ചക്ക് വഴിവെച്ചിട്ടുണ്ട്, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ. പ്രതികളാരെന്നു വളരെ വ്യക്തമാണെങ്കിലും ആരും ശിക്ഷിക്കപ്പെടുന്നില്ല. ഈ കഥയിലൂടെ കടന്നുപോവുമ്പോൾ വളരെ സൂക്ഷ്മമായി അച്ചടക്കത്തോടെ പ്രമേയം കൈകാര്യം ചെയ്തിരിക്കുന്നു. പുനർജ്ജന്മം എന്ന ഫാന്റസിയെ പ്രതികാരത്തിന്റെ ഉപാദിയായി ഉപയോഗിച്ചതും, പാപത്തിന്റെ അവസാനം മറ്റൊരു പാപമാണെങ്കിലും ചിലര്ക്ക് പുണ്യത്തിന്റെ സംതൃപ്തിയുണ്ടാകുമെന്നും ഈ കഥയിലൂടെ വരച്ചുകാട്ടുന്നു. ഈ കഥ ആഖ്യാനരീതിയിൽ വളരെ detailed ആണ്. കഥയുടെ ഗതി predictive ആണെങ്കിലും അതിന്റെ അന്ത്യം ആസുരതയില്ലാതെ ഒരു ശാന്തതയിലേക്ക് കഥയെ നയിക്കുന്നു. അവസാന paragraph കുറച്ചുകൂടെ ഇമ്പാക്ടുള്ളതാക്കാമായിരുന്നു എന്ന് തോന്നി

Published in Amazon Review

ഇതര ഭാഷയിലെ പ്രണയ ലേഖനങ്ങള്‍ : മലയാളം കഥകള്‍ – Available Now

മഞ്ഞുതുള്ളിയുടെ പ്രണയ മാധുര്യവും, നിഷ്കളങ്കമായ പ്രതികാരവും, രാഷ്ട്രീയ കൊലപാതകങ്ങളോടുള്ള പ്രതിരോധവും പ്രതിബിംബിക്കുന്ന മലയാള മണമുള്ള കഥകള്‍.

ഉള്ളടക്കം ( മൂന്നു കഥകള്‍ )

വസൂരിമാല തബുരാട്ടി
ഇതര ഭാഷയിലെ പ്രണയലേഖനങ്ങള്‍
കൂട്ടുപ്രതികള്‍

eBay
Buy from eBay

Publication Date:Nov 09 2014
ISBN/EAN13:1503171418 / 9781503171411
Page Count:74
Binding Type:US Trade Paper
Trim Size:6″ x 9″
Language:Malayalam
Color:Black and White
Related Categories:Fiction / Short Stories

 

കഥകള്‍

വസ്സൂരിമാല തബുരാട്ടി (Read an excerpt from the story Vasoorimala Tamburatti)

ഇതര ഭാഷകളിലെ പ്രണയലേഖനങ്ങള്‍ (Read an excerpt from the story “Ithara Bhashayile Pranaya Lekhanagal”)

കൂട്ടുപ്രതികള്‍ (Read an excerpt from the story “Kootuprathikal”)

 

(Photo courtesy: Sandeep Mohankumar)

ഇതര ഭാഷയിലെ പ്രണയലേഖനങ്ങള്‍ കഥയിലെ ഒരു ഭാഗം

ഇതര ഭാഷയിലെ പ്രണയലേഖനങ്ങള്‍ കഥയിലെ ഒരു ഭാഗം

മിനിയപ്പോളിസ്, 2014

“ഒന്നു തുറന്ന്‍ വായിക്കൂന്നേ…”, ചതുരാകൃതിയിലുള്ള കണ്ണട സല്‍വാറിന്‍റെ തുബ് കൊണ്ട് തുടച്ചു, നെറ്റിയില്‍ വീണ മുടിച്ചുരുളുകള്‍ ഇടത്ത് കൈ കൊണ്ട് മെല്ലെ മുകളിലോട്ടു കോതി, സോഫയില്‍ കുറച്ചു കൂടി അടുത്തേക്കു ഇരുന്ന്‍, തന്‍റെ നീണ്ട ചൂണ്ടു വിരല്‍ കൊണ്ട് സന്തോഷിന്‍റെ കൈയ്യൊന്ന് മെല്ലെ അമര്‍ത്തി രിഹാന പറഞ്ഞു. പഴയ ഏതോ നോട്ട്ബുക്കില്‍ നിന്ന്‍ പറിച്ചെടുത്ത താളില്‍ മനോഹരമായി എഴുതിയ വരികള്‍ സന്തോഷ് സാവധാനം വായിച്ചു.


പ്രിയപ്പെട്ട രിഹാനാ,
മൌനം ഹരിതവും
വെളിച്ചം ഈര്‍പ്പവും ആയ
ശലഭചിറകുകളില്‍ ത്രസിക്കുന്ന ഈ ജൂണില്‍
പ്രേമം മിന്നല്‍പിളരുകളില്‍ കലാപം കൂട്ടുമ്പോള്‍
ഏകാന്തമായ ഒരുവീടുപോലെ
എന്‍റെ ജനലുകള്‍ വേദനിച്ചമരുo വരെ
നിന്നെ കാണാന്‍, നീ എന്നില്‍ ജീവിക്കാന്‍
ഞാനിവിടെ കാത്തിരിക്കുന്നു….

പുറത്തു, തടാകങ്ങളുടെ ഈ അമേരിക്കന്‍ നഗരത്തില്‍, ആകാശം ഒരു ഹിമവാതത്തിനാക്കം കൂട്ടുന്നുണ്ട്. തണുപ്പ് പലപാളി വസ്ത്രങ്ങളില്‍ പൊതിയവെ ആളുകള്‍ ഒരു നഗരതാപദ്വീപിനായി പ്രാത്ഥിച്ചുപോയി. തടാകശ്രീoങ്ങലകള്‍ക്കു ചുറ്റും ദമ്പതികള്‍ ഐപോടിന്‍റെ സംഗീത രസത്തില്‍ ഉലാത്തുന്നത് എന്നേ നിറുത്തിയിരിക്കുന്നു. പക്ഷേ, ഹാരിയറ്റ് തടാകത്തിന്‍ കരയില്‍ പലതരത്തിലും വര്‍ണ്ണങ്ങളിലും ഉള്ള പട്ടങ്ങള്‍ പരത്തി കുട്ടികള്‍ ആഹ്ളാദാരവം മുഴയ്ക്കുന്നുണ്ടു. സാവധാനം തണുത്തുറയുന്ന തടാകത്തിന്നുമുകളില്‍, ചെറുപ്പക്കാര്‍ സ്കെടുബോര്‍ഡുമായി പറക്കാനായ് ഒരുങ്ങുന്നുണ്ട്.

….

ഈ കഥയുടെ മുഴുവന്‍ ഭാഗവും , “ഇതര ഭാഷയിലെ പ്രണയലേഖനങ്ങള്‍” എന്ന ആമസോണ്‍ പ്രസിദ്ധീകരിക്കുന്ന കഥാസമാഹാരത്തില്‍ ലഭ്യമാണ്

കാണാതായ കൈയ്യെഴുത്തു മാസിക

(Photo and Introduction Text courtesy: Mathrubhumi Online)

{{ Mathrubhumi `Star & Style’ chief sub editor and short story writer K V Anoop (42) passed away at a private hospital here around 11 am on Monday, September 14 2014.

Anoop was born on April 25, 1972 and joined Mathrubhumi in 1997 as sub editor. His literary works include Anandapathuvinte Prasangangal, Kazhchakkulla Vibhavangal (collection of short stories), Ammadeivangalude Bhoomi (novel), Maradona: Deivam, Chekuthan, Rakthasakshi (a biography) and Lionel Messi: Tharodayathinte Kadha.

His novel Ammadeivangalude Bhoomi won the Uroob award way back in 1992. He is also a recipient of Muttathu Varkey Foundation award (1994), Ankanam-E P Sushama Memorial Endowment (2006) and Mundoor Krishnankutty award (2011).

Anup and I studied together at Govt Boys High School, Pallur, Mahe}}

പള്ളൂര്‍ റോഡിലെ വലിയ കയറ്റo കയറി കിതച്ചോടി ഹൈസ്കൂലെത്തുബോള്‍, മിഡില്‍ സ്കൂലിന്‍റെ ലയo മാറാത്ത ഒരെട്ടാo ക്ലാസൂകരനായിരുന്നു ഞാന്‍. അവിടെ, മാഹിക്കു പുറത്തു നിന്ന് ആദ്യമായ് എനിക്കു കിട്ടിയ ചങ്ങാതി: അനൂപ്. ഒരു ആറാം ക്ലാസുകാരെന്‍റെ രൂപം. പതിഞ്ഞ, ദ്യെഷ്യo വരുമ്പോളും ഖരം പകരാത്ത ശബ്ദം. എം ടിയുo, ഉറൂബുo, മുകുന്ദനും, കാക്കനാടനും, ചുള്ളിക്കാടു ഒക്കെയായി, പഴയ സ്കൂലിന്റ്റെ കെട്ടിടങ്ങള്‍ക്ക് ഇടയിലെ പോളിഞു കീറിയ വഴികളില്‍ എഴുത്തിന്റ്റെ അറിയാ വഴികളില്‍, പി. ടി പിരീടുകളില്‍ അലഞ നാളുകള്‍!. ( അന്ന്‍ പി. ടി പിരീടുകളെ ഒഴിച്ചു നിര്‍ത്തിയ ആള്‍, പിന്നെങ്ങനെ മറഡോണയുടേയും, മെസ്സിയുടെയും ജീവിത കഥയില്‍ എത്തിപ്പെട്ടെന്ന് ഞാന്‍ അത്ഭുതപെട്ടിടുണ്ട്!)

അങ്ങിനെ ഒരു ദിവസം കിട്ടിയ “വലിയ” ആശയം ആയിരുന്നു : പള്ളൂര്‍ സ്ക്കൂളിനായായൊരു കൈയ്യെഴുത്തു മാസിക. ലിറ്റില്‍ മാഗസിനുകളുടെ പ്രഭാവ കാലം അസ്തമിച്ചു കൊണ്ടിരുന്ന എമ്പത്തുകളുടെ അവസാനകാലം, പ്രിന്‍റ് ചെയ്യാന്‍ പൈസയില്ലാതിരുന്ന ഞങ്ങള്‍, ഒരു കൈയ്യെഴുത്തു മാസിക ഉണ്ടാക്കി. മാഗസിന്‍ നിറക്കാന്‍ കൃതികള്‍ തേടി അറിയുന്ന ക്ലാസിലെല്ലാം കേറിയിറങ്ങി. തികയാതെ വന്നപ്പോള്‍ അനൂപ് തന്നെ ഒന്ന്‍ രണ്ടു കഥകളും കവിതകളും എഴുതി. മാഗസിന്റെ സൈഡ് ബോക്സുകളില്‍ ഞങ്ങള്‍ മനോധര്‍മം നിറച്ചു. എഴുത്തായിരുന്നു, കൃതി എഴുതല്ല, പകര്‍ത്തെഴുതായിരുന്നു, ഏറ്റവും ബോറടിച്ച പണി. കറുത്ത മഴിയില്‍, പാതി വെളുത്ത നീളന്‍ കടലാസ്സില്‍, അനൂപിന്‍റെ, ഇരുണ്ടു വടിവാര്‍ന്ന കൈയ്യക്ഷരം ഞങ്ങളിലെ യുവ സാഹിത്യകാരന്‍മാരുടെ കൃതികള്‍ക്ക് രൂപം നല്കി: ഓപ്പം അവന്റെ വര്‍ണ ചിത്രങ്ങളും. മാഗസിന്‍റെ തുടക്കo ബാല്‍റാo മാഷുടെ ആമുഖ കുറിപ്പോടെ. അനൂപ് തുണിപിടിപ്പിച്ചു മനോഹരമാക്കിയ മാസിക ( ഒരിക്കലേ അതു പുറത്തു വന്നുള്ളൂ!), ബല്‍റാo മാഷ്ക്ക് കാണിച്ചപ്പോള്‍, ചിരിക്കാന്‍ പിശുക്കുള്ള മാഷുടെ പുഞ്ചിരിയില്‍ ഞങ്ങള്‍ എത്ര തന്നെ സന്തോഷിച്ചില്ല!

ഹൈസ്കൂളിലെ വെളിച്ചമിറങ്ങാത്ത ലൈബ്രറി മുറിയിലെവിടയോ അനൂപിന്‍റെ ആ ആദ്യ പ്രസിഡീകരണം ഇപ്പഴും ജീവിച്ചിരിപ്പുണ്ടാവാo…. പറയാന്‍ ബാക്കിവെച്ച കഥകളും,നോവലുകളും ആ മഴി പുരണ്ട താളുകളിലെവിടെയോ അനൂപിനെ തേടുന്നുണ്ടാവാം….